

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സരിന്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായമാണ് സ്വാഭാവികമായും അവതരിപ്പിക്കേണ്ടത് എന്നും ഇവിടെ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ നടക്കുന്ന ഒരാള്‍ 'അന്‍വര്‍ മുതല്‍ ഷാജന്‍ സ്‌കറിയയെ വരെയും, ജമാഅത്തെ ഇസ്ലാമി മുതല്‍ എസ്ഡിപിഐ വരെയും, കാസ മുതല്‍ തനി സംഘിയെ വരെയും കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സരിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സതീശന്റെ പറച്ചിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് കോണ്‍ഗ്രസാണെന്നും സരിന്‍ പറഞ്ഞു. താന്‍ പറയുന്നതിന് കോണ്‍ഗ്രസുകാര്‍ കയ്യടിക്കാന്‍ നിര്‍ബന്ധിതരാവും എന്നതില്‍ അയാള്‍ക്ക് ഉറപ്പുണ്ട്. തന്നെ മറികടന്ന് മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഒരു കാരണവശാലും ഇനിയുള്ള സമയങ്ങളില്‍ മുതിരില്ല എന്ന കൃത്യമായ കണക്ക് കൂട്ടലില്‍, കോണ്‍ഗ്രസ് എന്നത് നേതാക്കള്‍ക്കുമപ്പുറം ഒരു വികാരമായി കാണുന്ന അണികളെ പോലും തന്റെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി അയാള്‍ മാനിപ്പുലേറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് സരിന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുകാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും സരിന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. തന്റെ കാര്യസാധ്യത്തിന് എങ്ങനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ക്രിമിനലിനെ സമര്‍ത്ഥമായി ഉപയോഗിക്കാം എന്ന് അയാള്‍ക്ക് അറിയാം. ഒരു പരിധിക്ക് അപ്പുറം പോകുമ്പോള്‍ 'സഹിക്കവയ്യാതെയായി' എന്ന സ്ഥിതി വരുത്തി തീര്‍ത്ത് ആ ക്രിമിനലിനെ തള്ളിപ്പറഞ്ഞ്, ചില ബോധ്യങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെ രാഹുലില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ എന്ന വ്യാജേന നടപടികള്‍ തയ്യാറാക്കി വെച്ച് തലയൂരാം എന്നുമുള്ള നാടകം രണ്ടുവര്‍ഷം എടുത്ത് അയാള്‍ കെട്ടിയാടിയപ്പോള്‍, അത് ആട്ടമറിയാതെ കണ്ടുതീര്‍ത്തവരാണ് പാവം കോണ്‍ഗ്രസുകാരാണെന്നും സരിന്‍ പറഞ്ഞു.
എന്നുമുതലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രിമിനല്‍ സ്വഭാവത്തില്‍ ബോധ്യമുള്ളവനായി പ്രതിപക്ഷ നേതാവ് മാറിയത് എന്ന് ചോദിക്കാന്‍ പക്ഷേ കോണ്‍ഗ്രസുകാര്‍ മറന്നു പോയെന്നും സരിന്‍ പറഞ്ഞു. സതീശന് മാത്രമായിരുന്നു രാഹുലിന്റെ ലീലാവിലാസങ്ങള്‍ തുടക്കം മുതല്‍ പൂര്‍ണമായും ബോധ്യമുണ്ടായിരുന്നത്. എന്നിട്ടും അയാള്‍ രാഹുലിനെ പൊതിഞ്ഞുപിടിച്ചു. കാരണം, രാഹുല്‍ അയാള്‍ക്ക് മുഖ്യമന്ത്രി കസേരയ്ക്കുള്ള പിടിവലിയില്‍ വീണു കിട്ടിയ ആയുധമായിരുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തുകൂട്ടുന്നതിനിടയില്‍ രാഹുല്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്, അയാള്‍ക്ക് അയാളുടെ കൂടി നേതൃ മികവിനുള്ള സെലിബ്രേഷന്‍ ആക്കി തീര്‍ക്കണമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കുറ്റത്തില്‍ നിന്ന് പിന്തിരിയാന്‍ അല്ല, പകരം അയാള്‍ നല്‍കിയ പിന്തുണ രാഹുലിനും ഒരുതരം പ്രോത്സാഹനമായി തീര്‍ന്നുവെന്നും സരിന്‍ ചൂണ്ടിക്കാട്ടി.
