ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല, വീഴ്ചയുണ്ടായാല്‍ തകര്‍ത്തുകളയും: ഇന്ത്യൻ കരസേനാ മേധാവി

പാകിസ്താൻ്റെ ഭാഗത്തു വീഴ്ചയുണ്ടായാല്‍ തകര്‍ത്തുകളയുമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും മുന്നറിയിപ്പ് നൽകി ഇന്ത്യൻ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല, വീഴ്ചയുണ്ടായാല്‍ തകര്‍ത്തുകളയും: ഇന്ത്യൻ കരസേനാ മേധാവി
dot image

ന്യൂഡല്‍ഹി: പാകിസ്താൻ്റെ ഭീകരവാദത്തിനെതിരായ പോരാട്ടം ഇന്ത്യ തുടരുകയാണെന്ന് ഇന്ത്യൻ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പാകിസ്താൻ്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വധിച്ച 31 ഭീകരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നെന്നും ദ്വിവേദി ചൂണ്ടികാട്ടി. ഓപ്പറേഷനില്‍ സിന്ദൂറില്‍ നൂറ് പാക് സൈനികരെ വധിച്ചതായും അറിയിച്ചു.

വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാകിസ്താൻ്റ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി. പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കുന്നത് നിയന്ത്രിക്കാൻ പാക് സൈനിക മേധാവിക്ക് നിർദ്ദേശം നൽകിയതായും ഇന്ത്യൻ കരസേനാ മേധാവി അറിയിച്ചിട്ടുണ്ട്.
Content Highlights: Indian Army Chief General Upendra Dwivedi warned Pakistan that any lapse would be crushed, stating that Operation Sindoor is still not over.

dot image
To advertise here,contact us
dot image