

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിൻ്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണറോറിയം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം നൽകുമ്പോൾ കേന്ദ്രം നികുതി വിഹിതമായി കേരളത്തിന് 25 ശതമാനം മാത്രമാണ് നൽകുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.
ബജറ്റ് തെരഞ്ഞെടുപ്പിന്റെ വാചക കസർത്ത് മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൂടുതൽ സമയം ചെലവഴിച്ചത് അവകാശവാദങ്ങൾക്ക് വേണ്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങൾ ആലോചിച്ചിട്ടില്ല. ബജറ്റിൽ പ്രായോഗികമായ പ്രഖ്യാപനങ്ങൾ ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ബജറ്റിന് പ്രസക്തിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഈ ബജറ്റ് നടപ്പിലാക്കാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും. ആ ബജറ്റ് ആണ് നടപ്പിലാക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പൂച്ച പെറ്റു കിടക്കുന്ന ഖജനാവുമായി സർക്കാർ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാവശ്യമായ രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബജറ്റിനെ പൊളിറ്റിക്കൽ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുൻപേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ആറാം ബജറ്റ് അവതരണം നിയമസഭയിൽ പൂർത്തിയായി. ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രസംഗം നീണ്ടത് 2 മണിക്കൂർ 54 മിനിറ്റ്. സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബജറ്റ് പ്രസംഗമാണ് ഇത്തവണ കെ എൻ ബാലഗോപാൽ നടത്തിയത്.
കേന്ദ്രം മുന്നോട്ടുവന്നാൽ സർക്കാർ പിന്തുണ നൽകും
മുതിർന്ന പൗരന്മാർക്ക് കെ എഫ് സി യുടെ പുതിയ പദ്ധതി. പദ്ധതിക്കായി. 100 കോടി മാറ്റിവച്ചു
അഷ്വേർഡ് പെൻഷൻ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം ഉറപ്പ് നൽകും
സപ്ലൈകോ ഔട്ട്ലെറ്റ് നവീകരണത്തിന് 17 കോടി
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. ഇതിൻ്റെ അടിസ്ഥാനത്തിലാവും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകുക.
പത്രപ്രവർത്തകരുടെ പെൻഷൻ 1500 രൂപ വച്ച് വർദ്ധിപ്പിക്കും
ഐ ടി മേഖലയ്ക്കുള്ള പദ്ധതി വിഹിതം 548 കോടി രൂപയാക്കി. സേഫ് ടെക് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കും
വൈദ്യുത സുരക്ഷാ പദ്ധതി 9.3 6 കോടി. വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1971 കോടി
അതി ദാരിദ്ര്യ മുക്തരായ കുടുംബത്തിനുളള സഹായം തുടരും. വീണ്ടും അതിദാരിദ്ര്യത്തിലേക്ക് മടങ്ങുന്നത് തടയും. ഇതിനായി 2 കോടി രൂപ വകയിരുത്തി.
ജലസേചനത്തിലും വെള്ളപ്പൊക്കം തടയുന്നതിനും 623.85 കോടി രൂപ. കുട്ടനാട് വെള്ളപ്പൊക്കം തടയാൻ 60 കോടി രൂപ
രണ്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്. പദ്ധതിക്കായി15 കോടി രൂപ വകയിരുത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഇനി സൗജന്യ വിദ്യാഭ്യാസം. സൗജന്യ വിദ്യാഭ്യാസം ബിരുദതലം വരെ.
ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്. ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തും
സംസ്ഥാനത്തെ കാർഷിക രംഗം മെച്ചപ്പെട്ടുവെന്നും കാർഷിക മേഖലക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കാർഷിക മേഖലയ്ക്ക് 2024 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ്പ് ഫണ്ടായി രണ്ട് കോടി രൂപ വകയിരുത്തി.
മനുഷ്യ വന്യജീവി സംഘർഷം തടയാൻ 100 കോടി രൂപ. വനസംരക്ഷണത്തിന്റെ അടിസ്ഥാന വികസനത്തിനായി 50 കോടി.
ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. മത്സ്യ ബന്ധന വകുപ്പിന് 166.31 കോടി രൂപ. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് 35.33 കോടി. കേരള ഫിഷറീസ് ആന്‍റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയ്ക്ക് 37.5 കോടി.
അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ മാറ്റിവെക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്തുകൾക്ക് വായ്പ എടുക്കാൻ അനുമതി നൽകുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും മുൻസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
48,383.83 കോടി രൂപ രണ്ടാം പിണറായി സർക്കാർ ഇതുവരെ ക്ഷേമ പെൻഷനായി നൽകിയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഈ സർക്കാർ കാലാവധി പൂർത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെൻഷനായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നൽകിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സർക്കാരിൻ്റെ പദ്ധതി വിഹിതത്തിൻ്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കായി വകയിരുത്തിയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. 10,189 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
ലോഡ്ഷെഡ്ഡിംഗ് ഇല്ലാത്ത 10വർഷമാണ് കേരളത്തിൽ കടന്ന് പോയതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഇടതുസർക്കാരിൻ്റെ അഭിമാന നേട്ടമാണിതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഇക്കാലയളവിൽ 1551650 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 3.29 ലക്ഷം സംരംഭങ്ങൾ വ്യവസായ മേഖലയിൽ ഉണ്ടായതായി ധനകാര്യ മന്ത്രി. ഐ ടി കയറ്റുമതി 26000 കോടിക്ക് മുകളിൽ വളർന്നു.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലും പദ്ധതി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ എൻ ബാലഗോപാൽ. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ സംസ്ഥാന വിഹിതമായി അധികം അനുവദിച്ചുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വാങ്ങുന്നുണ്ടെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. 8225 കോടി രൂപ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിക്ക് നൽകി. രണ്ടാം പിണറായി സർക്കാർ കെഎസ്ആർടിസിക്ക് 8000 കോടിക്ക് മുകളിൽ നൽകി.
