
ബാങ്കോക്ക്: തായ്ലൻഡിൽ മുൻ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണിൽ തട്ടി ബൗണ്‍സ് ചെയ്ത് തിരിച്ചുവന്നുപൊട്ടി യുവാവിനു ദാരുണാന്ത്യം. പ്രണയത്തിൽ അനുനയത്തിന് തയ്യാറാവാതെ ഇരിക്കുകയും ഇത് മുൻകാമുകിയോടും കുടുംബത്തോടും യുവാവിന് പകയായി തീരുന്നതിന് കാരണമായി തീരുകയുമായിരുന്നു. ഇതാണ് യുവാവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിക്കാൻ കാരണമായത്. സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റേഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് സൂറത് തനിയിലെ മുന്‍കാമുകിയുടെ വീടിനു നേരെ എറിഞ്ഞത്. വീടിനു മുന്‍പിലെ തൂണില്‍ തട്ടി ഗ്രനേഡ് യുവാവിന്റെ നേര്‍ക്കുവരികയും ഉടന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. കഴിഞ്ഞ മെയ് 23നാണ് സംഭവം.
യുവതിയുമായി യുവാവ് ഏറെ നാളായി അനുനയത്തിന് ശ്രമിക്കുകയായിരുന്നു. ഇതിന് മുൻപും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്ന സമയത്ത്
യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതിക്കു നേരെ പിന്നീട് യുവാവ് ഗ്രനേഡാക്രമണത്തിനു മുതിരുകയായിരുന്നു.
ഇയാൾ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണിൽ തട്ടി തിരിച്ച് യുവാവിനു നേരെ തന്നെ വരികയായിരുന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുന്നതിനിടെ കയ്യില്‍വച്ചാണ് പൊട്ടിത്തെറിച്ചത്.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവാവിൻ്റെ മൃതദേഹം. അതേസമയം യുവാവിന്റെ കാറില്‍ നിന്നും അര കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
Content Highlights:A young man died after a grenade exploded