'ഡിസൈനില്‍ പിശക് പറ്റിയെന്ന് ഗഡ്കരി തന്നെ സമ്മതിച്ചതാണ്'; എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍

2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി

'ഡിസൈനില്‍ പിശക് പറ്റിയെന്ന് ഗഡ്കരി തന്നെ സമ്മതിച്ചതാണ്'; എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍
dot image

തിരുവനന്തപുരം: കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡിസൈനില്‍ പിശക് പറ്റിയെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്നെ സമ്മതിച്ചതാണ്. കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയില്‍ ദേശീയപാത നിര്‍മ്മാണം നടത്താമെന്ന് ഉറപ്പുനല്‍കിയതാണ്. ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. റോഡ് നിര്‍മ്മാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാര്‍ കമ്പനി അവകാശപ്പെടുന്നത്. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികളാണ് ഉടനടി സ്വീകരിക്കേണ്ടതെന്നും അതിനായി കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ ദേശീയപാത അതോറിറ്റി തങ്ങളുടെ സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും ഉപയോഗിക്കണമെന്നും ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മലയാളികള്‍ക്ക് പ്രതിപക്ഷ നേതാവ് ഓണാശംസകള്‍ നേര്‍ന്നു.

Content Highlights: Pinarayi Vijayan criticises the National Highways Authority of India over the landslide in Elayavoor, Kannur, raising concerns over highway construction and safety

dot image
To advertise here,contact us
dot image