
ഫിഡെ വനിതാ ലോകകപ്പ് ചെസ്സിൽ ഫൈനലിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ്. ലോകകപ്പ് ചെസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്.
101 നീക്കങ്ങൾ കണ്ട സെമിയുടെ രണ്ടാം ഗെയിമിൽ ചൈനയുടെ ടാൻ സോംങ്കിയെ തോൽപിച്ചാണ് 19 വയസ്സുകാരിയുടെ ഫൈനൽ പ്രവേശനം. (1.5-0.5) ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു.
🇮🇳 19-year-old Divya Deshmukh advances to the Finals of the FIDE Women’s World Cup 2025!
— International Chess Federation (@FIDE_chess) July 23, 2025
❗️She earns a GM norm and secures her spot at the next Women's Candidates!#FIDEWorldCup @DivyaDeshmukh05 pic.twitter.com/GlTBHTPdxN
അതേസമയം ഇന്ത്യൻ താരം കൊനേരു ഹംപിയും ചൈനീസ് താരം ലീ ടിംഗ് ജീയും തമ്മിലുള്ള സെമിഫൈനലിന്റെ രണ്ടാം ഗെയിമും സമനിലയിൽ പിരിഞ്ഞു. ഇന്നലെ 75 നീക്കങ്ങളിലാണ് ഇവർ സമനില സമ്മതിച്ചത്. ഫൈനലിൽ ദിവ്യയുടെ എതിരാളി ആരെന്നറിയാൻ ഇന്ന് ടൈബ്രേക്കർ നടക്കും.
Content Highlights: Divya Deshmukh Creates History! Becomes First Indian To Qualify For FIDE Women's World Cup Final