
Jun 19, 2025
08:43 AM
കൊച്ചി: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. കാസർഗോഡ്, മലപ്പുറം, പാലക്കാട്,തൃശൂർ,ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട,ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യപിച്ചിരിക്കുകയാണ്.
കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്.
അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.
കട്ടപ്പന - എറണാകുളം പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതക്കുരുക്ക്
കോഴിക്കോട് വീണ്ടും ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് വീണ്ടും മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്. നിരവധി ട്രെയിനുകൾ വൈകിയോടുന്നു. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്.
സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
ഇടുക്കിയിലും വയനാട്ടിലും വൻ കൃഷിനാശമാണ് ഉണ്ടായത്. അടിമാലിയിൽ രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചു. വയനാട് അഞ്ചുകുന്നിൽ ആദിവാസി ഉന്നതി ഒറ്റപ്പെട്ടിട്ടുണ്ട്. കണ്ണമാലിയിലും പൊഴിയൂരും കടലാക്രമണം രൂക്ഷം. കനത്ത മഴയെ തുടർന്ന് ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കോഴിക്കോടും വയനാടും കണ്ണൂരും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത കാറ്റ്: വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂരയിലെ ആസ്പറ്റോസ് ഷീറ്റ് റോഡിലേക്ക് വീണു
കനത്ത കാറ്റില്‍ വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂരയിലെ ആസ്പറ്റോസ് ഷീറ്റ് റോഡിലേക്ക് വീണു. കാലടി മലയാറ്റൂര്‍ റോഡിലാണ് സംഭവം. വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷീറ്റ് റോഡിലേയ്ക്ക് വീണത്. ഇതോടെ വൈദ്യുതിബന്ധം തകരാറിലായി.
ബസ്സിന് മുകളിൽ മരവും വൈദ്യുതി ലൈനുകളും വീണു
ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിൽ മരവും വൈദ്യുതി ലൈനുകളും വീണു. മാങ്കുളം കുവൈറ്റ് സിറ്റി പാലത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസം
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈലിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി ഫയർ ഫോഴ്സ് തടസം നീക്കാൻ ശ്രമം ആരംഭിച്ചു.
ആലുവയിൽ റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു
ആലുവ അമ്പാട്ടുകാവ് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണു ആൽമരമാണ് കടപുഴകി വീണത്. റെയിൽ വേയുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ മരം മുറിച്ചു മാറ്റുവാനുള്ള ശ്രമം നടക്കുന്നു. ഈ ട്രാക്കുകളിലെ റെയിൽവേ ഗതാഗതം നിലച്ചു.
പെരിങ്ങൽക്കുത്ത് ഡാം തുറക്കും
പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നു. നാളെ രാവിലെ ആറു മണിക്ക് ശേഷം സ്ലൂയിസ് വാൽവ് തുറക്കും. ചാലക്കുടി പുഴയിൽ വെള്ളം കൂടുമെന്നും മുന്നറിയിപ്പുണ്ട്.
കാറിനു മുകളിൽ മരം വീണു
തിരുവനന്തപുരം പാങ്ങപ്പാറയിൽ കാറിന് മുകളിൽ മരം വീണു. കഴക്കൂട്ടം ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേക്ക് പോയ കാറിനു മുന്നിലാണ് മരം വീണത്. കാർ ഡ്രൈവർക്ക് പാറ്റൂർ സ്വദേശി മിക്കി പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ദേശീയ പാതയിലാണ് സംഭവം. ഇതിന് പിന്നാലെ ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് റെയിൽ പാളത്തിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട് അരീക്കാട് റെയിൽ പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എട്ടുമണിയോടെയാണ് പാളത്തിലേക്ക് മരം വീണത്. റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങളാണ് കടപുഴകി വീണത്. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവെ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ തകർന്നുവീണു. ഇതേ തുടർന്ന് ഒന്നര മണിക്കൂറോളമാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇരുവശത്തേക്കും ഉള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നീക്ക നടന്ന് വരികയാണ്. മരം മുറിച്ചു മാറ്റുന്ന പ്രവർത്തികളും നടന്ന് വരുന്നു.
തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര ഇളകി അടുത്ത വീടിന്റെ റെടസിൽ പതിച്ചു
നെടുമങ്ങാടാണ് വീടിന്റെ മേൽക്കൂര ഇളകി അടുത്ത വീടിന്റെ റെടസിൽ പതിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂരിലാണ് സംഭവം. വീട്ടിലുണ്ടായിരുന്നവർ വൻ ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
മഴയില്‍ നാശനഷ്ടം സംഭവിച്ചത് 69 വീടുകള്‍ക്ക്
കോട്ടയം ജില്ലയില്‍ ഇന്നും ഇന്നലെയുമായി പെയ്ത മഴയില്‍ ഭാഗികമായി നാശനഷ്ടം സംഭവിച്ചത് 69 വീടുകള്‍ക്ക്. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ മീനച്ചില്‍ താലൂക്കില്‍ കൊണ്ടൂര്‍ വില്ലേജ് സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് പേരാണ് ക്യാമ്പിലുള്ളത്.
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, എല്ലാ പരിശീലന ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി.
കണ്‍ട്രോള്‍ റൂം തുറന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ്
കാലവര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0471-2518655 എന്ന നമ്പറില്‍ പൊതുജങ്ങള്‍ക്ക് ബന്ധപ്പെടാം.
യോഗങ്ങള്‍ മാറ്റി
മെയ് 29, 30, 31 തീയതികളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കാനിരുന്ന യോഗങ്ങള്‍ മാറ്റി. കോട്ടയത്തും കോഴിക്കോട്ടും നടക്കാനിരുന്ന യോഗങ്ങളാണ് മാറ്റിയത്. കാലവര്‍ഷ മുന്നറിയിപ്പുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
വയനാട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 48 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കെഎസ്ഇബി തുറന്നു. വയനാട് ജില്ലാ കെഎസ്ഇബി കണ്‍ട്രോള്‍ റൂം നമ്പര്‍-9496010625
ഇടുക്കിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
രാജകുമാരി കുംഭപാറയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കുംഭപ്പാറ ടൗണിന് സമീപമാണ് മരം വീണത്. ഏലത്തോട്ടത്തില്‍ നിന്ന മരം റോഡിലേയ്ക്ക് കടപുഴി വീഴുകയായിരുന്നു.
തിരുവനന്തപുരത്ത് മരം കടപുഴകി
തിരുവനന്തപുരം കുര്യാത്തിയില്‍ മരം കടപുഴകി. രണ്ടു വീടുകള്‍ തകര്‍ന്നു. മരം മുറിക്കണമെന്ന് നാട്ടുകാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കാസര്‍കോട് നദികളില്‍ ജല നിരപ്പ് ഉയര്‍ന്നു
ഉപ്പള, പുത്തിഗെ നദികളില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു
കാഞ്ഞിരമറ്റത്ത് ചെക്ക് ഡാമിൽ മരം കടപുഴകി വീണു
തൊടുപുഴ കാഞ്ഞിരമറ്റത്ത് ചെക്ക് ഡാമിൽ മരം കടപുഴകി വീണു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറി. വീട്ടിലുള്ളവരെ സുരക്ഷിതരായി പുറത്തേക്ക് മാറ്റി. അഗ്നിരക്ഷാസേന മരം വെട്ടിമാറ്റി.
കാഞ്ഞിരമറ്റത്ത് ചെക്ക് ഡാമിൽ മരം കടപുഴകി വീണു
തൊടുപുഴ കാഞ്ഞിരമറ്റത്ത് ചെക്ക് ഡാമിൽ മരം കടപുഴകി വീണു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറി. വീട്ടിലുള്ളവരെ സുരക്ഷിതരായി പുറത്തേക്ക് മാറ്റി. അഗ്നിരക്ഷാസേന മരം വെട്ടിമാറ്റി.
ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര വീണു; 18കാരി മരിച്ചു
ആലപ്പുഴയിൽ വീശിയ ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര വീണ് 18കാരി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. ആലപ്പുഴ ബീച്ചിലാണ് സംഭവം.
മലങ്കര ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റർ കൂടി ഉയർത്തും
തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പുയരും. മലങ്കര ഡാമിന്റെ 4, 5, 6 ഷട്ടറുകൾ 50 സെന്റീമീറ്റർ കൂടി ഉയർത്തും. നിലവിൽ 100 സെന്റീമീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വയനാട്ടിൽ കനത്ത മഴ; 2500 ലധികം വാഴകൾ നിലം പൊത്തി
വയനാട്ടിൽ കനത്ത മഴയിലും കാറ്റിലും വൻ കൃഷി നാശം. തലപ്പുഴ തവിഞ്ഞാലിൽ ഏക്കർ കണക്കിന് വാഴ കൃഷി നശിച്ചു.