ഇന്ന് രാഹുലിന്റെ ഒന്നാം നമ്പര്‍ ശത്രു തന്റെ തെറ്റുകളുടെയും കുറ്റങ്ങളുടെയും പേരില്‍ തന്നെ പ്രതിയാക്കി കേസെടുക്കാന്‍ ആവശ്യപ്പെട്ട കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനല്ല, അത് സതീശനാണ്. ഇന്ന് രാഹുലിന്റെ ഒന്നാം നമ്പര്‍ ശത്രു തന്നെക്കൊണ്ട് ചുടു ചോറു വാരിച്ച സതീശന്‍ ആണ്. തന്റെ കുറ്റങ്ങള്‍ക്ക് കൂട്ടുനിന്ന്, ഒരു അവസരം ഒത്തു വന്നപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞ്, കോണ്‍ഗ്രസുകാരുടെ ഗുഡ് ബുക്‌സില്‍ ഒറ്റയ്ക്ക് കയറിക്കൂടാന്‍ തക്കം പാര്‍ത്തിരുന്ന സതീശന്‍ എന്ന അവസരവാദിയുടെ മറ്റൊരു ലെയര്‍ കൂടി ഇവിടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. അതാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനുള്ള താക്കീത് എന്നപോലെ ഇന്ന് അവതരിപ്പിച്ചത്. സതീശന്‍ ഉണ്ടാക്കുന്ന കൂട്ടുകെട്ടുകളില്‍ പെട്ട് കേരളത്തിന്റെ മതേതര സ്വഭാവം വ്രണപ്പെടുമ്പോള്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയതിനു പിന്നില്‍ ചില തിരിച്ചറിവുകള്‍ ഉണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇനി പറയൂ കോണ്‍ഗ്രസേ,
കേരളത്തിന്റെ ഒന്നാം നമ്പര്‍ ശത്രു,
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രു,
അത് രണ്ടും നിങ്ങള്‍ ഇതുവരെയും തലയില്‍ ചുമക്കേണ്ടി വന്ന സതീശന്‍ തന്നെയല്ലേ?
കോണ്‍ഗ്രസിനെ സതീശന്‍ ട്രാപ്പില്‍ ആക്കുമ്പോള്‍, മതേതര കേരളവും ആ ട്രാപ്പില്‍ വീണുപോകുമെന്ന് നിങ്ങള്‍ കരുതരുത് കോണ്‍ഗ്രസേ!
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായമാണ് സ്വാഭാവികമായും പ്രതിപക്ഷ നേതാവും ചെയര്‍മാനും എന്ന നിലയില്‍ ഒരാള്‍ അവതരിപ്പിക്കേണ്ടത്. ഇവിടെ പക്ഷേ, സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ അന്‍വര്‍ മുതല്‍ ഷാജന്‍ സ്‌കറിയ വരെയും, ജമാഅത്തെ ഇസ്ലാമി മുതല്‍ SDPI വരെയും, CASA മുതല്‍ തനി സംഘിയെയും കൂട്ടുപിടിച്ചിരിക്കുകയാണ് അയാള്‍. അയാളുടെ പറച്ചിലില്‍ കുടുങ്ങിക്കിടക്കുന്നത് കോണ്‍ഗ്രസ്സാണ്. താന്‍ പറയുന്നതിന് കോണ്‍ഗ്രസുകാര്‍ കയ്യടിക്കാന്‍ നിര്‍ബന്ധിതരാവും എന്നുറപ്പുള്ള അയാള്‍, തന്നെ മറികടന്ന് മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഒരു കാരണവശാലും ഇനിയുള്ള സമയങ്ങളില്‍ മുതിരില്ല എന്ന കൃത്യമായ കണക്ക് കൂട്ടലില്‍, കോണ്‍ഗ്രസ് എന്നത് നേതാക്കള്‍ക്കുമപ്പുറം ഒരു വികാരമായി കാണുന്ന അണികളെ പോലും തന്റെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി 'സെറ്റ്' ചെയ്തു, മാനിപ്പുലേറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.
