

ശ്രീനിവാസൻ വിടവാങ്ങിയതിന്റെ വേദനയിലാണ് ഇപ്പോഴും സിനിമാലോകം. നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഉർവശിയും ശ്രീനിവാസനും. എന്നാൽ ശ്രീനിവാസനെ അവസാനമായി കാണാൻ ഉർവശി എത്തിയിരുന്നില്ല, ജയറാമിനും അദ്ദേഹത്തെ അവസാനമായി കാണാൻ സാധിച്ചിരുന്നില്ല. നിരവധി വിമർശനങ്ങൾ ഇതിന്റെ പേരിൽ അഭിനേതാക്കൾ നേരിട്ടിരുന്നു.
ഇപ്പോഴിതാ ശ്രീനിവാസനെ അവസാനമായി കാണാൻ സാധിക്കാതിരുന്നതിന്റെ കാരണം പറയുകയാണ് ഉർവശി. പാണ്ഡ്യരാജൻ ഒരുക്കുന്ന തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നതിനാലാണ് ഏതാണ് കഴിയാതിരുന്നതെന്നും ജയറാമും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു. ആ സമയം സെറ്റിൽ നിന്ന് മാറിയിരുന്നെങ്കിൽ നിർമാതാവിന് വലിയ നഷ്ടവും വരുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും ഉർവശി പറഞ്ഞു. ന്യൂസ് 18 ൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം.
അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം. ജയറാമിന് വരാന്‍ പറ്റാത്തതിന്റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്', ഉർവശി പറഞ്ഞു.
Content Highlights: Actress Urvashi addresses speculation regarding Jayaram not attending the funeral of Sreenivasan. Urvashi states she knows the real reason behind Jayaram’s absence.