2019ലെ തിരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് വോട്ടർമാരോട് മാപ്പ് ചോദിക്കുന്നു; താക്കറെ

കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതിക്കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെയും അറസ്റ്റുകൾ എടുത്ത് പറഞ്ഞ് പവാർ കുറ്റപ്പെടുത്തി.
2019ലെ തിരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് വോട്ടർമാരോട് മാപ്പ് ചോദിക്കുന്നു; താക്കറെ

മഹാരാഷ്ട്ര: നരേന്ദ്ര മോ​​ദി സർക്കാർ മഹാരാഷ്ട്രയ്ക്കെതിരെ വിശ്വാസവഞ്ചനയാണ് ചെയ്യുന്നതെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോ​​ദിയ്ക്ക് വേണ്ടി വോട്ടു ചോ​ദിച്ചതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും താക്കറെ പറഞ്ഞു.

ഹട്കനംഗലെ മണ്ഡലത്തിലെ ശിവസേന (യുബിടി) സ്ഥാനാർത്ഥി സത്യജിത് പാട്ടീലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ വികാസ് അഘാഡി സഖ്യകക്ഷിയും എൻസിപി (എസ്പി) തലവനുമായ ശരദ് പവാറും റാലിയിൽ പങ്കെടുത്തിരുന്നു.

2019-ൽ തൻ്റെ സർക്കാർ വീണുപോയി. ശിവസേന ആരുടെ പാർട്ടിയാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറുമാണ് ബിജെപിയുടെ സേവകർ എന്നും താക്കറെ പറഞ്ഞു. ഇപ്പോൾ പ്രധാനമന്ത്രി മോദി ശിവസേനയെ വ്യാജ ശിവസേന എന്ന് വിളിക്കുമ്പോൾ അത് കോടതി വി​ധിയിൽ മോദി സമ്മർദ്ദം ചെലുത്തുന്നതാണെന്നും താക്കറെ കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര സന്ദർശന സമയത്ത് മോദി സംസ്ഥാനത്തിനായുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം തന്നെയും ഉദ്ധവ് താക്കറെയെയും വിമർശിക്കുകയാണെന്ന് ശരദ് പവാർ പറഞ്ഞു. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതിക്കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെയും അറസ്റ്റുകൾ എടുത്ത് പറഞ്ഞ് പവാർ കുറ്റപ്പെടുത്തി.

ബിജെപിയുമായി കൈകോർക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ ശിവസേനയുമായി സഖ്യമുണ്ടാക്കിയെന്നും താക്കറെ പറഞ്ഞു. എന്നിരുന്നാലും, കാവി പാർട്ടി, എല്ലാം നൽകിയ ഒരു സർക്കാരിനെ താഴെയിറക്കി, 2022 ജൂണിലെ തൻ്റെ സർക്കാരിൻ്റെ പതനത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com