വിമാനം തകർന്ന് വീഴുന്നതിന് മുൻപ് പൈലറ്റിൽ നിന്ന് 'മേയ്ഡേ കോൾ' ലഭിച്ചു; പിന്നാലെ ബന്ധം വിച്ഛേദിക്കപ്പെട്ടു

പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രതികരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലായെന്നാണ് വിവരം

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനര്‍ യാത്രാവിമാനം തകര്‍ന്ന് വീഴുന്നതിന് തൊട്ടുമുമ്പായി പൈലറ്റില്‍ നിന്ന് മെയ്‌ഡേ(അടിയന്തര അപകട സിഗ്നല്‍) കോള്‍ ലഭിച്ചിരുന്നുവെന്ന് സിവില്‍ എവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. പിന്നാലെ പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രതികരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലായെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്ത് 625 അടി ബാരോമീറ്ററിക് ഉയരത്തിലെത്തിയിരുന്നുവെന്നും ഇതിന് ശേഷമാണ് വിമാനം വേഗത കുറഞ്ഞ് വിമാനം താഴേക്ക് പതിക്കാന്‍ ആരംഭിച്ചന്നെും ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

അഹമ്മദാബാദിലെ മേഘാനിനഗറിന് സമീപം പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ. എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ ഇന്ന് ഉച്ചയ്ക്ക് 1.38 ഓടെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടക്കമുള്ള കെട്ടിടത്തിലേയ്ക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂര്‍ണമായും നിറച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ തേടിയതായാണ് വിവരം. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.

Content Highlights-The plane received a Mayday call from the pilot before it crashed, but contact was later lost.

dot image
To advertise here,contact us
dot image