കോഹ്‌ലിയെ പിന്തള്ളി; ആദ്യ ഏഷ്യൻ ബാറ്ററെന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ക്യാപ്‌റ്റൻ ഗിൽ

മാഞ്ചസ്റ്റർ ടെസ്റ്റിന്റെ നാലാം ദിനം പൊരുതി നിൽക്കുകയാണ് കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും

dot image

സെന രാജ്യങ്ങളിലെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഷ്യൻ ബാറ്ററായി ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ് മാൻ ഗിൽ.


ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്‌ലിയുടെ 692 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ ഗില്ലിന് 74 റൺസ് വേണ്ടിയിരുന്നു. നിലവിൽ താരം 78 റൺസുമായി ക്രീസിലുണ്ട്.

2014-15 സീസണിലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് ടെസ്റ്റുകൾ കളിച്ച കോഹ്‌ലി 692 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ട് മണ്ണിൽ 650 + റൺസ് നേടിയ ആദ്യ ഏഷ്യൻ ബാറ്റർ എന്ന റെക്കോർഡ് അതോടപ്പം ഗിൽ ഒറ്റയ്ക്ക് സ്വന്തമാക്കി.

അതേ സമയം മാഞ്ചസ്റ്റർ ടെസ്റ്റിന്റെ നാലാം ദിനം പൊരുതി നിൽക്കുകയാണ് കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും. മൂന്നാം വിക്കറ്റിൽ ഇതുവരെ ഇരുവരും 174 റൺസ് ചേർത്തിട്ടുണ്ട്. 87 റൺസുമായി കെ എൽ രാഹുലും 78 റൺസുമായി ഗില്ലും ക്രീസിലുണ്ട്.

നേരത്തെ 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. സ്കോർ പൂജ്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഇരു വിക്കറ്റുകളും വീണത്. ക്രിസ് വോക്‌സാണ് ഇന്ത്യയെ തകർത്തത്.

അതേ സമയം ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 669 റൺസ് നേടി. ഇതോടെ ആതിഥേയർക്ക് 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.

ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ബെൻ സ്റ്റോക്‌സും സെഞ്ച്വറി നേടി. റൂട്ട് 151 റൺസും സ്റ്റോക്സ് 141 റൺസും നേടി. 94 റൺസ് നേടിയ ബെൻ ഡക്കറ്റും 84 റൺസ് നേടിയ സാക്ക് ക്രൗളിയും ഭേദപ്പെട്ട സംഭാവന നൽകി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സാണ് തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി സായ് സുദർശനും യശ്വസി ജയ്‌സ്വാളും അർധ സെഞ്ച്വറി നേടി.

പരമ്പരയിൽ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും. ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേ‌ണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ​ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

Content Highlights:

dot image
To advertise here,contact us
dot image