
ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് അനായാസ വിജയം. ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ലങ്ക ടൂർണമെന്റിലേക്കുള്ള വരവറിയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കിനില്‍ക്കെ ലങ്ക മറികടന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
33 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്ത ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയ്ക്ക് അനായാസവിജയം സമ്മാനിച്ചത്. കാമില്‍ മിഷാര 32 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക 4 പന്തില്‍ പുറത്താകാതെ 10 റണ്‍സെടുത്ത് വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കുകയായിരുന്നു. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ജേക്കര്‍ അലി പുറത്താവാതെ 41 റണ്‍സടിച്ചു. വനിന്ദു ഹസരങ്ക ശ്രീലങ്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: Asia Cup 2025: Sri Lanka beat Bangladesh by six wickets