'വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്നു, കഴുകന്മാരെ പോലെ'; സുപ്രിയ മേനോന്‍

സലിംകുമാറിന്റെ മരണാനന്തര ചടങ്ങില്‍ വീഡിയോ എടുക്കാന്‍ തിരക്കുകൂട്ടിയ യൂട്യൂബ് ചാനലുകളെ വിമര്‍ശിച്ച് സുപ്രിയ മേനോന്‍

'വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്നു, കഴുകന്മാരെ പോലെ'; സുപ്രിയ മേനോന്‍
dot image

മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ അന്ത്യയാത്രയില്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പറവൂരുള്ള അദ്ദേഹത്തിന്റെ ലാഫിങ്ങ് വില്ലയില്‍ നിരവധി പ്രമുഖരും അന്ത്യയാത്ര നല്‍കാന്‍ എത്തിയിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും മറ്റും ഉന്തും തള്ളും പ്രദേശത്ത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഒടുവില്‍ സലിം കുമാറിന്റെ മകന്‍ ചന്തുവിന് ഇടപെടേണ്ടി വരിക വരെ ചെയ്തു. ഈ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍.

'തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാന്‍ ശ്രമിക്കുന്ന ഒരു കുടുംബം, ദുഃഖവും വേദനയും നിറഞ്ഞ നിമിഷം. എന്നാല്‍ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ. കുറച്ച് സ്ഥലം ലഭിക്കാന്‍ മകന്‍ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാന്‍ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാന്‍.. നാം എന്തായിത്തീര്‍ന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആര്‍ത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവര്‍ത്തനമല്ല, ഇത് പ്രദര്‍ശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്'- സുപ്രിയ കുറിച്ചു.

ഇതിനുമുന്‍പ് ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളിലും ഇതേ സംഭവം ആവര്‍ത്തിച്ചിരുന്നു. ക്യാമറകളിലും ഫോണിലും ദൃശ്യങ്ങള്‍ പകര്‍ത്താനും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും യൂട്യൂബുകാര്‍ തിരക്കു കൂട്ടിയതിനെതിരെ സുപ്രിയ പ്രതികരിച്ചിരുന്നു.

'ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍ ശാന്തമായി ഒന്ന് വിലപിക്കാന്‍ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. എവിടെ നോക്കിയാലും ക്യാമറകളും മൊബൈല്‍ ഫോണുകളും മാത്രം. കോണുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നവര്‍, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവര്‍. എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കിവെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവില്‍ നില്‍ക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. നമ്മള്‍ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ ? എത്രത്തോളം വാര്‍ത്താ പ്രാധാന്യം നല്‍കണം എന്നതിനൊരു പരിധിയില്ലേ?

പ്രിയപ്പെട്ട ഒരാളോട് വിടപറയാന്‍ ശ്രമിക്കുന്ന തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കാണുന്ന രീതിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?'.- എന്നാണ് സുപ്രിയ കുറിച്ചത്.

Content Highlights: Supriya Menon criticizes YouTube channels for rushing to make videos of Salim Kumar's posthumous ceremony

dot image
To advertise here,contact us
dot image