16 പുതുമുഖങ്ങള്‍, 44 അംഗ വന്‍ സംഘം; ആദ്യ ജര്‍മന്‍ ടീം പ്രഖ്യാപിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

ലിറോയ് സാനെ, ഡെനിസ് ഉന്‍ദാവ്, ലിയോണ്‍ ഗോറെറ്റ്‌സ്‌ക, ഗോള്‍കീപ്പര്‍ ഒലിവര്‍ ബൗമാന്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി

16 പുതുമുഖങ്ങള്‍, 44 അംഗ വന്‍ സംഘം; ആദ്യ ജര്‍മന്‍ ടീം പ്രഖ്യാപിച്ച് യൂര്‍ഗന്‍ ക്ലോപ്പ്
dot image

ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ക്യാമ്പിനായി യൂര്‍ഗന്‍ ക്ലോപ്പ് പ്രഖ്യാപിച്ചത് 44 അംഗ വന്‍ ടീമിനെ. വ്യാഴാഴ്ച പ്രഖ്യാപിച്ച പട്ടികയില്‍ 16 പുതുമുഖ താരങ്ങളാണ് മുന്‍ ലിവര്‍പൂള്‍ പരിശീലകനായ ക്ലോപ്പ് അവസരം നല്‍കിയിരിക്കുന്നത്. സാധാരണയായി മത്സരങ്ങള്‍ക്ക് 20 ഔട്ട്ഫീല്‍ഡ് കളിക്കാരെയും മൂന്ന് ഗോള്‍കീപ്പര്‍മാരെയുമാണ് ഉള്‍പ്പെടുത്താറുള്ളതെങ്കിലും, വരാനിരിക്കുന്ന നാല് നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കായി ടീമിനെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കാനാണ് ക്ലോപ്പിന്റെ തീരുമാനം.

ആദ്യ ഗ്രൂപ്പിലുള്ള കളിക്കാര്‍ സെപ്റ്റംബര്‍ 24-ന് ആംസ്റ്റര്‍ഡാമില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയുമുള്ള മത്സരത്തിലും, മൂന്ന് ദിവസത്തിന് ശേഷം ഓഗ്‌സ്ബര്‍ഗില്‍ ഗ്രീസിനെതിരെയുള്ള പോരാട്ടത്തിലും അണിനിരക്കും. രണ്ടാമത്തെ ഗ്രൂപ്പ് ഒക്ടോബര്‍ 1-ന് മ്യൂണിക്കില്‍ സെര്‍ബിയക്കെതിരെയും ഒക്ടോബര്‍ 4-ന് തെസ്സലോനിക്കിയില്‍ ഗ്രീസിനെതിരെയും കളിക്കും.

2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32-ല്‍ പുറത്തായതിനെ തുടര്‍ന്ന് ജൂലൈയിലാണ് യുലിയന്‍ നാഗല്‍സ്മാന് പകരക്കാരനായി നാല് തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയുടെ പരിശീലകസ്ഥാനത്തേക്ക് ക്ലോപ്പ് എത്തുന്നത്. ലിറോയ് സാനെ, ഡെനിസ് ഉന്‍ദാവ്, ലിയോണ്‍ ഗോറെറ്റ്‌സ്‌ക, ഗോള്‍കീപ്പര്‍ ഒലിവര്‍ ബൗമാന്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. വെറ്ററന്‍ താരങ്ങളായ മാനുവല്‍ നോയര്‍, അന്റോണിയോ റൂഡിഗര്‍ എന്നിവര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനം കൂടിയാണിത്. മാര്‍ക്ക്-ആന്ദ്രെ ടെര്‍ സ്റ്റീഗനായിരിക്കും ജര്‍മ്മനിയുടെ പ്രധാന ഗോള്‍കീപ്പര്‍. 114 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ബയേണ്‍ മിഡ്ഫീല്‍ഡര്‍ ജോഷ്വ കിമ്മിച്ച് തന്നെ ടീമിന്റെ ക്യാപ്റ്റനായി തുടരും. 31-കാരനായ കിമ്മിച്ച് റൈറ്റ് ബാക്ക് സ്ഥാനത്ത് നിന്ന് സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലേക്ക് മാറും.

