ഹോട്ടലുകളിൽ പൊറോട്ട, ബിരിയാണി, ദോശ ഇല്ല; കൊച്ചിയിൽ ഹോസ്റ്റലുകളും പൂട്ടുന്നു

വൻ നഗരങ്ങളിലെ പല പ്രമുഖ ഹോട്ടലുകളും തങ്ങളുടെ പ്രധാന വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. സിലിണ്ടറുകൾ കിട്ടാനില്ലാത്തത് കാരണം അടുക്കളകൾ പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല

ഹോട്ടലുകളിൽ പൊറോട്ട, ബിരിയാണി, ദോശ ഇല്ല; കൊച്ചിയിൽ ഹോസ്റ്റലുകളും പൂട്ടുന്നു
dot image

നമ്മുടെ പ്രിയപ്പെട്ട ഹോട്ടലുകളിൽ നിന്ന് ബിരിയാണിയുടെ മണവും ദോശയുടെ മൊരിഞ്ഞ ശബ്ദവും മാഞ്ഞുതുടങ്ങുകയാണോ? അതെ എന്ന് തന്നെ പറയേണ്ടി വരും. രാജ്യം കടുത്ത പാചകവാതക ക്ഷാമത്തിലൂടെ കടന്നുപോകുമ്പോൾ, ഹോട്ടൽ ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്. വൻ നഗരങ്ങളിലെ പല പ്രമുഖ ഹോട്ടലുകളും തങ്ങളുടെ പ്രധാന വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. സിലിണ്ടറുകൾ കിട്ടാനില്ലാത്തത് കാരണം അടുക്കളകൾ പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ മേഖല. സാധാരണക്കാരന്റെ ഭക്ഷണ ശീലങ്ങളെപ്പോലും ബാധിക്കുന്ന ഈ ഗ്യാസ് പ്രതിസന്ധിയുടെ ആഴം പരിശോധിക്കാം.

biriyani

കൊച്ചിയിലെ സ്ഥിതി

കൊച്ചി നഗരത്തിൽ മാത്രം ഏകദേശം 8,000 ഓളം ഹോട്ടലുകളും ഭക്ഷണശാലകളുമുണ്ടെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇന്നലെ തന്നെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പലയിടത്തും നിന്നു. നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ കൊച്ചിയിലെ പകുതിയിലധികം ഹോട്ടലുകളും വരും ദിവസങ്ങളിൽ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയിലെ ചില സ്വകാര്യ ഹോസ്റ്റലുകളിൽ ഗ്യാസ് തീർന്നതിനെത്തുടർന്ന് മെസ്സ് പ്രവർത്തനം നിർത്തി. ഇതേത്തുടർന്ന് പല താമസക്കാരും താൽക്കാലികമായി വീടുകളിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ തിരക്കുള്ള ചില ഇടത്തരം ഹോട്ടലുകൾ ഗ്യാസ് ലാഭിക്കാനായി പാചകം ഭാഗികമായി വിറകടുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ നഗരപ്രദേശങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.

hostel

ഹോട്ടലുകളുടെ തീരുമാനങ്ങൾ

കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന ദോശ, പൊറോട്ട, ബിരിയാണി, ചൈനീസ് വിഭവങ്ങൾ എന്നിവ പലരും മെനുവിൽ നിന്ന് ഒഴിവാക്കി.പകരം ഇഡ്ഡലി പോലെ വേഗത്തിൽ പാകം ചെയ്യാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകുന്നു.24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പോലും രാത്രി വൈകിയുള്ള സേവനം നിർത്താനോ പ്രവർത്തന സമയം കുറയ്ക്കാനോ ആലോചിക്കുന്നു. വിറകടുപ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത നഗരങ്ങളിലെ ഹോട്ടലുകൾ വലിയ ഇൻഡക്ഷൻ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനായുള്ള പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത് വലിയ ചെലവായതിനാൽ പെട്ടെന്നുള്ള മാറ്റം പ്രായോഗികമല്ല.ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാൻ സർക്കാർ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിന് കൈവശം വെക്കാവുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

restaurant no lpg

എവിടെയാണ് തടസ്സം?

ചെന്നൈയിലെ ബോട്ലിങ് പ്ലാന്റുകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വാണിജ്യ സിലിണ്ടറുകൾ എത്തുന്നത്. അവിടെ സിലിണ്ടറുകൾ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതാണ് കേരളത്തിലെ ക്ഷാമത്തിന് പ്രധാന കാരണം.

മുംബൈയിലെ 20% ഹോട്ടലുകളും ഇതിനോടകം അടച്ചു കഴിഞ്ഞു. സ്ഥിതി തുടർന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 50% ഹോട്ടലുകൾ വരെ പൂട്ടേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു. ബെംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകൾ ഈ ആഴ്ച ആദ്യം മുതൽ തന്നെ വലിയ പ്രതിസന്ധിയിലാണ്. പലയിടത്തും ഭക്ഷണ വിതരണം തടസ്സപ്പെട്ടു. ചൈനീസ് വിഭവങ്ങൾക്കും മറ്റും വലിയ തീയിൽ പാചകം ചെയ്യേണ്ടതുണ്ട്. ഇത് സിലിണ്ടർ പെട്ടെന്ന് തീരാൻ കാരണമാകും.

dosa making

ദോശക്കല്ല് എപ്പോഴും ചൂടായി ഇരിക്കണമെങ്കിൽ ഗ്യാസ് ഓഫ് ചെയ്യാൻ കഴിയില്ല. ഇത് വലിയ നഷ്ടമുണ്ടാക്കുന്നു.അതുകൊണ്ട് ഹോട്ടലുകൾ ദോശ ഇപ്പോൾ ഉണ്ടാക്കുന്നില്ല. ദാൽ മഖനി പോലെയുള്ള വിഭവങ്ങൾ മണിക്കൂറുകളോളം വേവിക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ലാഭകരമല്ല.നേരത്തെ തയ്യാറാക്കി വെക്കാവുന്ന ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്നു.ചില ഹോട്ടലുകൾ ഇൻഡക്ഷൻ കുക്കറുകളിലും റൈസ് കുക്കറുകളിലും ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ മാത്രം നൽകുന്നു.

Content Highlights: India’s cooking gas shortage is forcing many hotels to drop popular dishes from their menus, raising fears of kitchen shutdowns

dot image
To advertise here,contact us
dot image