കോണ്‍ഗ്രസുകാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഉദാഹരണത്തിലൂടെ തന്നെ പറയാം: തന്റെ കാര്യസാധ്യത്തിന് എങ്ങനെ രാഹുല്‍ മാങ്കൂട്ടം എന്നു പറയുന്ന ക്രിമിനലിനെ സമര്‍ത്ഥമായി ഉപയോഗിക്കാം എന്നും, ഒരു പരിധിക്ക് അപ്പുറം പോകുമ്പോള്‍ 'സഹിക്കവയ്യാതെയായി' എന്ന സ്ഥിതി വരുത്തി തീര്‍ത്ത് ആ ക്രിമിനലിനെ തള്ളിപ്പറഞ്ഞ്, ചില ബോധ്യങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെ രാഹുലില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ എന്ന വ്യാജേന നടപടികള്‍ തയ്യാറാക്കി വെച്ച് തലയൂരാം എന്നുമുള്ള നാടകം രണ്ടുവര്‍ഷം എടുത്ത് അയാള്‍ കെട്ടിയാടിയപ്പോള്‍, അത് ആട്ടമറിയാതെ കണ്ടുതീര്‍ത്തവരാണ് പാവം കോണ്‍ഗ്രസുകാര്‍.
എന്നുമുതലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രിമിനല്‍ സ്വഭാവത്തില്‍ ബോധ്യമുള്ളവനായി പ്രതിപക്ഷ നേതാവ് മാറിയത് എന്ന് ചോദിക്കാന്‍ പക്ഷേ കോണ്‍ഗ്രസുകാര്‍ മറന്നു പോയി. സതീശന് മാത്രമായിരുന്നു രാഹുലിന്റെ ലീലാവിലാസങ്ങള്‍ തുടക്കം മുതല്‍ തന്നെ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, പൂര്‍ണമായും ബോധ്യമുണ്ടായിരുന്നത്. എന്നിട്ടും അയാള്‍ രാഹുലിനെ പൊതിഞ്ഞുപിടിച്ചു. കാരണം, രാഹുല്‍ അയാള്‍ക്ക് മുഖ്യമന്ത്രി കസേരയ്ക്കുള്ള പിടിവലിയില്‍ വീണു കിട്ടിയ ആയുധമായിരുന്നു. ഗുരുതര സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തുകൂട്ടുന്നതിനിടയില്‍ രാഹുല്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്, അയാള്‍ക്ക് അയാളുടെ കൂടി നേതൃ മികവിനുള്ള സെലിബ്രേഷന്‍ ആക്കി തീര്‍ക്കണമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കുറ്റത്തില്‍ നിന്ന് പിന്തിരിയാന്‍ അല്ല, പകരം അയാള്‍ നല്‍കിയ പിന്തുണ രാഹുലിനും ഒരുതരം പ്രോത്സാഹനമായി തീര്‍ന്നു. ബാക്കി കഥ പൊതുസമൂഹം കണ്ട് കഴിഞ്ഞതാണ്.
