ചരിത്രമായി സമസ്തയുടെ നൂറാംവാർഷികം; സമ്പൂർണ്ണമുശാവറ യോഗം കേരളത്തിന് പുറത്ത് ആദ്യം

കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിൽ നിന്ന് പതിനായിരങ്ങൾ പരിപാടിക്കെത്തി

dot image

ബെംഗളുരു: പതിനായിരങ്ങളെ അണിനിരത്തി നൂറാംവാർഷിക ഉദ്ഘാടന സമ്മേളനം ശക്തി പ്രകടനമാക്കി മാറ്റി സമസ്ത ഇ കെ വിഭാഗം. ബെംഗളുരു പാലസ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിപ്ലവം തീർക്കാൻ സമസ്തയ്ക്ക് ഇനിയും കഴിയട്ടെയെന്ന് സിദ്ധരാമയ്യ പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം 2026 ഫെബ്രുവരിയിൽ നടക്കും.

സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ നൂറാം വാര്ഷികത്തിന് കന്നഡ മണ്ണില് പ്രൗഢ സാക്ഷ്യം. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് പരിപാടിക്കെത്തിയത്. നൂറു വർഷം തികയ്ക്കുന്നത് സമസ്തയുടെ നാഴികക്കല്ലാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സമസ്തയുടെ പൈതൃകം അത്ഭുതമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മുൻഗാമികൾ നൽകിയ ഊർജമാണ് സമസ്തയുടെ ശക്തിയെന്ന് സമ്മേളനത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി കേരളത്തിന് പുറത്ത് സമസ്തയുടെ സമ്പൂർണ്ണമുശാവറ യോഗവും ബാംഗ്ലൂരിൽ ചേർന്നു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലിം ലീഗിനോടുള്ള സമസ്തയുടെ ഐക്യആഹ്വാനം സമ്മേളനത്തിൽ ലീഗ് പ്രതീക്ഷിരുന്നു. എന്നാൽ സമസ്തയുടെ പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് മാത്രമാണ് ബാംഗ്ലൂർ സമ്മേളനം വേദിയായത്.

dot image
To advertise here,contact us
dot image