പിണറായി വിജയൻ സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഫലമാണ് ദേശീയപാതയെന്ന് കെ എൻ ബാലഗോപാൽ. കേരളത്തിലെ വരും തലമുറ പിണറായി സർക്കാരിനെ അഭിമാനപൂർവ്വം ഓർമ്മിക്കുമെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് മാതൃകപരമായ ടൗൺഷിപ്പ് പദ്ധതി ഒരുങ്ങുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. മുണ്ടക്കൈയിൽ ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യഘട്ട വീടുകൾ കൈമാറും.
പ്രാദേശിക സര്‍ക്കാരുകളിലെ മുൻ ജനപ്രതിനിധികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 2026-27 വര്‍ഷത്തിലേക്ക് 250 കോടി സമാഹരിക്കും. പദ്ധതിയിലേക്ക് പ്രാദേശിക സര്‍ക്കാരിനും പണമടയ്ക്കാം
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം എന്നതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം മനുഷ്യരെ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ചെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ലോകത്ത് ചൈന കഴിഞ്ഞാൽ ആദ്യമായാണ് ഒരു സർക്കാർ അതിദാരിദ്ര്യ നിർമാർജനം നടപ്പാക്കുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.
ക്ഷേമ പ്രവർത്തനത്തിനായി ഏറ്റവും അര ട്രില്ല്യൻ ചെലവഴിച്ച ആദ്യ സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
രാജ്യത്തെ ആദ്യത്തെ എൽഡർലി ബഡ്ജറ്റെന്ന് കെ എൻ ബാലഗോപാൽ
54,000 കോടി രൂപ ക്ഷേമ പെൻഷനായി നൽകിയ സർക്കാരാണ് രണ്ടാം പിണറായി വിജയൻ സർക്കാരെന്ന് കെ എൻ ബാലഗോപാൽ. ഒരു കോടി മനുഷ്യർക്ക് സർക്കാർ സഹായം എത്തുന്നുവെന്നും ധനകാര്യ മന്ത്രി.
തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാരുടെയും കൗൺസിലർമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കും. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ. പ്രാദേശിക സർക്കാരുകളിലെ അംഗങ്ങൾക്ക് ക്ഷേമനിധി.
ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് വായ്പ എടുക്കാൻ സംവിധാനം
ജിഎസ്ടി പരിഷ്കരണത്തിലൂടെ 8000 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നു എന്നാണ് വിമർശനം.സംസ്ഥാനത്തിൻ്റെ റവന്യൂ വരുമാനത്തിൽ 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തുന്നു. മറ്റ് സംസ്ഥാനങ്ങല്‍ക്ക് 50 ശതമാനം ലഭിക്കുമ്പോഴാണ് കേരളത്തോടുളള അവഗണനയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
രാജ്യത്ത് വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ബജറ്റ് അവതരണത്തിൽ കെ എൻ ബാലഗോപാൽ
കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ആനുപാതം കുറയ്ക്കാൻ കഴിഞ്ഞു.
152645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവർഷംകൊണ്ട് പിരിച്ചെടുക്കാൻ കഴിഞ്ഞു.
അങ്കണവാടി വർക്കർമാർക്ക് പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
ഹെൽപർമാരുടെ വേതനം 500 രൂപ ഉയർത്തി
ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപ വർദ്ധനവ്
രണ്ടാം പിണറായി സർക്കാരിൻ്റെ ആറാം ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എൻ നിയമസഭയിൽ എത്തി. ബജറ്റ് അവതരണം അൽപ്പസമയത്തിനകം
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെട്ടു.
ഇ ശ്രീധരൻ പറഞ്ഞ ഹൈസ്പീഡ് റെയിൽ പാത അല്ല മന്ത്രിസഭ ഇന്നലെ അംഗീകരിച്ച RRTS റെയിൽ പദ്ധതിയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. RRTSയും അതിവേഗ റെയിലും തമ്മിൽ വ്യത്യാസമുണ്ട്. RRTS റെയിൽവേ വകുപ്പിന് കീഴിൽ വരുന്നതല്ല. RRTS റെയിൽ മെട്രോ റെയിൽ വഴിയും ഓടും. പേരിൽ കാര്യമില്ല, കാര്യം നടന്നാൽ മതിയെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക എന്നതിൻ്റെ സൂചനയുമായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
എല്ലാ ബജറ്റുകളും നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമായ ബജറ്റായിരിക്കും. കൊച്ചു കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂലമായ ബജറ്റായിരിക്കും. കൂടുതല്‍ തൊഴില്‍ അവസരമുണ്ടാകും. നമ്മുടെ നാട്ടില്‍ തന്നെ ആളുകള്‍ നില്‍ക്കണം. കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമമുണ്ടാകും.
ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബജറ്റ് രേഖകള്‍ ധനവകുപ്പ് മന്ത്രിയുടെ വസതിയില്‍ എത്തി കൈമാറി