കണ്ടല ബാങ്ക് തട്ടിപ്പ്; 3 കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ഇഡി; ആദ്യഘട്ട കുറ്റപത്രം നൽകി

ഭാസുരാംഗനും മകൻ അഖിൽജിത്തും രണ്ടുമാസത്തിലേറെയായി ജയിലിലാണ്
കണ്ടല ബാങ്ക് തട്ടിപ്പ്; 3 കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ഇഡി; ആദ്യഘട്ട കുറ്റപത്രം നൽകി

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എൻ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. മൂന്ന് കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്.

ഭാസുരാംഗനും മകൻ അഖിൽജിത്തും രണ്ടുമാസത്തിലേറെയായി ജയിലിലാണ്. ബാങ്കിൽ ആകെ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയത്. വ്യാജരേഖ ചമച്ച് പ്രസിഡന്റായ ബാങ്കിൽ നിന്ന് എടുത്ത വായ്പ മകൻറെ പേരിൽ ബിസിനസ്സിൽ നിക്ഷേപിച്ചു. മകനെ കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും പ്രതികളാണ്.

കണ്ടല ബാങ്ക് തട്ടിപ്പ്; 3 കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ഇഡി; ആദ്യഘട്ട കുറ്റപത്രം നൽകി
'എം വി ഗോവിന്ദന്‍ ന്യായീകരണ കാപ്‌സ്യൂള്‍'; അഴിമതിയെ ന്യായീകരിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ഭാര്യയുടെയും മകന്റെയും പെൺമക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരിൽ വായ്പ എടുത്തിരുന്നു. ഒരേ ഭൂമി വെച്ചാണ് പലതവണകളായി വായ്പയെടുത്തത്. 90 ലക്ഷം രൂപയാണ് മകൻറെ പേരിൽ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്റെ വായ്പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പർ മാർക്കറ്റും മകൻ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ബെൻസ് കാറും മകൻ അഖില്‍ജിത്തിന്റെ പേരിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com