
ഇന്ത്യൻ റെയിൽവേയിൽ ലഗേജുകളുടെ പുതിയ ഭാര പരിധികളും പരിശോധനകളും ഏർപ്പെടുത്തിയെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ യാത്രക്കാരുടെ ലഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാന യാത്രക്കാരെപ്പോലെ ട്രെയിൻ യാത്രക്കാരുടെയും അധിക ലഗേജിന് കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ടെന്ന വാർത്തകൾ നിഷേധിക്കുകയാണ് മന്ത്രി അശ്വിനി വൈഷ്ണവ്.
പതിറ്റാണ്ടുകളായി ഒരു യാത്രക്കാരന് എത്ര ഭാരം കൊണ്ടുപോകാമെന്ന് ഒരു നിയമം നിലവിലുണ്ടെങ്കിലും പുതിയ നിയമമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ഭാരം കൂടുതലാണെങ്കിൽ കൂടുതൽ നിരക്ക് ഈടാക്കണമെന്ന് ഇതിനർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'നിലവിലുള്ള നിയമങ്ങൾ തിരഞ്ഞെടുത്ത് അവയെ അടിസ്ഥാനമാക്കി ആരോ കഥകൾ സൃഷ്ടിച്ചു. ഇത് തികച്ചും വ്യാജ വാർത്തയാണ്. ഈ നിയമങ്ങൾ പതിറ്റാണ്ടുകളായി നിലവിലുണ്ട്', റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു .
നിലവിൽ ലഗേജുകൾ പതിവായി തൂക്കിനോക്കാറില്ല. എന്നിരുന്നാലും, പ്രധാന സ്റ്റേഷനുകളിൽ സ്കാനറുകൾ വഴിയോ പാഴ്‌സൽ ഓഫീസിന് സമീപമോ പരിശോധനകൾ നടത്താം. ട്രെയിൻ ടിക്കറ്റ് എക്‌സാമിനർമാർക്കും (ടിടിഇ) ലഗേജ് ഇൻസ്‌പെക്ടർമാർക്കും അമിതമായി വലുതോ ഭാരമുള്ളതോ ആയി തോന്നുന്ന ബാഗേജുകൾ നിർത്തി പരിശോധിക്കാൻ കഴിയും. സുരക്ഷാ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബാഗേജിന്റെ ഭാരം പരിശോധിക്കാനും കഴിയും. ടിവികൾ, വലിയ സ്യൂട്ട്‌കേസുകൾ, ബോക്സുകൾ തുടങ്ങിയ വലിയ ഇനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
നിലവിലുള്ള റെയിൽവേ നിയമങ്ങൾ പ്രകാരം ലഗേജിന്റെ അനുവദനീയമായ ഭാരം
ഫസ്റ്റ് എസിക്ക് ഓരോ യാത്രക്കാരനും 10 കിലോഗ്രാമും 15 കിലോഗ്രാമും അധിക അലവൻസ് ലഭിക്കും. ഇതിനുപുറമെ ലഗേജ് പാഴ്‌സലായി ബുക്ക് ചെയ്യണം, അല്ലെങ്കിൽ പിഴ ഈടാക്കും. ഒരു യാത്രക്കാരൻ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുകയാണെങ്കിൽ, പാഴ്സൽ ഓഫീസിൽ മുൻകൂട്ടി അധിക ലഗേജ് ബുക്ക് ചെയ്യേണ്ടതുണ്ട്.
Content Highlights: Railways to go airport way for luggage? Railways Minister Ashwini Vaishnaw responds