ഇറാന്റേത് പ്രതിരോധം, ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍

ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട രാജ്യത്തിന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. ഇറാനും അത്തരത്തില്‍ പ്രതിരോധിക്കും

dot image

നിലമ്പൂര്‍: ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. രൂപീകരണ കാലം മുതൽ ഇസ്രായേല്‍ അക്രമം ആരംഭിച്ചുവെന്നും അവര്‍ പലസ്തീനില്‍ ഒന്നര വര്‍ഷമായി ആക്രമണം തുടരുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇറാന്‍ നിലവില്‍ നടത്തുന്നത് പ്രതിരോധം മാത്രമാണെന്നും ഏതെങ്കിലും രാജ്യം തങ്ങളെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനുളള അവകാശം ആ രാജ്യത്തിനുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

'ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട രാജ്യത്തിന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. ഇറാനും അത്തരത്തില്‍ പ്രതിരോധിക്കും. ഇങ്ങനെ ചെയ്യുന്നത് ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാകും. ലോകസമാധാനം തകര്‍ക്കുന്ന കാര്യങ്ങളാണ് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.'-സാദിഖലി തങ്ങള്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ പൊറുതിമുട്ടിയ നിലയിലാണെന്നും സര്‍ക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമിഫൈനലാണെന്നും ലൂസേഴ്‌സ് ഫൈനലില്‍ ചിലര്‍ മത്സരിക്കുന്നു, തൃക്കാക്കരയും പുതുപ്പളളിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23-നായിരിക്കും ഫലപ്രഖ്യാപനം. പി വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlights: Israel is threat to world peace, what iran doing is defending says sadikkali thangal

dot image
To advertise here,contact us
dot image