'നിലമ്പൂർ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനാവാത്ത മണ്ഡലം; എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും'

ബിജെപി ഒറ്റക്കെട്ടാണെന്നും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടുമെന്നും രാജീവ് ചന്ദ്രശേഖര്‍

dot image

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂര്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലമാണെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎ എന്ന നിലയില്‍ എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എന്‍ഡിഎ യോഗം ചേരുമെന്നും രാജീവ് പറഞ്ഞു. ബിജെപിയില്‍ സംഘടനാ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒറ്റക്കെട്ടാണെന്നും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടുമെന്നും രാജീവ് വ്യക്തമാക്കി.

Rajeev Chandrashekar
രാജീവ് ചന്ദ്രശേഖര്‍

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ തീരുമാനിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വി എസ് ജോയിയെ നിര്‍ദേശിച്ചത് കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP Chief Rajeev Chandrasekhar about Nilambur By Election

dot image
To advertise here,contact us
dot image