
ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം തിയേറ്ററിൽ ഹൗസ് ഫുള്ളായി തുടരുകയാണ്. സിനിമയ്ക്ക് ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് വേർഷനുകൾ ഉണ്ട്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമാണ്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളായിരിക്കും കൊലയാളികളാകുന്നത്.
എന്നാൽ ഇത് ആദ്യം പരീക്ഷിച്ച് വിജയിച്ചത് ബോളിവുഡിൽ അല്ലെന്നും മലയാളത്തില്‍ ആണെന്നുമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. അതും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമയിൽ. 1998-ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിയ ഹരി കൃഷ്‌ണൻസ് ആണ് ആ ചിത്രം. സിനിമയുടെ പതിപ്പിൽ രണ്ട് ക്ലൈമാക്സുകൾ ഉണ്ടായിരുന്നു. ഒന്നിൽ ജൂഹി ചൗള വരനായി മോഹൻലാലിനെയും മറ്റൊന്നിൽ മമ്മൂട്ടിയെയും തിരഞ്ഞെടുക്കുന്ന രീതിയിലായിരുന്നു പതിപ്പുകൾ തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, മോഹൻലാൽ പതിപ്പ് മാത്രമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് സമർപ്പിച്ചത്. രണ്ട് പതിപ്പുകളും തിയേറ്ററുകളിൽ റിലീസ് ചെയ്ത ശേഷം, സർട്ടിഫിക്കറ്റ് ലഭിക്കാത്ത മമ്മൂട്ടി പതിപ്പ് പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി ബോർഡ് നിർമ്മാതാവിന് നിയമപരമായ നോട്ടീസ് അയച്ചതായു ഒടുവിൽ നിർമ്മാതാക്കൾക്ക് മമ്മൂട്ടി പതിപ്പ് പിൻവലിക്കേണ്ടി വന്നെന്നുമാണ് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2.5 കോടി ബജറ്റിൽ നിർമ്മിച്ച ഹരികൃഷ്ണൻസ് വാണിജ്യപരമായി വിജയിച്ച ചിത്രമാണ്. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായി മാറിഹരികൃഷ്ണൻസ് മാറിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ജൂഹി ചൗള, ഇന്നസെന്‍റ്, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Content Highlights: Social media says Housefull 5 is not the first film to have two climaxes