
കർണാടക: കർണാടകയിൽ യുവതി കാമുകനൊപ്പം പോയതിൽ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹർഷിത എന്നിവരാണ് ഹെബ്ബാൾ റിസർവോയറിൽ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകൾ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു.
എന്നാൽ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തിൽ താൽപര്യം ഇല്ലായിരുന്നു. തുടർന്ന് പെൺകുട്ടി കാമുകനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ഹെബ്ബാൾ റിസർവോയറിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാൽ മകളെ മരണാനന്തര ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
തങ്ങളുടെ സ്വത്തുക്കൾ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി. സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിസർവോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബാംഗങ്ങളുടേയും ചെരിപ്പുകൾ കണ്ടെത്തി. റിയൽ എസ്റ്റേറ്റ് ഏജന്റായ സ്വാമിക്ക് നാലേക്കർ ഭൂമിയും സ്വന്തമായുണ്ട്.
Content Highlights:Mother, father and sister die of grief after daughter goes out with boyfriend
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)