ഇന്ന് രാഹുലിന്റെ ഒന്നാം നമ്പര്‍ ശത്രു തന്റെ തെറ്റുകളുടെയും കുറ്റങ്ങളുടെയും പേരില്‍ തന്നെ പ്രതിയാക്കി കേസെടുക്കാന്‍ ആവശ്യപ്പെട്ട കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ശ്രീ പിണറായി വിജയനല്ല, അത് സതീശനാണ്. ഇന്ന് രാഹുലിന്റെ ഒന്നാം നമ്പര്‍ ശത്രു തന്നെക്കൊണ്ട് ചുടു ചോറു വാരിച്ച ഢഉ സതീശന്‍ ആണ്. തന്റെ കുറ്റങ്ങള്‍ക്ക് കൂട്ടുനിന്ന്, ഒരു അവസരം ഒത്തു വന്നപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞ്, കോണ്‍ഗ്രസുകാരുടെ ഗുഡ് ബുക്‌സില്‍ ഒറ്റയ്ക്ക് കയറിക്കൂടാന്‍ തക്കം പാര്‍ത്തിരുന്ന സതീശന്‍ എന്ന അവസരവാദിയുടെ മറ്റൊരു ലെയര്‍ കൂടി ഇവിടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. അതാണ് ശ്രീ സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനുള്ള താക്കീത് എന്നപോലെ ഇന്ന് അവതരിപ്പിച്ചത്. സതീശന്‍ ഉണ്ടാക്കുന്ന കൂട്ടുകെട്ടുകളില്‍ പെട്ട് കേരളത്തിന്റെ മതേതര സ്വഭാവം വ്രണപ്പെടുമ്പോള്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയതിനു പിന്നില്‍ ചില തിരിച്ചറിവുകള്‍ ഉണ്ട്.
2001ന് ശേഷമുള്ള കാല്‍ നൂറ്റാണ്ടില്‍ കേരളത്തിലെ 140 അസംബ്ലി സീറ്റുകളില്‍ പകുതിയിലെങ്കിലും ജയിക്കാന്‍ ഡഉഎ ന് സാധിച്ചത് ഒരിക്കല്‍ മാത്രമാണ്. അന്ന് കോണ്‍ഗ്രസിനെ സഹായിച്ചത് ആരാണെന്നും എന്താണെന്നും അതിനുള്ളിലെ ചിലര്‍ക്കെങ്കിലും ഇപ്പോഴും തിരിയും. സംഘടനാ ഗുണം കൊണ്ട് കേരളത്തില്‍ ഒരു സീറ്റിലും ജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസില്‍, തങ്ങളൊക്കെ സ്വന്തം നിയോജകമണ്ഡലങ്ങളില്‍ ജയിച്ചത് എങ്ങനെയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, എം എം ഹസ്സനും, കെ സി ജോസഫും ഒക്കെ സതീശന്‍ കുഴിക്കുന്ന ജമാഅത്തെ ഇസ്ലാമി - എസ്ഡിപിഐ ധ്രുവീകരണക്കുഴികളില്‍ വീഴാതെ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്.
കാരണം, സതീശന്‍ പറയുന്ന 100 സീറ്റ് പോയിട്ട് 71 സീറ്റിലെങ്കിലും ജയിച്ചു വരാന്‍, ഇന്ത്യയില്‍ ആർഎസ്എസ് പയറ്റുന്ന ഫോര്‍മുലയില്‍, മതഭ്രാന്തിനെ താലോലിക്കുന്ന കൂട്ടരെ - അത് ഒരേ സമയം കേരളത്തിലെ ബിജെപിയെയും ജമാഅത്ത് ഇസ്ലാമിയേയും കൂട്ടുപിടിച്ച് സാധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് കേരളത്തിന്റെ മതേതര പൊതുബോധം വകവച്ചു തരില്ലെന്നും, അതിന്റെ തിരിച്ചടി അവരവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ തങ്ങള്‍ക്ക് താങ്ങാന്‍ ആവില്ലെന്നും കോണ്‍ഗ്രസിലെ സ്ഥിരം സ്ഥാനമോഹികളെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇനി പറയൂ കോണ്‍ഗ്രസേ, കേരളത്തിന്റെ ഒന്നാം നമ്പര്‍ ശത്രു, കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രു, അത് രണ്ടും… നിങ്ങള്‍ ഇതുവരെയും തലയില്‍ ചുമക്കേണ്ടി വന്ന സതീശന്‍ തന്നെയല്ലേ
Content Highlights- P Sarin slam opposition leader v d satheesan over his stand to support p v anvar to sanghi on this coming assembly election