
മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന അനന്തു(15)വാണ് മരിച്ചത്. പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. ഒരുകുട്ടിയുടെ നില അതീവ ഗുരുതരമാണ്. മീൻപിടിക്കുന്നതിനിടെയായിരുന്നു അപകടം.
വഴിക്കടവിലെ വിദ്യാർഥിയുടെ മരണം സർക്കാർ സ്പോൺസർ ചെയ്തതാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ അന്വേഷണം വേണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ആവശ്യപ്പെട്ടു. അനധികൃത ഫെൻസിംഗിൽ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളും അപകട നില തരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: student died due to electric shock