ആ പാട്ടിൽ രണ്ട് പേരാണ് സൺഗ്ലാസ്സ് വെച്ചിട്ടുള്ളത് ഒന്ന് എൻ്റെ അച്ഛൻ പിന്നെ പൃഥിരാജും; മീനാക്ഷി

'അച്ഛൻ്റെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ഞാനും എൻ്റെ അനിയനും ഇന്നും സിനിമയിൽ നിൽക്കുന്നത്. ഇന്നും അന്നത്തെ R15 ബന്ധങ്ങൾ അച്ഛൻ സൂക്ഷിക്കുന്നു'

ആ പാട്ടിൽ രണ്ട് പേരാണ് സൺഗ്ലാസ്സ് വെച്ചിട്ടുള്ളത് ഒന്ന് എൻ്റെ അച്ഛൻ പിന്നെ പൃഥിരാജും; മീനാക്ഷി
dot image

പൃഥ്വിരാജിനെ നായകനാക്കി മഹേഷ് ഒരുക്കിയ സിനിമയാണ് കലണ്ടർ. ചിത്രത്തിൽ പൃഥ്വിയുടെ സോജപ്പൻ എന്ന കഥാപാത്രവും 'പച്ചവെള്ളം ടച്ചിന് സോജപ്പൻ' എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗാനത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തിന് നിറയെ ട്രോളുകളും വന്നിരുന്നു. നായകനായ പൃഥ്വിരാജിനൊപ്പം സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ബൈക്ക് യാത്രയാണ് പാട്ടിലെ ഒരു പ്രധാന ഭാഗം. അന്ന് ട്രെന്‍ഡ് ആയിരുന്ന യമഹ ആര്‍15 ബൈക്കുകളാണ് എല്ലാവരും ഓടിക്കുന്നത്. ഇപ്പോഴിതാ ആ ഫ്രെയിം തനിക്ക് എങ്ങനെ പേഴ്സണല്‍ ആകുന്നുവെന്ന് പറയുകയാണ് നടി മീനാക്ഷി. പൃഥ്വിരാജിനൊപ്പം ബൈക്ക് ഓടിക്കുന്നവരില്‍ ഒരാള്‍ തന്‍റെ അച്ഛനാണെന്നും അത് അദ്ദേഹത്തിന്‍റെ സ്വന്തം ബൈക്ക് ആണെന്നും പറയുകയാണ് മീനാക്ഷി. ഒപ്പം ആ ബൈക്ക് തനിക്കും പ്രിയപ്പെട്ടതാണെന്നും മീനാക്ഷി കുറിക്കുന്നു.

മീനാക്ഷിയുടെ പോസ്റ്റിന്റെ പൂർണരൂപം:

'ഒരു യമണ്ടൻ യമഹക്കഥ'

ഈ ഫോട്ടോയിൽ കാണുന്ന R15 റെഡ് ബൈക്കിൽ ഒരെണ്ണം എൻ്റെ അച്ഛൻ്റേതാണ്. അച്ഛനീ കഥ ഇടയ്ക്ക് പറയാറുണ്ട്. അച്ഛനാണെങ്കിൽ ബൈക്ക് പ്രാന്തന്ന് പറഞ്ഞാ കുറഞ്ഞ് പോവും കൊച്ചച്ഛനും മോശമല്ല. പറഞ്ഞ ബൈക്ക് ഇപ്പോഴും എൻ്റെ വീടിൻ്റെ മുൻവശത്ത് തന്നെയുണ്ട്. അന്നത്തേപ്പോലെ പെയിൻ്റ് പോലും മങ്ങിയിട്ടില്ല. ഒരു ടച്ചിൽ തന്നെ ക്വിക്ക് സ്റ്റാർട്ട്… ഇപ്പഴും പൊന്നുപോലെ നോക്കുന്നു .. ഞാൻ കുറച്ച് കൂടി ചെറുതായിരുന്നപ്പോൾ ഈ ബൈക്ക് വീടിൻ്റെ മുറ്റം വഴി ഓടിച്ചതിന് കേസ് പോലും വന്നിരുന്നു… യൂട്യൂബിൽ baby meenakshi bike ride ന്നൊക്കെ കൊടുത്താ കിട്ടും… അച്ചൻ പറത്തിട്ടുള്ളത് ഈ സിനിമയെപ്പറ്റി ഈ സിനിമയ്ക്കു വേണ്ട R15 കൾ അന്ന് കുറവായിരുന്നു.

