സര്‍ബ്‌ജ്യോത് സിംഗ് സാബി കോണ്‍ഗ്രസില്‍; സ്വീകരിച്ച് ഭൂപേഷ് ബാഗെല്‍

രജീന്ദര്‍ ദീപ, അനില്‍ താക്കൂര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റ് രണ്ട് നേതാക്കള്‍.

dot image

ലുധിയാന: ശിരോമണി അകാലിദളിന്റെ മൂന്ന് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിക്രം സിംഗ് മജീതിയയുടെ അടുത്ത അനുചരനായ സര്‍ബ്‌ജ്യോത് സിംഗ് സാബി ഉള്‍പ്പെടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രജീന്ദര്‍ ദീപ, അനില്‍ താക്കൂര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റ് രണ്ട് നേതാക്കള്‍.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഭൂപേഷ് ബാഗെല്‍, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, പ്രതിപക്ഷ നേതാവ് പര്‍താപ് സിംഗ് ബാജ് വ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മൂവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖേരിയന്‍ നിയോജക മണ്ഡലത്തില്‍ അകാലിദള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സാബി. 30000 വോട്ടാണ് അന്ന് സാബി നേടിയത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ അകാലിദള്‍ രാഷ്ട്രീയത്തില്‍ സജീവമായ നേതാവായിരുന്നു സാബി. 22 വയസില്‍ സര്‍ക്കിള്‍ പ്രസിഡന്റായ സാബി പിന്നീട് ഹോഷിയാര്‍പൂരില്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image