തിരുവനന്തപുരം: നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരം (55) ആണ് വിഷം കഴിച്ച് മരിച്ചത്.
പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലായിരുന്നു തോമസ് പണം നിക്ഷേപിച്ചത്. നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.
മകളുടെ കല്യാണത്തിന് വേണ്ടിയായിരുന്നു തോമസ് പണം തിരികെ ചോദിച്ചത്. ലഭിക്കാതെ വന്നതോടെ കഴിഞ്ഞ 19നാണ് തോമസ് വിഷം കഴിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)