നവാഗതരില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന്റെ യൂനസ് എബ്‌നൗത്താലിബ്, സ്റ്റുട്ട്ഗാര്‍ട്ട് ഡിഫെന്‍ഡര്‍ ഫിന്‍ ജെല്‍റ്റ്ഷ്, ബ്രെന്റ്‌ഫോര്‍ഡ് മിഡ്ഫീല്‍ഡര്‍ വിറ്റാലി ജാനെല്‍റ്റ്, സെല്‍റ്റിക് മിഡ്ഫീല്‍ഡര്‍ മിക്ക ബോര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

  • സെപ്റ്റംബറിലെ മത്സരങ്ങള്‍ക്കുള്ള ടീം (നെതര്‍ലന്‍ഡ്‌സ്, ഗ്രീസ് എന്നിവര്‍ക്കെതിരെ)
  • ഗോള്‍കീപ്പര്‍മാര്‍: ഫിന്‍ ദാമെന്‍, അലക്‌സാണ്ടര്‍ നുബെല്‍, മാര്‍ക്ക്-ആന്ദ്രെ ടെര്‍ സ്റ്റീഗന്‍.
    പ്രതിരോധനിര: ഹെനസ് ബെഹ്റന്‍സ്, യാന്‍ ഔറെല്‍ ബിസെക്ക്, നഥാനിയേല്‍ ബ്രൗണ്‍, മാക്‌സ് റോസന്‍ഫെല്‍ഡര്‍, നിക്കോ ഷ്‌ലോട്ടര്‍ബെക്ക്, ജൊനാഥന്‍ താഹ്, ഫിലിപ്പ് ട്രോയ്, ജോഷ വഗ്‌നോമാന്‍.
    മധ്യനിര: നാദിം അമിരി, ബംബാസെ കോന്റെ, യാനിക്ക് ഏംഗല്‍ഹാര്‍ഡ്, ക്രിസ് ഫുഹ്‌റിച്ച്, സെര്‍ജ് ഗ്‌നാബ്രി, ലെന്നാര്‍ട്ട് കാള്‍, ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാല, ഫെലിക്‌സ് എന്മെച്ച, കെവിന്‍ ഷാഡെ, ആന്റണ്‍ സ്റ്റാച്ച്.
    മുന്നേറ്റനിര: യൂനസ് എബ്‌നൗത്താലിബ്, കായ് ഹാവെര്‍ട്‌സ്.
  • ഒക്ടോബറിലെ മത്സരങ്ങള്‍ക്കുള്ള ടീം (സെര്‍ബിയ, ഗ്രീസ് എന്നിവര്‍ക്കെതിരെ)
  • ഗോള്‍കീപ്പര്‍മാര്‍: നോഹ അറ്റുബോലു, ഫിന്‍ ദാമെന്‍, ജോനാസ് ഉര്‍ബിഗ്.
    പ്രതിരോധനിര: വാല്‍ഡെമാര്‍ ആന്റണ്‍, റിഡില്‍ ബാക്കു, ഫിന്‍ ജെല്‍റ്റ്ഷ്, മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ്, ഡേവിഡ് റൗം, മാലിക് തിയാവ്.
    മധ്യനിര: കരീം അഡെയെമി, മിക്ക ബോര്‍, ടോം ബിഷോഫ്, സെയ്ദ് എല്‍ മാല, ബ്രയാന്‍ ഗ്രൂഡ, വിറ്റാലി ജാനെല്‍റ്റ്, ഫെലിക്‌സ് കൈഡല്‍, അലക്‌സാണ്ടര്‍ പാവ്ലോവിച്ച്, ഡെറി ഷെര്‍ഹാന്റ്, ഫ്‌ലോറിയന്‍ വിര്‍ട്‌സ്.
    മുന്നേറ്റനിര: ജൊനാഥന്‍ ബുര്‍കാര്‍ട്ട്, നിക്ക് വോള്‍ട്ടെമാഡെ.

content highlights: 16 New Faces, 44-Member Massive Squad: Jürgen Klopp Announces His First Germany Team

dot image
To advertise here,contact us
dot image