വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

ലോൺ ആപിൽ നിന്ന് പണം കടമെടുത്തതും മോർഫ്‌ ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതും ആത്മഹത്യക്ക്‌ കാരണമായതായാണ്‌ പൊലീസ്‌ നിഗമനം
വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

വയനാട്‌: അരിമുളയിൽ യുവാവ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ്‌ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. ലോൺ ആപിൽ നിന്ന് പണം കടമെടുത്തതും മോർഫ്‌ ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതും ആത്മഹത്യക്ക്‌ കാരണമായതായാണ്‌ പൊലീസ്‌ നിഗമനം. ലോട്ടറി വിൽപ്പന നടത്തിയിരുന്ന അരിമുള സ്വദേശി അജയൻ ആണ് ആത്മഹത്യ ചെയ്തത്. വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിന്റെ ഫോണുകൾ സൈബർ വിഭാഗം പരിശോധിക്കുകയാണ്‌. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്‌ ആദ്യഘട്ടത്തിൽ നടക്കുന്നത്‌. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അജയ്‌രാജിന്‌ ബാധ്യതകളുള്ളതും പരിശോധിക്കും.

പണം തിരികെ ആവശ്യപ്പെട്ട്‌ കാൻഡി ക്യാഷ് എന്ന ലോൺ ആപിൽ നിന്ന് തുടർച്ചയായി അജയ്‌രാജിന്‌ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന്റെ അഞ്ച്‌ മിനുട്ട്‌ മുൻപ്‌ വരെ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു. മോർഫ്‌ ചെയ്ത അശ്ലീലചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിച്ചതോടെ അജയ്‌രാജ്‌ മാനസിക സംഘർഷത്തിലായെന്നാണ്‌ പൊലീസ് നിഗമനം.

മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അജയ്‌രാജിന്‌ ബാധ്യതകളുള്ളതും പൊലീസ് അറിയിച്ചു. വാട്സാപ്പ്‌ സന്ദേശങ്ങളും ഭീഷണി ഫോൺ കോളുകളും തെളിവായെടുത്തിട്ടുണ്ട്. ജില്ലയിൽ ലോൺ ആപ്‌ സംബന്ധിച്ച്‌ മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു.

ഓൺലൈൻ ആപ്പിൽ നിന്ന് അജയൻ 5000 രൂപ ലോൺ എടുത്തിരുന്നു എന്നാണ് സംശയം. തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും സംശയമുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com