കോട്ടയം ഷോറൂമിൽ നിന്ന് അന്ന് കളത്തിപ്പടിയിൽ നിന്ന് കോട്ടയത്തെ ആദ്യ വണ്ടികളിലൊന്ന് അച്ഛൻ സംഘടിപ്പിച്ചിരുന്നു…വീട്ടിൽ ആള് വന്നു വണ്ടിയൊന്ന് വേണം ഷൂട്ടിങ്ങിന് പൃഥ്വിരാജിൻ്റെ സിനിമയാണ്. പക്ഷെ അച്ചൻ ബൈക്ക് കൊടുക്കാൻ തയാറല്ല അന്നത്തെ സർവ്വീസ് സൂപ്പർവൈസർ ഫിലിപ്പ് ചേട്ടനുമായി അച്ഛൻ നല്ല അടുപ്പമായിരുന്നു. ആള് വല്ലാണ്ട് നിർബന്ധിച്ച് ഒരു പോറൽ പോലും ഏല്ക്കില്ല എന്നു പറഞ്ഞാണ് സംഗതി കൊണ്ടുപോയത്. ഇതൊക്കെയാണെങ്കിലും ബൈക്ക് ആവശ്യപ്പെട്ടപ്പോൾ ഒരു കണ്ടീഷനുണ്ടായിരുന്നു. ബൈക്ക് വേറൊരാൾക്ക്. കൈമാറി ഓടിക്കാൻ കൊടുക്കില്ലന്ന് ഇതിലെ ബൈക്കുകൾ എല്ലാം തന്നെയും അതിൻ്റെ ഉടമസ്ഥർ തന്നെയാണ് ഓടിച്ചിട്ടുള്ളത് അന്ന് വളരെ കുറച്ച് R15 കൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ…

meenakshi

ഇപ്പോൾ ഇതിലെ പാട്ട് വൈറലായി 4Kയിൽ ഉണ്ടല്ലോ (FILM കലണ്ടർ) സീനിൽ ബൈക്കിൽ വരുന്നവരിൽ രണ്ട് പേരാണ് സൺഗ്ലാസ്സ് വെച്ചിട്ടുള്ളത് ഒന്ന് എൻ്റെ അച്ഛൻ മറ്റെയാൾ പൃഥിരാജും… അച്ഛൻ്റെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ഞാനും എൻ്റെ അനിയനും (കടുവ, കള ഫെയിം ആരിഷ് അനൂപ്) ഇന്നും സിനിമയിൽ നില്ക്കുന്നത്. ഇന്നും അന്നത്തെ R15 ബന്ധങ്ങൾ അച്ഛൻ സൂക്ഷിക്കുന്നു… ഒരു തിരുവല്ലാക്കാരൻ അലക്സ് (Parekadavil paints, Eraviperoor) ചേട്ടനുൾപ്പെടെ ഈ വകയിൽ ഞാനും കൂട്ടാണ്.

അന്ന് കളത്തിപ്പടി സർവ്വീസ് സെൻററിൽ ഉണ്ടായിരുന്ന അച്ഛൻ്റെ ഭാഷയിൽ കമ്പനി ട്രെയിനിംഗ് കിട്ടിയ പ്രശാന്ത് ചേട്ടനാണ് ഇപ്പോഴും ഞങ്ങടെ ബൈക്കിൻ്റെ ഔദ്യോഗിക മെക്കാനിക്ക് ആൾക്ക് കോട്ടയം കുമരകം റൂട്ടിൽ കഞ്ഞിരം ജെട്ടി പാലത്തിനടിയിൽ ദിയ ഓട്ടോ മൊബൈൽ എന്നൊരു വർക്ക്ഷോപ്പുമുണ്ട്.. ബൈക്ക് പ്രാന്തി കൂടിയായ ഞാൻ പറഞ്ഞു വരുമ്പൊ… ഈ യമഹ R15 എൻ്റെയും പ്രിയപ്പെട്ടവനാണ് ഇവിടുണ്ട് … പ്രിയപ്പെട്ട സ്റ്റാറായി രാജു അങ്കിളും എൻ്റൊപ്പം വന്നു.. രണ്ട് പേരും എന്നും എപ്പോഴും എനിക്കും പ്രിയപ്പെട്ടർ….

Content Highlights: Actress meenakshi shares memories about her father's bike featured in prithviraj film song

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us