

പാലക്കാട്: 2006 മുതൽ സിപിഐഎം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് ഒറ്റപ്പാലം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു സിപിഐഎമ്മിൻ്റെ കെ പ്രേംകുമാർ കോൺഗ്രസിൻ്റെ പി സരിനെ തോൽപ്പിച്ചത്. 2016ൽ കോൺഗ്രസിൻ്റെ ഷാനിമോൾ ഉസ്മാനെ 16088 വോട്ടിന് സിപിഐഎമ്മിൻ്റെ പി ഉണ്ണി പരാജയപ്പെടുത്തിയിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2,208 വോട്ടിൻ്റെ മുൻതൂക്കം ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം ഇവിടെ നടത്തിയിരുന്നു. ഒറ്റപ്പാലം മുൻസിപ്പാലിറ്റി അടക്കം ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്തും എൽഡിഎഫ് ഭരണം പിടിച്ചിരുന്നു. രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് ഭരണത്തിലെത്താൻ സാധിച്ചത്.
സിറ്റിംഗ് എംഎൽഎ കെ പ്രേംകുമാറിനാണ് ഇത്തവണ സിപിഐഎം ആദ്യ പരിഗണന നൽകുന്നത്. കോൺഗ്രസ് വിട്ടെത്തിയ പി സരിനെയും സിപിഐഎം ഇവിടെ പരിഗണിക്കുന്നുണ്ട്. 2021ൽ അവസാന നിമിഷം കോൺഗ്രസ് നേതൃത്വം ഒഴിവാക്കിയ പി ഹരിഗോവിന്ദനാണ് ഒറ്റപ്പാലത്ത് കോൺഗ്രസ് ആദ്യപരിഗണന നൽകുന്നത്. കെപിസിസി സെക്രട്ടറിയും കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നേതാവുമാണ് ഹരിഗോവിന്ദൻ. മുൻ സിപിഐഎം നേതാവ് പി കെ ശശിയുടെ പേരും കോൺഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചയാണ്. മത്സരിക്കാനുള്ള താൽപ്പര്യം ഇതിനകം പി കെ ശശി പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സിപിഐഎം വിമതരുടെ കൂട്ടായ്മയുടെ പിൻബലവും പി കെ ശശിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി വേണുഗോപാലൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് വി മനുപ്രസാദ് എന്നിവരെയാണ് ബിജെപി ഒറ്റപ്പാലത്ത് പരിഗണിക്കുന്നത്.
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു.
Content Highlights: Explore the latest buzz in Ottapalam assembly constituency for Kerala 2026 elections. Former CPI(M) leader PK Shashi eyes UDF ticket amid internal Congress dissent, while ex-Congress digital convener P Sarin is in LDF's radar. Get full updates on candidates, past winners, and election dynamics.