തൃശ്ശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ ജഗന് ജാമ്യം; പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി നടപടി

dot image

തൃശ്ശൂർ: തൃശ്ശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ പ്രതി ജഗന് ജാമ്യം. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി നടപടി. ജഗൻ രണ്ട് വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ചികിത്സാ രേഖകളും കുടുംബം ഹാജരാക്കി. സ്കൂളിൽ അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജഗനെതിരെ കേസ് എടുത്തിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് നൽകിയത്.

തൃശൂര് വിവേകോദയം സ്കൂളില് വെടിവെപ്പ് നടത്തിയ ജഗനെതിരെ നേരത്തെയും കേസ് ഉണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. മെയ് 18ന് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ബഹളം വച്ചതിനാണ് കേസ് എടുത്തത്. മണ്ണൂത്തി പൊലീസ് സ്റ്റേഷനിലായിരുന്നു അന്ന് ജഗനെ കരുതൽ തടങ്കലിൽ വച്ചത്.

വിവേകോദയം സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയായ ജഗൻ സ്കൂളില് തോക്കുമായെത്തി സ്റ്റാഫ് റൂമില് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം ക്ലാസ് റൂമില് കയറി മൂന്ന് തവണ വെടിവച്ചു. മുകളിലേക്കാണ് വെടിയുതിർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല.

dot image
To advertise here,contact us
dot image