2500ലധികം വാഴകൾ നിലം പൊത്തി.
കാട്ടാക്കടയിൽ കൂറ്റൻ മരം കടപുഴകി; ഒഴിവായത് വൻ ദുരന്തം
കൂറ്റൻ മരം കടപുഴകി. കാട്ടാക്കട വീരണകാവ് എച്ച് എസിലെ മരമാണ് റോഡിലേക്ക് പതിച്ചത്. യുപി വിഭാഗം കെട്ടിടത്തിന്റെ ഭാഗത്തുനിന്ന മരമാണ് കടപുഴകിയത്. റോഡിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ശിരുവാണി അണക്കെട്ടിൽ പോകരുത്
പാലക്കാട് ശിരുവാണി അണക്കെട്ടിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക്.
ഒരാഴ്ചയാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലേർട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂർ മാത്രമാണ് അലേർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് മരം വീണു
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ട് അൽപസമയത്തിനു ശേഷമാണ് മരം വീണത്.
മരം വെട്ടി നീക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്
കാസർകോട് ഇരിയയിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു
കാസർകോട് ഇരിയയിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. പൊടവടുക്കം ചേരിക്കുന്നിലെ തമ്പായി അമ്മയുടെ വീടിന് മുളിലാണ് തെങ്ങ് വീണത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
വർക്കലയിൽ ശക്തമായ കാറ്റ്
വർക്കലയിൽ ശക്തമായ കാറ്റ്. കൂറ്റൻ മരങ്ങൾ നിലംപൊത്തി. ചുഴലിക്കാറ്റ് പോലെയായിരുന്നു അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളുടെ മുകളിലേക്കും മരം വീണു. വർക്കല അയിരൂരാണ് സംഭവം.
മരങ്ങൾ വെട്ടി മാറ്റാൻ ശ്രമിക്കുകയാണ്. അരമണിക്കൂർ മുമ്പാണ് ശക്തമായ കാറ്റടിച്ചത്.
കൊല്ലത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂതാക്കര സ്വദേശി ലാകേഷി(24)ന്റെ മൃതദേഹമാണ് താങ്കശ്ശേരി ഭാഗത്ത് നിന്ന് കിട്ടിയത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഇന്നലെ ലാകേഷിനെ കാണാതായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
കനത്ത മഴ; കാസർകോട് വ്യാപക നാശനഷ്ടം
കാസർകോട് മഞ്ചേശ്വരത്ത് കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി. ഹൊസങ്കിടി എംഎം പ്ലാസ കെട്ടിടത്തിൽ വെള്ളം കയറി. പൊസോട്ട് ദേശീയപാതയ്ക്ക് സമീപം രണ്ട് വീടുകളിലും വെള്ളം കയറി.
എടനീരിൽ വൈദ്യുതി പോസ്റ്റിനു മുകളിൽ മരം വീണു. ബദിയടുക്ക വലമലയിൽ ഉദനേശ്വറിന്റെ വീടിന്റെ പിൻഭാഗം മഴയിൽ തകർന്നു. ബദിയടുക്ക സെക്ഷനിൽ വൈദ്യുതി ബന്ധം താറുമാറായി. മഞ്ചേശ്വരം, ഉദ്യാവരം, ബദിയടുക്ക, പല്ലത്തടുക്ക, നീർച്ചാൽ, കിളിങ്കാരു, എത്ത്ട്ക എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായി.
മൂന്നാറിൽ ദുരിതാശ്വസ ക്യാമ്പ് തുടങ്ങി; വൈദ്യുതി തകരാർ കാര്യമായി ജില്ലയെ ബാധിച്ചെന്ന് കളക്ടർ
ഇടുക്കി മൂന്നാറിൽ ദുരിതാശ്വസ ക്യാമ്പ് തുടങ്ങിയതായി ജില്ലാ കളക്ടർ വി വിഗ്നേശ്വരി.
ക്യാമ്പിൽ 19 പേരാണുള്ളത്. എൻഡിആർഎഫ് ടീം പൈനാവിൽ ക്യാമ്പ് ചെയ്യുകയാണ്. വൈദ്യുതി തകരാർ കാര്യമായി ജില്ലയെ ബാധിച്ചുവെന്നും ഗോത്ര വർഗ മേഖലയിൽ ആർആർടിയെ നിയോഗിച്ചുവെന്നും അവർ പറഞ്ഞു. നേര്യമംഗലം മുതൽ വാളറ വരെയുള്ള അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാൻ നിർദേശം നൽകി. കെഎസ്ഇബി മേഖലയിൽ പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരുടെ ആവശ്യം ഉണ്ടെമന്നും ജില്ലാ കളക്ടർ പറഞ്ഞു.
