
ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന് നിർണായക സെഞ്ച്വറി. 122 പന്തുകളിൽ 14 ഫോറുകൾ അടക്കം നേടിയാണ് നേട്ടം. അർധ സെഞ്ച്വറിയുമായി സാക്ക് ക്രോളിയും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. 40 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 176 റൺസ് നേടിയിട്ടുണ്ട്. 57 ഓവറിൽ നിന്ന് 203 റൺസ് മാത്രമാണ് ഇനി ജയിക്കാൻ ആവശ്യമായിട്ടുള്ളത്.
21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് ഓപ്പണർമാർ ആക്രമിച്ച് കളിക്കുകയായിരുന്നു. പ്രധാന പേസര്‍മാരായ ജസ്പ്രീത് ബുംറയെയും മുഹമ്മദി സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ഇംഗ്ലണ്ട് ബാറ്റർമാർ മൂന്നാം പേസറായ പ്രസിദ്ധ് കൃഷ്ണയെയും ഷാർദുൽ താക്കൂറിനെയും ആക്രമിച്ച് കളിച്ചു.
അതേ സമയം 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്‌സുകളിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ യശ്വസി ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് 99 റൺസുമായും തിളങ്ങിയപ്പോൾ 465 റൺസ് നേടി. ആറ് റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. പിന്നീട് 364 റൺസ് കൂടി അതിലേക്ക് കൂട്ടിച്ചേർക്കുകയിരുന്നു.
Content Highlights: India vs England test final day