
ദുബെെ: ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധിക്ക് മുമ്പായി യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ തെരഞ്ഞെടുത്തവർക്ക് മോചനം. റാസൽഖൈമ, ഷാർജ, ഫുജൈറ, ദുബെെ തുടങ്ങിയവയിലെ ജയിലുകളിലെ തടവുകാർക്കാണ് ശിക്ഷാ ഇളവ്, റാസൽഖൈമയിലെ ജയിലിലെ 411 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.
963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റും 439 തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരിയും ഉത്തരവിട്ടു. സമാനമായ ഒരു നടപടിയുടെ ഭാഗമായി, ദുബെെ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് വിവിധ രാജ്യക്കാരായ 985 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഫുജൈറയിലെ ജയിലുകളിൽ നിന്ന് 112 തടവുകാർക്കും മോചനം ലഭിക്കും. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയാണ് മോചനത്തിന് ഉത്തരവിട്ടതെന്ന് എമിറേറ്റിന്റെ മീഡിയ ഓഫീസ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു.
Content Highlights: Eid al-Adha Over 1000 prisoners including Indians released in UAE