വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടർ ജീവനൊടുക്കി; സംഭവം ഹൈദരബാദിൽ

പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കി

വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടർ ജീവനൊടുക്കി; സംഭവം ഹൈദരബാദിൽ
dot image

ഹൈദരാബാദ്: വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കി. ഹൈദരാബാദ് അൽവാലിൽ ആണ് സംഭവം. 23 വയസുകാരി പ്രിൻസി ആണ് ആത്മഹത്യ ചെയ്തത്.

മാർച്ച് 20നാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടന്ന് അയൽക്കാരും പൊലീസും എത്തിയാണ് മൃതദേഹം താഴെയിറക്കിയത്.

സംഭവത്തിൽ പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A tragic incident was reported from Alwal in Hyderabad, where a 23-year-old doctor named Princy died following a dispute with her family over keeping a pet cat. According to reports, her family did not agree to her wish to raise a cat, which reportedly led to emotional distress.

dot image
To advertise here,contact us
dot image