
ബാൾട്ടിക് കടലിനടിയിൽ 11,000 വർഷം പഴക്കമുള്ള മനുഷ്യ നിർമ്മിത മെഗാസ്ട്രക്ചർ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. കടലിനടിയിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രയ്ക്കിടയിലാണ് സോണാർ ഉപയോഗിച്ച് ജർമനിയിലെ മെക്ലെൻബർഗ് ഉൾക്കടലിൽ കിലോമീറ്ററുകളോളം നീളമുള്ള മെഗാസ്ട്രക്ചർ കണ്ടെത്തിയത്. ബ്ലിങ്കർവാൾ എന്ന് വിളിക്കപ്പെടുന്ന ഈ മെഗാസ്ട്രക്ചർ പുരാതന മനുഷ്യർ ഏകദേശം 300 വലിയ പാറക്കല്ലുകളെ തമ്മിൽ ബന്ധപ്പിച്ച് മതിൽ ഉണ്ടാക്കിയതായിരിക്കാം എന്നാണ് നിരീക്ഷണം. ഇതിനായി വലിയ പാറകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഏകദേശം 1,670ലധികം പാറക്കല്ലുകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കീൽ സർവ്വകലാശാലയിലെ ജിയോഫിസിസിസ്റ്റ് ജേക്കബ് ഗിയേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു മെഗാസ്ട്രക്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്തത്. ശിലായുഗത്തിൽ ഏതെങ്കിലും തടാകത്തിനോ, ചതുപ്പിനോ അടിയിൽ അന്നത്തെ 'മനുഷ്യർ' നിർമ്മിച്ച മതിലാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
മൃഗങ്ങളെ എളുപ്പത്തിൽ വേട്ടയാടുന്നതിനുള്ള ഒരു മാർഗമായിട്ടായിരിക്കാം ഇത്തരത്തിൽ ഒരു സ്ട്രക്ചർ മനുഷ്യർ ഉണ്ടാക്കിയിരുന്നത്. ഏകദേശം 8,500 വർഷത്തോളം വെള്ളത്തിനടിയിൽ കിടന്നിട്ടും മതിലിന്റെ ഈ മെഗാസ്ട്രക്ചറിന് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല. 11,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ സാമൂഹിക രീതിയെയും, ജീവിതത്തെയും പറ്റി മനസിലാക്കാൻ സഹായിക്കുന്ന കണ്ടെത്തലാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന, വേട്ടയാടിയിരുന്ന മനുഷ്യരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു നിർമ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ, യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശീലയുഗ ഘടനകളിൽ ഒന്ന് കൂടിയാണ് ഇത്.
Content Highlight; 11,000-Year-Old Megastructure Discovered Under Baltic Sea