അര്‍ജന്റീന താരങ്ങള്‍ രക്ഷകരായി; ക്ലബ്ബ് ലോകകപ്പില്‍ ബൊക്ക ജൂനിയേഴ്‌സിനെ സമനിലയില്‍ പിടിച്ച് ബെന്‍ഫിക്ക

മൂന്ന് റെഡ് കാര്‍ഡുകളാണ് ഈ മത്സരത്തില്‍ കണ്ടത്

dot image

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ബെന്‍ഫിക്കയ്ക്ക് സമനില. ബൊക്ക ജൂനിയേഴ്‌സിനെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ബെന്‍ഫിക്ക സമനില പിടിച്ചത്.

21-ാം മിനിറ്റില്‍ ബൊക്ക ജൂനിയേഴ്സിനെ മിഗ്വേല്‍ മെരെന്റിയലാണ് മുന്നിലെത്തിച്ചത്. ആറ് മിനിറ്റിനുള്ളില്‍ ബൊക്ക ജൂനിയേഴ്‌സ് സ്‌കോര്‍ ഇരട്ടിയാക്കി. റോഡ്രോഗോ ബറ്റാഗ്ലിയയാണ് ബൊക്ക ജൂനിയേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പേ ബെന്‍ഫിക്ക തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി വലയിലെത്തിച്ച് ഏയ്ഞ്ചല്‍ ഡി മരിയയാണ് ബെന്‍ഫിക്കയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 84-ാം മിനിറ്റില്‍ മറ്റൊരു അര്‍ജന്റീന താരമായ നിക്കോളാസ് ഒറ്റാമെന്‍ഡിയും ലക്ഷ്യം കണ്ടതോടെ ബെന്‍ഫിക്ക സമനില കണ്ടെത്തി.

മൂന്ന് റെഡ് കാര്‍ഡുകളാണ് ഈ മത്സരത്തില്‍ കണ്ടത്. 45-ാം മിനിറ്റില്‍ ബൊക്കയുടെ ആന്റര്‍ ഹെരേരയും 88-ാം മിനിറ്റില്‍ ജോര്‍ജ് ഫിഗലുമാണ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത്. 72-ാം മിനിറ്റില്‍ ബെന്‍ഫിക്കയുടെ ആന്‍ഡ്രെ ബെലോട്ടി 72ാം മിനിറ്റിലും റെഡ് കാര്‍ഡ് വാങ്ങി.

Content Highlights: FIFA Club World Cup: Boca Juniors Vs Benfica, Scrappy Thriller Ends All Square After Late Otamendi Goal

dot image
To advertise here,contact us
dot image