'മമ്മൂക്കയുടെ ആ സ്ക്രീൻഷോട്ട് എനിക്ക് കിട്ടിയ നിധി', കയ്യൊപ്പിലേക്ക് എത്തിയ കഥ പറഞ്ഞ് ജാഫർ ഇടുക്കി

ഈ ലാലേട്ടനും മമ്മൂക്കയും സമയം ഇല്ലാത്ത സമയത്തും എല്ലാം കാണുന്നുണ്ട്

'മമ്മൂക്കയുടെ ആ സ്ക്രീൻഷോട്ട് എനിക്ക് കിട്ടിയ നിധി', കയ്യൊപ്പിലേക്ക് എത്തിയ കഥ പറഞ്ഞ് ജാഫർ ഇടുക്കി
dot image

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് കയ്യൊപ്പ്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ജാഫർ ഇടുക്കിയും അഭിനയിച്ചിരുന്നു. നടൻ മമ്മൂട്ടി കാരണമാണ് താൻ ആ സിനിമയുടെ ഭാഗമായതെന്ന് പറയുകയാണ് ജാഫർ. തന്റെ സിനിമകൾ മമ്മൂട്ടി കാണാറുണ്ടെന്നും അഭിനന്ദിച്ചിട്ടുണ്ടെന്നും ജാഫർ ഇടുക്കി പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കുട്ടന്റെ ഷിനിഗമി കണ്ട് മമ്മൂട്ടി അഭിനന്ദിച്ചതിന്റെ സെൻഷോട്ട് നിധിപോലെ സൂക്ഷിച്ചിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

'അത് മമ്മൂക്കയും ആന്റോ ചേട്ടനും പിന്നെ രഞ്ജിത്തേട്ടനും അവരെല്ലാം ആലോചിച്ചു വിളിച്ചാ. നമ്മുടെ പല കോമഡിയും അതും ഇതൊക്കെ കണ്ടിട്ടുണ്ട്. മമ്മൂക്ക തന്നെ ടിനി ടോമിനോട് പറഞ്ഞിട്ടുണ്ട്, അവർ ഒരു സദസിൽ വെച്ച്, ''ഒരു കർത്തവനുണ്ട് ,ഒരു വെളുത്തവനുമുണ്ട്, അവമാരെ കണ്ടോ'' അങ്ങനെ എന്തോ ആണ്. ഞാൻ അത് ഊഹിച്ച് എടുത്തപ്പോൾ, കയ്യൊപ്പ് കഴിഞ്ഞ് ബിഗ് ബി എനിക്ക് തന്നപ്പോൾ പോത്തൻ വാവ ബിജുക്കുട്ടന് കൊടുത്തു. അങ്ങനെ രണ്ട് പേരും സിനിമയിൽ വന്നു.

പുള്ളിയാണ് കയ്യൊപ്പിൽ എന്നെ പറഞ്ഞത്. മമ്മൂക്കായ്ക്ക് അറിയാലോ ഇതൊക്കെ എങ്ങനെയെങ്കിലും അങ്ങേര് കേൾക്കും. മിമിക്രിയും എല്ലാം മമ്മൂക്ക കാണാറുണ്ട്. ഇപ്പോൾ അടുത്ത് എന്റെ ഒരു സിനിമ കുട്ടന്റെ ഷിനിഗാമി, ഞാനും ഇന്ദൻസ് ചേട്ടനും ഉള്ള സിനിമ. അത് കണ്ടിട്ട് ഇന്ദ്രൻസ് ചേട്ടന് മമ്മൂക്ക മെസ്സേജ് അയച്ചിരുന്നു. 'ഞാൻ ഒരു പടം കണ്ടു, ജാഫർ ഈസ് എക്സലന്റ് അറ്റംറ്റ്' എന്നൊക്കെ പറഞ്ഞ് ഒരു സാധനം വിട്ടു അത് എനിക്ക് ഇന്ദ്രൻസ് ഏട്ടൻ തന്നിരുന്നു. അതിന്റെ സ്ക്രീൻഷോട്ട് ഇപ്പോഴും കയ്യിൽ ഉണ്ട്. ഈ ലാലേട്ടനും മമ്മൂക്കയും സമയം ഇല്ലാത്ത സമയത്തും എല്ലാം കാണുന്നുണ്ട്,' ജാഫർ ഇടുക്കി പറഞ്ഞു.

Content Highlights:  Jafar Idukki talks about his entry into the film industry because of Mammootty

dot image
To advertise here,contact us
dot image