റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആലപ്പുഴയുടെ മുഖ്യമന്ത്രി ചോയ്സ് പിണറായി ചാലക്കുടിയിൽ വി ഡി സതീശൻ

ആലപ്പുഴയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ 27 ശതമാനം പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ചാലക്കുടിയിൽ 20.9 ശതമാനം വി ഡി സതീശനെ പിന്തുണച്ചു
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആലപ്പുഴയുടെ  മുഖ്യമന്ത്രി ചോയ്സ് പിണറായി ചാലക്കുടിയിൽ വി ഡി സതീശൻ

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് ആലപ്പുഴയിൽ പിണറായി വിജയനെ കൂടുതൽ പേർ തിരഞ്ഞെടുത്തപ്പോൾ ചാലക്കുടി വി ഡി സതീശനൊപ്പം നിന്നു. ആലപ്പുഴയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ 27 ശതമാനവും പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ചാലക്കുടിയിൽ 20.9 ശതമാനം പിന്തുണച്ചത് വി ഡി സതീശൻ്റെ പേരിനെയാണ്.

ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്ന ചോദ്യത്തിന് ആലപ്പുഴയുടെ രണ്ടാമത്തെ ചോയ്സ് രമേശ് ചെന്നിത്തലയാണ്. 21.8 ശതമാനം ആളുകളാണ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തത്. സുരേഷ് ഗോപിയെ 19.5 ശതമാനവും ശശി തരൂരിനെ 13.8 ശതമാനം ആളുകളും കെ കെ ശൈലജയെ 10.8 ശതമാനവും വി ഡി സതീശനെ 3.5 ശതമാനവും കെ സി വേണുഗോപാലിനെ 2.4 ശതമാനവും കെ സുധാകരനെ 0.8 ശതമാനവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമ്പോൾ കെ സുരേന്ദ്രനെ ആരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചില്ല. അറിയില്ലെന്ന് അഭിപ്രായം പറഞ്ഞത് 0.4 ശതമാനമാണ്.

ചാലക്കുടി മണ്ഡലത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള രണ്ടാമത്തെ ചോയ്സ് കെ കെ ശൈലജയാണ്. 20.1 ശതമാനമാണ് ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ചാലക്കുടിയിൽ നിർദ്ദേശിച്ചത്. പിണറായി വിജയനെയും ശശി തരൂരിനെയും 16.5 ശതമാനം ആളുകളും സുരേഷ് ഗോപിയെ 16 ശതമാനവും രമേശ് ചെന്നിത്തലയെ 6.3 ശതമാനവും എം വി ഗോവിന്ദനെ 1.4 ശതമാനവും കെ സുധാകരനെ 1.3 ശതമാനവും കെ സി വേണുഗോപാലിനെയും കെ സുരേന്ദ്രനെയും 0.5 ശതമാനവും പിന്തുണച്ചു.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആലപ്പുഴയുടെ ചോയ്സ് രാഹുൽ ഗാന്ധിയാണ്. ആലപ്പുഴയിൽ നിന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 40.3 ശതമാനവും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് അഭിപ്രായപ്പെട്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടു. ശശി തരൂരിനെ 2.6 ശതമാനം പിന്തുണച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെയും നിതിഷ് കുമാറിനെയും മമത ബാനർജിയെയും അരവിന്ദ് കെജ്‌രിവാളിനെയും അരും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചില്ല. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 25.1 ശതമാനമാണ്.

ചാലക്കുടിയുടെ പ്രധാനമന്ത്രി ചോയ്സിൽ മുന്നിൽ നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്. ആലപ്പുഴയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ 45.2 ശതമാനം രാഹുൽ ഗാന്ധിയയെയാണ് പ്രധാമന്ത്രിയായി തിരഞ്ഞെടുത്തത്. നരേന്ദ്ര മോദിയെ 28.1 ശതമാനം പിന്തുണച്ചു. അരവിന്ദ് കെജ്‌രിവാളിനെ 11.2 ശതമാനവും മല്ലികാർജ്ജുൻ ഖർഗേയെ 5 ശതമാനവും ശശി തരൂരിനെ 4.5 ശതമാനവും മമത ബാനർജിയെ 2.3 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. നിതിഷ് കുമാറിനെ ആരും പിന്തുണച്ചില്ല. അറിയില്ലെന്ന് 3.7 ശതമാനം അഭിപ്രായപ്പെട്ടു.

ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. 2019ൽ ഇടതുമുന്നണി തിരിച്ചുപിടിച്ച ആലപ്പുഴ ഇത്തവണ വീണ്ടും യുഡിഎഫ് വീണ്ടെടുക്കുമെന്നാണ് ആലപ്പുഴയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 41.3 ശതമാനം അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 40.2 ശതമാനം ആളുകളാണ് അഭിപ്രായം പറഞ്ഞത്. ബിജെപി ആലപ്പുഴയിൽ വിജയിക്കുമെന്ന് 18. 5 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.

തുടർച്ചയായ രണ്ടാമൂഴത്തിലും ചാലക്കുടി യുഡിഎഫിനൊപ്പമെന്ന് പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. ചാലക്കുടി തിരിച്ചുപിടിക്കാൻ ഇത്തവണയും എൽഡിഎഫിന് കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ചാലക്കുടിയിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ 44.5 ശതമാനവും അഭിപ്രായപ്പെടുന്നത്. എൽഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്നാണ് 17.8 ശതമാനത്തിൻ്റെ അഭിപ്രായം. 2 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. 

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആലപ്പുഴ, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com