മുഴപ്പിലങ്ങാട് ബീച്ചിന് ഇപ്പോള്‍ ഡബിള്‍ ബ്യൂട്ടിയാണ്...

പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു

dot image

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവിംഗ് ബീച്ചായ മുഴപ്പിലങ്ങാടിന് ഇപ്പോള്‍ ഡബിള്‍ ബ്യൂട്ടിയാണ്. ബീച്ചിനോട് ചേര്‍ന്ന് നാല് ഘട്ടങ്ങളിലായി 233 കോടി രൂപയുടെ ഗംഭീര പദ്ധതികളാണ് തയ്യാറാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു.

തിരമാലയെ തൊട്ട് നാലര കിലോമീറ്റര്‍ റൈഡ്. ഇന്ത്യയില്‍ ഇത്രയും നീളത്തില്‍ ബീച്ച് ഡ്രൈവ് നടത്താന്‍ കഴിയുന്ന മറ്റൊരു ഇടമില്ല. ലോകത്തെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മുഴപ്പിലങ്ങാട് ബീച്ച് വീണ്ടും മുഖം മിനുക്കി കൂടുതല്‍ സുന്ദരമാകുന്നു. 233 കോടി രൂപയുടെ നാല് ഘട്ടങ്ങളായുള്ള വികസനം. കടല്‍ തീരത്തെ വാക്ക് വേ, ഒപ്പം കുട്ടികളുടെ പാര്‍ക്ക്, ഭക്ഷണ ശാലകള്‍, വ്യത്യസ്തമായ ഇരിപ്പിടങ്ങള്‍, ഫോട്ടോ പോയിന്റുകള്‍, ധര്‍മ്മടം ബീച്ചും ധര്‍മ്മടം ദ്വീപിനെയുമൊക്കെ ചേര്‍ത്തുള്ള ഗംഭീര പദ്ധതികള്‍.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പാര്‍ക്ക് ആരുടേയും മനം കവരും. കേരളാ ടൂറിസത്തിന്റെ വടക്കന്‍ ഹബായി മുഴപ്പിലങ്ങാട് മാറുമെന്നാണ് പ്രതീക്ഷ. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ ലോക നിലവാരത്തിലുള്ള വോക്ക് വേയും കഫ്റ്റീരിയയുമൊക്കെ മുഴപ്പിലങ്ങാടിനെ ഇഷ്ടപ്പെടാന്‍ സഞ്ചാരികളുടെ കാരണങ്ങളായി മാറും. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ ഇനി മുഴപ്പിലങ്ങാട് എത്തുമ്പോള്‍ ഡബിള്‍ എന്റര്‍ടൈന്‍മെന്റ്.

Content Highlights: Muzhappilangad beach project a milestone in tourism development

dot image
To advertise here,contact us
dot image