
ഈ മാസം 20ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമാകും. പരമ്പരയിൽ ചരിത്ര നേട്ടത്തിനരികിലാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡിന് ബുംമ്ര ഇനി വീഴ്ത്തേണ്ടത് 15 ഇരകളെ കൂടിയാണ്. നിലവിൽ 37 വിക്കറ്റുകളാണ് ബുംമ്രയുടെ പേരിലുള്ളത്.
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ പേസറെന്ന റെക്കോർഡ് ഇപ്പോൾ ഇഷാന്ത് ശർമയുടെ പേരിലാണ്. 51 വിക്കറ്റുകളാണ് താരം ഇംഗ്ലണ്ടിൽ വീഴ്ത്തിയിട്ടുള്ളത്. അതിനിടെ പരമ്പരയിൽ അഞ്ച് മത്സരങ്ങളിലും ബുംമ്ര കളിക്കുമോയെന്നതിൽ വ്യക്തതയില്ല. അമിതജോലി ഭാരം നിയന്ത്രിക്കുവാൻ താരത്തെ മൂന്ന് മത്സരങ്ങളിൽ മാത്രമെ കളിപ്പിച്ചേക്കൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highligths: Bumrah On Verge Of Big Milestone In England