വർക്കലയിൽ റെയിൽവേ ട്രാക്കിലേക്ക് തെങ്ങ് ചരിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു
റെയിൽവേ ട്രാക്കിലേക്ക് തെങ്ങ് ചരിഞ്ഞു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഇതോടെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്. ഇടവയ്ക്കും കാപ്പിലിനും ഇടയിലാണ് തെങ്ങ് ചരിഞ്ഞു നിന്നത്. തീവണ്ടികൾ പിടിച്ചിട്ടിരിക്കുകയാണ്. ഉടൻ തെങ്ങ് മുറിച്ച് മാറ്റുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
മഴക്കെടുതി; സംസ്ഥാനത്ത് ആകെ 64 പേരെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് മഴക്കെടുതി മൂലം ആകെ 64 പേരെ മാറ്റിപ്പാർപ്പിച്ചു. റവന്യൂവകുപ്പിൻ്റേതാണ് കണക്ക്. തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മാറ്റിപ്പാർപ്പിച്ചത്. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ശക്തമായ മഴയിൽ കിണറുകൾ ഇടിഞ്ഞ് താണു
കോഴിക്കോട് തൂണേരിയിൽ കിണറുകൾ ഇടിഞ്ഞ് താണു. അങ്കണവാടിക്ക് സമീപത്തെ ചെട്ട്യാം വീട്ടിൽ പ്രകാശൻ്റെ വീടിനോട് ചേർന്ന കിണറാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഇടിഞ്ഞ് താണത്. കിണറിനോട് ചേർന്ന കുളിമുറിയുടെ തറ ഭാഗവും കിണറിൽ പതിച്ചു. നാദാപുരം പൊലീസ് ബാരക്കിന് സമീപത്തെ മഠത്തിൽ മീത്തൽ വീടിൻ്റെ കിണറും ശക്തമായ മഴയിൽ ഇടിഞ്ഞ് താണു.
വയനാട്ടിൽ പുഴകൾ കരകവിഞ്ഞു
വയനാട് പനമരം, കാവടം, വരദൂർ പുഴകൾ കരകവിഞ്ഞു. ഏക്കർ കണക്കിന് പുഞ്ച കൃഷി വെള്ളം കയറി നശിച്ചു.
നീർവാരം ദാസനക്കര വട്ട വയലിൽ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്.
മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. 4,5,6 ഷട്ടറുകൾ 100 സെന്റീമീറ്റർ ഉയർത്തി വെള്ളം ഒഴുക്കും.
തൊടുപുഴ, മൂവാറ്റുപുഴ തീരത്തുള്ളവർ കടുത്ത ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പാലക്കാട് താത്കാലിക റോഡ് ഒലിച്ചു പോയി
പാലക്കാട് മുണ്ടൂർ-തൂത പാതയിൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച താത്കാലിക റോഡ് മഴയിൽ ഒലിച്ചുപോയി.
കാക്കാത്തോട് പാലത്തിന് സമാന്തരമായി നിർമ്മിച്ച താൽക്കാലിക റോഡാണ് കനത്ത മഴയിൽ ഒലിച്ചു പോയത്.
റോഡിന് ബലക്ഷയം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു.
പുതുപ്പള്ളിയിൽ റോഡിലേക്ക് മരം വീണു; ഗതാഗതം ഭാഗികമായി തടസപ്പെട്ടു
കോട്ടയം പുതുപ്പള്ളിയിൽ റോഡിലേക്ക് മരം വീണു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുങ്കത്ത് മരം വീണ് രണ്ട് ഓട്ടോറിക്ഷകൾ തകർന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഡ്രൈവർമാർ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പാലക്കാട് കാവശ്ശേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മരം വീണു
പാലക്കാട് കാവശ്ശേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മരം കടപുഴകി വീണു. കാവശ്ശേരി വാവുള്ളിയാപുരം ആലിൻകുടം ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരം കടപുഴകി വീണത്. ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകർന്നു.
