പരിയേറും പെരുമാളിന്റെ കഥ ആദ്യം പറയുന്നത് മറ്റൊരു നടനോടാണ്, അദ്ദേഹം നിരസിച്ചപ്പോൾ വിഷമം തോന്നി; മാരി സെൽവരാജ്

'മുരളി സാറിന്റെ മകന് കഥ ഇഷ്ടമായില്ല, ഇനി ഞാൻ ആരെ വെച്ച് ചെയ്യും എന്നൊക്കെ ഞാൻ ആലോചിച്ചിരുന്നു'

dot image

പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് മാരി സെൽവരാജ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പരിയേറും പെരുമാൾ മികച്ച അഭിപ്രായങ്ങൾ നേടി ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് കാഴ്ചവെച്ചത്. കതിർ ആയിരുന്നു സിനിമയിൽ നായകനായി എത്തിയത്. എന്നാൽ ചിത്രത്തിൽ ആദ്യം നടൻ അഥർവയെ ആയിരുന്നു നായകനായി പ്ലാൻ ചെയ്തിരുന്നതെന്ന് മനസുതുറക്കുകയാണ് മാരി സെൽവരാജ്. അഥർവ ചിത്രം നിരസിച്ചപ്പോൾ തനിക്ക് നിരാശ തോന്നിയെന്നും മാരി സെൽവരാജ് പറഞ്ഞു.

'പരിയേറും പെരുമാളിന്റെ കഥ ആദ്യമായി പറയുന്നത് അഥർവയോടാണ്. ഞാൻ അദ്ദേഹത്തിന്റെ അച്ഛൻ മുരളി സാറിന്റെ വലിയ ഫാൻ ആണ്. അഥർവയുടെ ആദ്യത്തെ സിനിമ 'ബാന കാത്താടി' വന്നയുടൻ ഞാൻ അഥർവയെ വെച്ച് ആലോചിച്ച കഥയാണ് പരിയേറും പെരുമാൾ. അങ്ങനെ ഞാൻ അഥർവയോട് കഥ പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് കഥ ക്ലിക്ക് ആയില്ല. അന്ന് എനിക്ക് ഒരുപാട് വിഷമമായി. മുരളി സാറിന്റെ മകന് കഥ ഇഷ്ടമായില്ല, ഇനി ഞാൻ ആരെ വെച്ച് ചെയ്യും എന്നൊക്കെ ഞാൻ ആലോചിച്ചിരുന്നു', മാരി സെൽവരാജ് പറഞ്ഞു.

ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന 'ബൈസൺ കാലമാടൻ' ആണ് ഇനി പുറത്തിറങ്ങാനുള്ള മാരി സെൽവരാജ് ചിത്രം. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് ഇത്. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlights: Atharvaa was supposed to ddo lead in Pariyerum Perumaal says Maari Selvaraj

dot image
To advertise here,contact us
dot image