'NO WAR, IT'S PLAY TIME'; ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് ശേഷം പരിശീലനം പുനരാരംഭിക്കുന്ന ആദ്യ ടീമായി ഗുജറാത്ത്

ഇന്നലെ വൈകുന്നേരം ഗുജറാത്ത് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം പരിശീലനത്തിൽ ഏർപ്പെട്ടു

dot image

ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ 2025 സീസൺ വീണ്ടും പുനരാരംഭിക്കുമ്പോൾ പരിശീലന സെഷൻ പുനരാരംഭിക്കുന്ന ആദ്യ ടീമായി ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ വൈകുന്നേരം ഗുജറാത്ത് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം പരിശീലനത്തിൽ ഏർപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റും 0.793 എന്ന മികച്ച നെറ്റ് റൺ റേറ്റും ഉള്ള ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇത്തവണ കിരീട സാധ്യത ഏറെയുള്ള ടീമാണ് ഗുജറാത്ത്. ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തിലും മികച്ച അഞ്ച് റൺസ് വേട്ടക്കാരുടെ പട്ടികയിലും സായ് സുദർശൻ (509 റൺസ്), ശുഭ്മാൻ ഗിൽ (508 റൺസ്), ജോസ് ബട്ട്‌ലർ (500 റൺസ്) എന്നീ മൂന്ന്
ഗുജറാത്ത് ബാറ്റ്‌സ്മാൻമാരുണ്ട്.

7.65 എന്ന മികച്ച ഇക്കണോമി റേറ്റിൽ 20 വിക്കറ്റുകളുമായി ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണയാണ് പർപ്പിൾ ക്യാപ്പ് മത്സരത്തിൽ മുന്നിൽ. 15 വിക്കറ്റുകളുമായി സഹ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും 14 വിക്കറ്റുകളുമായി സായ് കിഷോറും യഥാക്രമം മുൻനിര വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തും പത്താം സ്ഥാനത്തും തുടരുന്നു.

ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂര്‍ണമെന്റ് നിര്‍ത്തലാക്കേണ്ടി വന്നിരുന്നത്. വെടിനിർത്തൽ പശ്ചാത്തലത്തിൽ പുതുക്കിയ വേദിയും തിയതിയും ബിസിസിഐ ഉടൻ പ്രഖ്യാപിക്കും.

11 മത്സരങ്ങളില്‍ നിന്നായി 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളില്‍ നിന്നായി 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളില്‍ നിന്നായി 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതുമുണ്ട്.

13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനും 11 പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 10 പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും പ്ലേ ഓഫ് സാധ്യകള്‍ നിലനില്‍ക്കുന്നു. ഏഴ് പോയിന്റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയിന്റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.

Content Highlights:'BACK TO PLAY'; Gujarat Titans become first team to resume training after India-Pakistan clashes

dot image
To advertise here,contact us
dot image