ഇജ്ജാതി അരങ്ങേറ്റം! അയർലൻഡ് താരം ആദ്യ മത്സരത്തിൽ 4 ഓവറിൽ വിട്ടു കൊടുത്തത് റെക്കോഡ് റൺസ്

ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി-20 മത്സരത്തിൽ വിൻഡീസ് 62 റൺസിന് വിജയിച്ചിരുന്നു

dot image

അയർലൻഡിനെതിരെയും ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി-20 മത്സരത്തിൽ വിൻഡീസ് 62 റൺസിന് വിജയിച്ചിരുന്നു. വിൻഡീസ് ഉയർത്തിയ 256 റൺസ് പിന്തുടർന്ന അയർലൻഡ് 62 റൺസകലെ വീഴുകയായിരുന്നു. മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ലിയാം മക്ഗ്രാത്തി മത്സരത്തിൽ അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ സ്‌പെൽ സ്വന്തമാക്കി. നാല് ഓവറിൽ നിന്നുമായി 81 റൺസാണ് ഈ അരങ്ങേറ്റക്കാരൻ വഴങ്ങിയത്.

ടി-20 അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകിയ സ്‌പെല്ലാണ് ഇത്. മൈക്കിൽ ദോർഗൻ എന്ന സെർബിയൻ താരത്തിന്റെ റെക്കോഡാണ് മക്ഗ്രാത്തി പഴങ്കഥയാക്കിയത്. 2021ൽ ബൾഗേറിയക്കെതിരെയുള്ള അരങ്ങേറ്റത്തിലാണ് ദോർഗൻ 61 റൺസ് വഴങ്ങിയത്.

ഒരു ട്വന്‍റി-20 അന്താരാഷ്ട്ര മത്സരത്തിൽ ഒരു താരത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ എക്‌സ്‌പെൻസീവ് സ്‌പെല്ലും ഇതാണ്. കഴിഞ്ഞ വർഷം സിംബാബ്വെക്കെതിരെയുള്ള മത്സരത്തിൽ ഗാമ്പിയ താരം മൂസ് ജോബെർത്താണ് ഏറ്റവും മോശം സ്‌പെൽ എറിഞ്ഞത്. നാലോവറിൽ 93 റൺസാണ് അദ്ദേഹം വിട്ടുനൽകിയത്.

അതേസമയം മത്സരം ജയിച്ചതോടെ ടി-20 പരമ്പര വിൻഡീസ് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും മഴ കാരണം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു.മൂന്നാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് അടിച്ചെടുത്തു. ടി20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. നേരത്തെ 2023ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 258 റൺസാണ് വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോർ.

44 പന്തിൽ 91 റൺസെടുത്ത ഓപണർ എവിൻ ലൂയിസാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ. എട്ട് സിക്സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്സ്. 27 പന്തിൽ നാല് ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 51 റൺസ് അടിച്ചെടുത്താണ് ക്യാപ്റ്റൻ ഷായ് ഹോപ്പ് പുറത്താവുന്നത്. 22 പന്തിൽ പുറത്താകാതെ നിന്ന് 49 റൺസ് അടിച്ചെടുത്ത കീസി കാർട്ടിയും മികച്ച സംഭാവന നൽകി.

Also Read:

257 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ അയർലൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമാണ് നേടാനായത്. 36 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സുമടക്കം 48 റൺസ് നേടിയ റോസ് അഡയറാണ് അയർലൻഡിന്റെ ടോപ് സ്‌കോറർ. വിൻഡീസിന് വേണ്ടി അകീൽ ഹോസിൻ മൂന്നും ജേസൺ ഹോൾഡർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights- Ireland pacer Liam McCarthy registered the record for the second-most expensive bowling spell in T20Is

dot image
To advertise here,contact us
dot image