
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 'അമ്മയ്‌ക്കൊരു മരം' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പരിപാടി സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവാസ കേന്ദ്ര പരിപാടിയുമായി (UN-Habitat) സഹകരിച്ചാണ് ഇന്ത്യൻ എംബസി പരിപാടി സംഘടിപ്പിച്ചത്.
സുബിയ എക്‌സ്പ്രസ് വേയിലെ ഷെയ്ഖ് സബാഹ് അൽ-അഹ്‌മദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് പരിസ്ഥിതി സംരക്ഷണ പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി അവബോധം വളർത്തുന്നതിനും, അമ്മമാരെയും ജീവിതത്തിൽ അവർ വഹിക്കുന്ന വിലമതിക്കാനാവാത്ത പങ്കിനെയും ആദരിക്കുന്നതിനായി, മരങ്ങൾ നടുന്നതിന് സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതിനകം 1.4 ബില്യണിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചതായി എംബസി പറഞ്ഞു.
വിലമതിപ്പ്, ദാനം, പരിസ്ഥിതി സംരക്ഷണം എന്നീ മൂല്യങ്ങളിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ അർത്ഥവത്തായ സംരംഭത്തിൽ പങ്കെടുക്കാൻ കുവൈറ്റ് പൗരന്മാരെയും പ്രവാസി സമൂഹങ്ങളെയും എംബസി ക്ഷണിക്കുകയും ചെയ്തു.
Content Highlights: Indian Embassy in Kuwait Host Environmental Event called A Tree for Mother