അട്ടപ്പാടി കൂക്കംപാളയം യുപി സ്കൂളിലേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞ് വീണു. മണ്ണാർക്കാട് - ചിന്ന തടാകം റോഡിന് സമീപമാണ് മണ്ണിടിഞ്ഞുവീണത്.
തലസ്ഥാനത്ത് കടലാക്രമണം രൂക്ഷം
തലസ്ഥാനത്ത് കടലാക്രമണം രൂക്ഷം. പൊഴിയൂർ, പരുത്തിയൂർ ഭാഗത്താണ് കടലാക്രമണം രൂക്ഷമായത്.
ഇന്നലെ രാത്രി മുതൽ കടലാക്രമണം അതിരൂക്ഷമാണ്. വീടുകളിലേക്ക് തിരയടിച്ചു കയറി.
15 ഓളം വീടുകൾ ഭാഗികമായി തകർന്നു.
വെള്ളറടയിൽ മരംകടപുഴകി വീണ് കടമുറി തകർന്നു
തിരുവനന്തപുരം വെള്ളറടയിൽ മരംകടപുഴകി വീണ് കടമുറി തകർന്നു. വെള്ളറട കൂതാളി സ്വദേശിനി സത്യൻ്റെ കടയാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കടയ്ക്ക് സമീപത്തെ പുരയിടത്തുനിന്ന തേക്കുമരമാണ് കടപുഴകി വീണത്.
പ്രദേശത്ത് വൈദ്യുത ബന്ധവും തകരാറിലായി.
തിരുവനന്തപുരം വെള്ളറടയിൽ മരംകടപുഴകി വീണ് കടമുറി തകർന്നു. വെള്ളറട കൂതാളി സ്വദേശിനി സത്യൻ്റെ കടയാണ് തകർന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. കടയ്ക്ക് സമീപത്തെ പുരയിടത്തുനിന്ന തേക്കുമരമാണ് കടപുഴകി വീണത്.
പ്രദേശത്ത് വൈദ്യുത ബന്ധവും തകരാറിലായി.
കാസർകോട് കിണർ ഇടിഞ്ഞു
കാസർകോട് കുമ്പള കളത്തൂരിൽ കിണർ ഇടിഞ്ഞു. ആളോടിമൂല സ്വദേശി മുഹമ്മദിൻ്റെ വീട്ടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞത്. കനത്ത മഴയിൽ ഇന്ന് രാവിലെയാണ് കിണർ ഇടിഞ്ഞത്.
റെയിൽവേ ട്രാക്കിൽ മരം വീണു
കാസർകോടിനും കുമ്പളക്കുമിടയിൽ റെയിൽവേ ട്രാക്കിൽ മരം വീണു.
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
കോട്ടയത്ത് പ്ലാവ് വീണ് വീട് തകർന്നു; മേൽക്കൂര നിലം പതിച്ചു
കോട്ടയം പനച്ചിക്കാട് ചാന്നാനിക്കാട് കണിയാംമല കവലയിൽ മരം വീണ് വീട് തകർന്നു. ഐക്കരക്കരോട്ട് രാജേഷിന്റെ വീടിന് മുകളിലേക്ക് വലിയ പ്ലാവാണ് മറിഞ്ഞ് വീണത്. വീടിന്റെ മേൽക്കൂര നിലം പതിച്ചു. വീട് ഭാഗികമായി തകർന്നിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം. രാജേഷും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴ; കൂത്തുപറമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരച്ചില്ല വീണു
ശക്തമായ മഴയിൽ കൂത്തുപറമ്പ് പുറക്കളത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരച്ചില്ല പൊട്ടി വീണു. ഇന്ന് രാവിലെയാണ് അപകടം. വാഹനത്തിൽ ഡ്രൈവർമാർ ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. പുറക്കളം പഴയനിരത്ത് റോഡ് വഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
ഓടുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണു
ഓടുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞ് വീണു. പാലക്കാട് എടത്തനാട്ടുകരയിലാണ് സംഭവം. കാർയാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
മൂന്നാർ-മറയൂർ റോഡിൽ മരം കടപുഴകി; ഗതാഗതം തടസപ്പെട്ടു
മൂന്നാർ-മറയൂർ റോഡിൽ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. മൂന്നാർ മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. ദേശീയപാതയിൽ ഇരുട്ടുകാനത്ത് വൻമരം കടപുഴകി വീണു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.
