സ്വരാജ് പ്രളയസമയത്ത് വന്നിട്ടുണ്ട്, പ്രിയങ്ക ഗാന്ധി മുഴുവന്‍ സമയം ഉണ്ടായിട്ടാണോ ജയിച്ചത്?; മുഹമ്മദ് റിയാസ്

നിലമ്പൂരില്‍ സിപിഐഎം-ബിജെപി ബന്ധമെന്ന ആരോപണത്തിലും മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു.

dot image

കോഴിക്കോട്: നിലമ്പൂരില്‍ തങ്ങള്‍ രാഷ്ട്രീയം പറയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം തടസപ്പെടുക്കാന്‍ ഇടപ്പെട്ടവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത. നിധിന്‍ ഗഡ്ഗരി തന്നെ മാതൃകാപരം എന്ന് പറഞ്ഞതാണ് ദേശീയപാത പദ്ധതി. ജൂണ്‍ നാലിന് ദേശീയപാത വിഷയത്തില്‍ നിധിന്‍ ഗഡ്കരിയെ കാണും. ട്രോളുന്നവരോട് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എം സ്വരാജ് കരുത്തനായ സ്ഥാനാര്‍ഥി. വിജയം ഉറപ്പിക്കുന്നതാണ് സ്ഥാനാര്‍ഥിത്വം. രാഷ്ട്രീയ പോരാട്ടത്തിന് തയ്യാര്‍. ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കും. നിലമ്പൂരില്‍ എല്ലാ വിഷയവും ചര്‍ച്ച ചെയ്യും. സ്വരാജ് പ്രളയ സമയത്ത് വന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി മുഴുവന്‍ സമയം ഉണ്ടായിട്ടാണോ ജയിച്ചത് ഇതെല്ലാം ബാലിശമായ വാദമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

നിലമ്പൂരില്‍ സിപിഐഎം-ബിജെപി ബന്ധമെന്ന ആരോപണത്തിലും മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു. 1991 ലെ കോലിബി സഖ്യത്തിലെ മുഖ്യ കഥാപാത്രമാണ് കെ മുരളിധരന്‍. അന്ന് അദ്ദേഹം എംപി ആയിരുന്നു. തൃശൂരില്‍ കെ മുരളിധരന്‍ തോറ്റതെങ്ങനെ എന്ന് അദ്ദേഹം പറഞ്ഞതല്ലേ. തൃശൂരില്‍ ഒറ്റുകാരുടെ റോള്‍ വഹിച്ചവര്‍ക്ക് എതിരെ നടപടി എടുത്തോ കോണ്‍ഗ്രസെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

ദേശീയപാത വികസനം -പദ്ധതി നടക്കില്ല എന്ന് പറഞ്ഞത് കെസി വേണുഗോപാലിന്റെ പാര്‍ട്ടി. ദേശീയ പാത നിശ്ചയദാര്‍ഢ്യത്തെ തുടര്‍ന്നാണ് യാഥാര്‍ത്ഥ്യമായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നത് കൊണ്ട് മാത്രം ആണ് നടപ്പിലായത്. വ്യക്തിഹത്യ തുടര്‍ന്നോട്ടെ. ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പായതിനാല്‍ ട്രോളിനെ പേടിയില്ല. ട്രോള്‍ പേടിച്ച് ഓടി ഒളിക്കുന്നില്ല. എത്ര ആക്രമണം വേണമെങ്കിലും ഉണ്ടായിക്കോട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

dot image
To advertise here,contact us
dot image