വിഴിഞ്ഞത്ത് കൊടികുത്തി സമരം; തുറമുഖ നിർമാണം, പണി മുടക്കി തൊഴിലാളി യൂണിയനുകൾ

യാഡിൽ ഇന്റർലോക്ക് വിരിക്കുന്ന ജോലി നല്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തിയത്.

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൊടികുത്തി ചുമട്ടുതൊഴിലാളികളുടെ സമരം. പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്ന തൊഴിലാളി യൂണിയൻ പ്രവർത്തകർ തുറമുഖത്തെ ജോലികൾ നിർത്തിവെപ്പിച്ചു. യാഡിൽ ഇന്റർലോക്ക് വിരിക്കുന്ന ജോലി നല്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തിയത്.

മുമ്പ് മറ്റൊരു കരാറുകാരൻ ഈ ജോലി നൽകിയിരുന്നുവെന്നും പുതിയ കരാറുകാർ മനപ്പൂർവം അവഗണിക്കുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു. എന്നാൽ വൈദഗ്ധ്യം കൂടുതൽ വേണ്ട ജോലി ആയതിനാൽ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് പണി നടത്തുമെന്നാണ് പുതിയ കാറുകാരന്റെ നിലപാട്. നാളെയും സമരം തുടരുമെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.

വിഴിഞ്ഞം തുറമുഖം: മൂന്നാമത്തെ ഷിപ് ടു ഷോർ ക്രെയിൻ ബർത്തിലിറക്കി

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് ക്രെയിനുകളുമായി ചൈനയിൽ നിന്ന് രണ്ടാമത്തെ കപ്പൽ പുറപ്പെട്ടിരുന്നു. 6 യാഡ് ക്രെയിനുകളുമായാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഷെൻഹുവ 29 കപ്പൽ പുറപ്പെട്ടത്. നവംബർ 15-ന് കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ZPMC എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. ആദ്യഘട്ടത്തിലേക്ക് ആവശ്യമുള്ള ബാക്കി ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ ഉടൻ ചൈനയിൽ നിന്ന് പുറപ്പെടുമെന്ന് അദാനി പോർട്സ് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image