വയനാട് ബത്തേരി നൂൽപ്പുഴ കരകവിഞ്ഞു; ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വയനാട് ബത്തേരി നൂൽപ്പുഴ കരകവിഞ്ഞ് ഉന്നതിയിലേക്ക് വെള്ളം കയറി. പുത്തൂർ ഉന്നതിയിലെ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 23 പേരെ ക്യാമ്പിലേക്ക് മാറ്റി.ആറുപേരെ കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്കാണ് മാറ്റിയത്. മറ്റ് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. പനമരം ചെറുപുഴ കര കവിഞ്ഞൊഴുകി.
നീലേശ്വരത്ത് പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ മരം വീണു
നീലേശ്വരത്ത് ശക്തമായ കാറ്റിൽ മരം വീണു. നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സ് റോഡിലാണ് മരം വീണത്.
ആർക്കും പരിക്കില്ല.
നിലമ്പൂർ വല്ലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആൾ തോട്ടിൽ മരിച്ച നിലയിൽ
നിലമ്പൂർ വല്ലപ്പുഴയിൽ ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലപ്പുഴ സ്വദേശി മനോലൻ റഷീദിനെ(58)യാണ് ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടിക്കാൻ തോട്ടിൽ പോയതായിരുന്നു.
മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മേർച്ചറിയിലേക്ക് മാറ്റി.
കോട്ടയം പനച്ചിക്കാട് വീടിനു മുകളിലേക്ക് മരം വീണു
കോട്ടയം പനച്ചിക്കാട് വീടിനു മുകളിലേക്ക് മരം വീണു. ഗിരീഷി വീടിൻ്റെ മുകളിലേക്കാണ് തേക്ക് മറഞ്ഞുവീണത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
അട്ടപ്പാടിയിൽ മരം വീണ് വീട് തകർന്നു
പാലക്കാട് അട്ടപ്പാടിയിൽ മരം വീണ് വീട് തകർന്നു. കരാറ വലിയതാഴത്ത് സണ്ണിയുടെ വീടാണ് തകർന്നത്.
വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പാലക്കാട് മഴ തുടരുന്നു
പാലക്കാട് ജില്ലയിൽ മഴ തുടരുന്നു. കണ്ണാടിയിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. ഞായറാഴ്ചക്കാവിന് സമീപമാണ് വീടുകളിൽ വെള്ളം കയറിയത്. ഒറ്റപ്പാലം കിഴക്കേതോട് പാലത്തിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. പാലക്കാട് പട്ടാമ്പി ഞാങാട്ടിരിയിൽ മരം വീണ് വാഹനം തകർന്നു. ഞാങ്ങാട്ടിരി ജംഗ്ഷിനിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
കണ്ണൂരിൽ വിവിധയിടങ്ങളിൽ നാശനഷ്ടം; വീടിന്റെ മേൽക്കൂര പറന്നുപോയി
കണ്ണൂരിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടം. എളയാവൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. മൂന്ന് വീടുകളുടെ റൂഫ് ഷീറ്റ് തകർന്നു. ജില്ലയിൽ പലയിടത്തും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി മുടങ്ങി. തളിപ്പറമ്പ് കുപ്പത്ത് ആശങ്ക ഒഴിയുന്നില്ല. വീടുകളിലും കടകളിലും വെള്ളം കയറി. കുപ്പം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. മണ്ണിടിച്ചിലുണ്ടായ കപ്പണത്തട്ട് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. സമാന്തരമായ മറ്റ് റോഡിലൂടെ വാഹനങ്ങൾ കടത്തി വിട്ടു. ശക്തമായ കാറ്റിൽ എളയാവൂർ പെരിങ്ങളായി മേഖലയിൽ നാശ നഷ്ടമുണ്ടായി. വൈദ്യുതി തൂണുകൾ പൊട്ടി വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു.
മൂവാറ്റുപുഴയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി
മൂവാറ്റുപുഴ വടക്കേകടവിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെയാണ് ഇന്നലെ രാത്രി കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
കോട്ടയം മലയോര മേഖലയിൽ മഴ തുടരുന്നു
കോട്ടയം മലയോര മേഖലയിൽ നേരിയതോതിൽ മഴ തുടരുന്നു. പനച്ചിക്കാട് ഇന്നലെ രാത്രി വീശിയ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വൈദ്യുതി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പുഴകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
സുൽത്താൻബത്തേരി കല്ലൂർപുഴ കരകവിഞ്ഞു
വയനാട് സുൽത്താൻബത്തേരി കല്ലൂർപുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിലെ കുടുംബങ്ങള കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഏഴ് കുടുംബങ്ങളിലെ 17 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. മുത്തങ്ങ മന്മഥമൂല റോഡിൽ വെള്ളം കയറി. കല്ലൂർപുഴ കരകവിഞ്ഞാണ് വെള്ളം കയറിയത്. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക്, ചിറമൂല, ചുണ്ടക്കുനി ഉന്നതികൾ ഒറ്റപ്പെട്ടു.
