
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ വിജയത്തിന്റെ കാരണം പറഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളി ബുംമ്രയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബുംമ്ര തന്റെ മികവ് തെളിയിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ ബുംമ്രയെ മാനേജ് ചെയ്യാനായി എന്നതാണ് വിജയത്തിന്റെ കാരണം. മറ്റ് ബോളർമാരെ ആക്രമിച്ച് നേരിട്ട് ബുംമ്രയെ പ്രതിരോധിക്കുകയായിരുന്നു തന്ത്രമെന്നും സ്റ്റോക്സ് പറഞ്ഞു.
അതേ സമയം ഒന്നാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബുംമ്രയ്ക്ക് രണ്ടാം ഇന്നിങ്സിൽ തിളങ്ങാനായില്ല. ഇന്ത്യ വീഴ്ത്തിയ അഞ്ചുവിക്കറ്റുകളിൽ രണ്ട് വീതം പ്രസിദ്ധ് കൃഷ്ണയും ശാർദൂൽ താക്കൂറും ഒന്ന് ജഡേജയുമായിരുന്നു. എന്നാൽ എന്നാൽ പ്രസിദ്ധും ശാർദൂലും അഞ്ചുറൺസിന് മുകളിൽ ഓവറുകളിൽ വിട്ടുകൊടുത്തപ്പോൾ മൂന്ന് റൺസായിരുന്നു ബുംമ്രയുടെ ഇക്കോണമി.
ലീഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.
Content Highlights: ben stokes on Leeds victory; india vs england first test