
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസ്‌ട്രേലിയ. ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 45 ഓവറിൽ 162 ന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ്.
സ്റ്റീവന്‍ സ്മിത്ത് 66 റൺസ് നേടി ഓസീസിന്റെ രക്ഷകനായി. ഒടുവിൽ എ യ് ഡൻ മാർക്രത്തിന്റെ പന്തിൽ പുറത്തായി. നേരത്തെ 67 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. സ്മിത്ത് ബ്യൂ വെബ്‌സ്റ്ററെ ചേർത്ത് നിർത്തി സ്കോർ ചലിപ്പിച്ചു. താരവും ഫിഫ്റ്റി നേടി.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, മാര്‍കോ ജാന്‍സന്‍ എന്നിവരാണ് നേരത്തെ ഓസീസിനെ തകര്‍ത്തത്. മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്.
Content Highlights: World Test Championship final; Smith leads Australia to victory over South Africa