കളം നിറഞ്ഞ് ഇരു ടീമുകളും; ബ്രസീൽ-നോർവേ ആദ്യ പകുതി ഗോൾരഹിതം

ഫിഫ ലോകകപ്പിലെ ബ്രസീൽ-നോർവേ പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതം.

കളം നിറഞ്ഞ് ഇരു ടീമുകളും; ബ്രസീൽ-നോർവേ ആദ്യ പകുതി ഗോൾരഹിതം
dot image

ഫിഫ ലോകകപ്പിലെ ബ്രസീൽ-നോർവേ പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. പത്താം മിനിറ്റിൽ മത്തേയൂസ് കുഞ്ഞയെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്കു ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനൽറ്റി വിധിച്ചു. എന്നാൽ 14–ാം മിനിറ്റിൽ കിക്ക് എടുത്ത ബ്രസീലിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ ഓറിയൻ നെയ്‌ലാൻഡ് തകർപ്പൻ സേവിലൂടെ തടയുകയായിരുന്നു.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നോർവേ താരം പാട്രിക് ബെർഗ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് ബ്രസീലിന്റെ വലയിലെത്തിച്ചിരുന്നു. എന്നാൽ ക്രോസ് നൽകിയ അലക്സാണ്ടർ സോർലൊത്ത് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതിനാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല.

പരുക്കേറ്റ മധ്യനിരക്കാരൻ ലൂക്കാസ് പക്വേറ്റയ്ക്കു പകരം ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവനിലുണ്ട്. വിനിസ്യൂസ് ജൂനിയർ മുന്നേറ്റ നിരയെ നയിക്കുമ്പോൾ സൂപ്പർതാരം നെയ്മർ പകരക്കാരുടെ ബെഞ്ചിലാണ്.

രാജ്യാന്തര മത്സരത്തിൽ ബ്രസീലിന് ഇതുവരെ നോർവേയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച തവണ നേർക്കുനേർ വന്നപ്പോൾ മൂന്നു തവണയും സമനിലയായിരുന്നു ഫലം. രണ്ടു തവണ ബ്രസീലിന് തോൽവി സമ്മതിക്കേണ്ടി വന്നു. ചരിത്രത്തിലാദ്യമായി നോർവേയെ തോൽപ്പിച്ച് ലോകകപ്പ് ക്വാർട്ടറിൽ കടക്കുകയാണ് ബ്രസീലിന്റെ ലക്ഷ്യം.

മറുവശത്ത് നോർവേ ടൂർണമെന്റിൽ തങ്ങളുടെ സ്വപ്നതുല്യമായ മുന്നേറ്റം തുടരാനാണ് ലക്ഷ്യമിടുന്നത്. എർലിങ് ഹാലണ്ടും മാർട്ടിൻ ഒഡെഗാർഡും അടങ്ങുന്ന സംഘം തങ്ങളുടെ ആദ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലാണ് ലക്ഷ്യമിടുന്നത്.

Content highlight: brazil-vs-norway-fifa worldcup pre quarter--first-half-goalless

dot image
To advertise here,contact us
dot image