
ഐപിഎൽ സീസണിലെ ആദ്യ ക്വാളിഫയർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും നേർക്കുനേർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് തകർന്നടിഞ്ഞു. 14.1 ഓവറിൽ 101 റൺസിൽ എല്ലാവരും പുറത്ത്. ഒരു നിമിഷം ആരാധകർ കുറച്ച് ദിവസങ്ങൾ പിന്നിലേക്ക് പോയി. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിങ്സ് മത്സരം നടന്ന മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലായിരുന്നു ആദ്യ ക്വാളിഫയർ. അന്ന് പഞ്ചാബ് 111 റൺസെടുത്തപ്പോൾ കൊൽക്കത്ത 95 റൺസിൽ ഓൾഔട്ടായി. ആർസിബി ആരാധകർ ഭയപ്പെട്ടു. കൈൽ ജാമിസണിന്റെ പന്തുകൾ സ്വിങ് ചെയ്യുന്നത് കണ്ടപ്പോൾ ആ ഭയം ഇരട്ടിയായി. പക്ഷേ ആർസിബിക്ക് അവിടെയൊരു രക്ഷകൻ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഓപണർ ഫിൽ സോൾട്ട്. ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ 27 പന്തിൽ പുറത്താകാതെ 56 റൺസുമായി സോൾട്ടിന്റെ വെടിക്കെട്ട്. എട്ട് വിക്കറ്റ് വിജയത്തോടെ ആർസിബി ഫൈനലിലേക്ക്.
കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച തുടക്കങ്ങൾ നൽകിയ ഓപണർ. ജേസൺ റോയ്ക്ക് പകരമായാണ് ഫിൽ സോൾട്ട് കൊൽക്കത്തയിലെത്തിയത്. 12 മത്സരങ്ങളിൽ നിന്ന് 435 റൺസ് അടിച്ചുകൂട്ടി. കൊൽക്കത്തയുടെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യമായി. താരലേലത്തിൽ സോൾട്ടിനെ തിരികെയെത്തിക്കാൻ കൊൽക്കത്ത പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ 11.50 കോടി രൂപ മുടക്കി സോൾട്ടിനെ ആർസിബി സ്വന്തമാക്കി. 12 മത്സരങ്ങളിൽ നിന്നായി 387 റൺസിന്റെ സംഭാവന. തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടത്തിന് ഒരൊറ്റ ജയം അകലെയാണ് ഫിൽ സോൾട്ട്. പലതവണ കലാശപ്പോരിൽ വീണുപോയ ആർസിബി ഇത്തവണ ഐപിഎൽ കിരീടത്തിനായി ആഗ്രഹിക്കുകയാണ്.
മറുവശത്ത് കൊൽക്കത്തയിൽ സോൾട്ടിന് പകരക്കാരനാകാൻ ക്വിന്റൺ ഡി കോക്കിന് കഴിഞ്ഞിട്ടില്ല. ആർസിബി നിരയിലും അയാൾക്ക് ഒപ്പം നിൽക്കുന്ന മറ്റൊരാളില്ല. കൊൽക്കത്തയിൽ പകരക്കാരനായി വന്നവൻ ആർസിബിയിൽ പകരം വെയ്ക്കാനില്ലാത്തവൻ.
ഇംഗ്ലണ്ടിലെ വെയ്സിലാണ് സോൾട്ടിന്റെ ജനനം. ചെറുപ്പത്തിൽ ഫുട്ബോളിനോടായിരുന്നു സോൾട്ടിന്റെ പ്രണയം. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ആരാധകൻ. എന്നാൽ സോൾട്ട് വളർന്നത് കരീബിയൻ ദീപിലെ ബാർബഡോസിലാണ്. കരീബിയൻസിന്റെ ക്രിക്കറ്റ് ആവേശം സോൾട്ടിന്റെ ജീവിതത്തിന് വഴിത്തിരിവായി. 15 വയസുള്ളപ്പോൾ സോൾട്ട് ഇംഗ്ലണ്ടിൽ മടങ്ങിയെത്തി. സോൾട്ടിന്റെ ക്രിക്കറ്റ് അഭിനിവേശം ഇംഗ്ലീഷുകാർ ശ്രദ്ധിച്ചു. 2022ലെ ട്വന്റി 20 ലോകകപ്പ് ചാംപ്യന്മാരായ ഇംഗ്ലണ്ട് ടീമിലംഗം. ഇനി അയാൾക്ക് മുന്നിൽ ഒരു ലക്ഷ്യമാണ് ബാക്കിയുള്ളത്. മൂന്ന് തവണ കലാശപ്പോരിൽ വീണുപോയ ആർസിബിക്കായി ഇത്തവണ കിരീടമുയർത്തുക. Is it the time for end the trophy drought of RCB. does they lift the IPL trophy for the first time ever? Just wait and see, for the summit clash of the 18th edition.
Content Highlights: Phil Salt has been doing an outstanding job as an opener for RCB