

സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം മോഹിനിയാട്ടം തീയേറ്ററില്‍ വന്‍ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയിരിക്കുന്നത്.സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. സൈജു കുറിപ്പ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സിനിമയുടെ റിവ്യൂ സംവിധായകരായ തരുൺ മൂർത്തിയും മിഥുൻ മാനുവൽ തോമസും പങ്കുവെച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമ റിലീസ് ആകുന്നതിന് മുൻപുള്ള പ്രമോഷണൽ അഭിമുഖങ്ങളിൽ എല്ലാം ഞാൻ വളരെ കോൺഫിഡന്റ് ആയിരുന്നു. ഈ സിനിമയിൽ ഞങ്ങൾക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. സിനിമ നല്ലതായി എനിക്ക് തോന്നിയിരുന്നു. കാരണം ആ സമയത്ത് ബേബിയോ, കല ചേച്ചിയോ നന്ദു ചേട്ടനോ സിനിമ കണ്ടിരുന്നില്ല. ഞാൻ സിനിമ കണ്ടിരുന്നു.
ഏറ്റവും ഹൈലൈറ്റ് എന്ന് പറയുന്നത് തരുൺ മൂർത്തിയും മിഥുൻ മാനുവൽ തോമസും ഇട്ട പോസ്റ്റുകളാണ്. നമ്മുടെ കേരളം ഇൻഡസ്ട്രിയുടെ വലിയ ബ്രാൻഡുകൾ ഈ സിനിമ കണ്ട് പോസ്റ്റ് ഇട്ടു. അവർക്ക് പോസ്റ്റ് ഇടണം എന്ന് ഒന്നും ഇല്ല , അവർ പടം കണ്ടു ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് നമ്മുക്ക് മെസ്സേജ് അയച്ചിരുന്നു. റിലീസ് ആകാത്ത ഒരു പടത്തിനെ കുറിച്ച് അവർ പങ്കുവെച്ച പോസ്റ്റ് ഞങ്ങളെയും അത്ഭുതപ്പെടുത്തി,' സൈജു കുറുപ്പ് പറഞ്ഞു.

ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടി പിന്നിട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും തമാശകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Actor Saiju Kurup has expressed surprise over a social media post shared by filmmakers Tarun Murthy and Mithun Manuel ahead of the release of the Malayalam film Mohiniyattam. The post reportedly caught his attention and led to unexpected reactions within industry circles.