
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും ആർഎസ്എസും തമ്മിലുളള കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. തൃശൂർ പൂരം കലക്കി എഡിജിപി അജിത് കുമാർ ബിജെപിയുടെ ആഗ്രഹം സാധിച്ചുവെന്നും അൻവർ പറഞ്ഞു. അജിത് കുമാറിനെ ഡിജിപിയാക്കാൻ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുണ്ട് എന്നും ഡൽഹിയിലേക്ക് അയച്ച ലിസ്റ്റിൽ അജിത് കുമാറിൻ്റെ പേരു വന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു വാക്ക് പോലും പറഞ്ഞില്ല എന്നും അൻവർ കുറ്റപ്പെടുത്തി.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിലും അൻവർ പ്രതികരിച്ചു. ഗോവിന്ദന്റെ ഹൃദയത്തിലുള്ളതാണ് വായിലൂടെ വന്നത്. അദ്ദേഹം പറഞ്ഞത് പച്ചയായ സത്യമാണ് എന്നുമായിരുന്നു അൻവറിന്റെ മറുപടി. ഗോവിന്ദൻ ആർഎസ്എസ് വോട്ട് ലക്ഷ്യം വെയ്ക്കുകയാണ്. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ലഭിക്കാൻ പോകുന്നില്ല എന്നും അൻവർ പറഞ്ഞു.
തുടർന്ന് അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെയും വിമർശിച്ചു. എം വി ഗോവിന്ദൻ പറഞ്ഞതിനെ ആര്യാടൻ ഷൗക്കത്ത് ലളിതവൽക്കരിക്കുകയാണ്. പിണറായിയുടെ ഒളിഞ്ഞ വക്താവാണ് ഷൗക്കത്ത് എന്നും ആർഎസ്എസിനെ പിന്തുണയ്ക്കുന്നയാളാണ് ഷൗക്കത്ത് എന്നും അൻവർ വിമർശിച്ചു.
അതേസമയം, ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
'ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും യുഡിഎഫിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനും മാധ്യമങ്ങള്‍ തയ്യാറായത്. അടിയന്തിരാവസ്ഥ അര്‍ധഫാസിസത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പൂര്‍ണ്ണമായിട്ട് ഇല്ലായ്മ ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്തു. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അനുഭവമുള്ളവരാണ് ഇവരെല്ലാം. ആ അര്‍ധഫാസിസ്റ്റ് രീതിയിലുള്ള കോണ്‍ഗ്രസ് നടപ്പിലാക്കിയ വാഴ്ചയ്‌ക്കെതിരെ രാഷ്ട്രീയ മുന്നേറ്റം നടന്നു. ആ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപംകൊണ്ടത്. ജനതാപാര്‍ട്ടിയെന്നത് ജനസംഘത്തിന്റെ തുടര്‍ച്ചയല്ല. അത്തരമൊരു കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് പോയ സാഹചര്യത്തെയാണ് സൂചിപ്പിച്ചത്. അതിനെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ആര്‍എസ്എസുമായി സിപിഐഎം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. അത് ഇനിയും ഉണ്ടാവില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
Content Highlights: PV Anvar against Pinarayi Vijayan and MV Govindan on RSS support