കോഴിക്കോട് മലയോരത്ത് മഴ തുടരുന്നു
കോഴിക്കോട് മലയോരത്ത് മഴ തുടരുന്നു. പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ഇരുവഴിഞ്ഞി പുഴയിൽ വെള്ളം ഉയർന്നു. കാരശ്ശേരി കുമാരനല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി.
ഇടുക്കിയിൽ മരം വീണ് ഗതാഗത തടസം
ഇടുക്കി അടിമാലി-കുമളി പാതയിൽ മരം കടപുഴകി വീണ് ഗതാഗത തടസം. കല്ലാർകുട്ടി ഡാമിൻ്റെ സമീപമാണ് മരം കടപുഴകി വീണത്. അഗ്നിരക്ഷ സേന മരം മുറിച്ച് മാറ്റുകയാണ്.
ഇടുക്കി ലോവർപെരിയാർ ഡാമിന്റെ ഷട്ടർ ഉയർത്തി
ഇടുക്കി ലോവർപെരിയാർ ഡാമിന്റെ ഷട്ടർ ഉയർത്തി. മൂന്നാമത്തെ ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
മഴക്കെടുതി; വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
വയനാട് ജില്ലയിൽ മഴ ശക്തി പ്രാപിച്ചതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം തുറന്നു.
പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ,
ടോൾ ഫ്രീ നമ്പർ : 1077
ജില്ലാതലം - 04936-204151
മൊബൈൽ : 9526804151, 8078409770
സുൽത്താൻ ബത്തേരി താലൂക്ക് - 04396-223355, 04936-220296, മൊബൈൽ : 6238461385, 9447097707
മാനന്തവാടി താലൂക്ക് - 04395-241111, 04395-240231 മൊബൈൽ : 9446637748, 9447097704
വൈത്തിരി താലൂക്ക് - 04936-256100, 04936-255229, മൊബൈൽ : 8590842965, 9447097705
കാസർകോട് പിലിക്കോട് ശക്തമായ കാറ്റും മഴയും; വാഴത്തോട്ടം പൂർണമായി നശിച്ചു
കാസർകോട് പിലിക്കോട് ശക്തമായ കാറ്റിലും മഴയിലും വാഴത്തോട്ടം പൂർണമായി നശിച്ചു. തെക്കേമാണിയാട്ടെ കെ ഗോപി, കീനേരി പാർവ്വതി എന്നിവരുടെ വാഴത്തോട്ടമാണ് നശിച്ചത്. കുലച്ചു നിൽക്കുന്ന 50 ഓളം നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്.
വടക്കഞ്ചേരിയിൽ വീട് തകർന്നു; വയോധിക ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
പാലക്കാട് വടക്കഞ്ചേരിയിൽ വീട് തകർന്ന് വയോധിക ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു(80), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളിൽ പതിച്ചത്. വീടിന്റെ മേൽക്കൂര തകർന്നു വീണാണ് അഞ്ചുപേർക്കും പരിക്കേറ്റത്.
വടുതലയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
എറണാകുളം വടുതലയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊറുങ്കോട്ട കായലിൽ നീന്തുന്നതിനിടെയാണ് വടുതല സ്വദേശി അനീഷ് (38) ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധിയാണ്.
പാലക്കാട് ജില്ലയിൽ കനത്ത മഴ; 44 വീടുകൾക്ക് നാശനഷ്ടം
പാലക്കാട് ജില്ലയിൽ കനത്ത മഴ. കാലവർഷം ശക്തമായതോടെ പാലക്കാട് 44 വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാല് വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. അട്ടപ്പാടി ചുരം പാതയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നത് രണ്ടുദിവസത്തേക്ക് നിരോധിച്ചു.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ വി ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
കുന്തിപ്പുഴയിൽ ഒരാൾ അകപ്പെട്ടു
മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഒരാൾ അകപ്പെട്ടു. പാലക്കാട് കുമരംപുത്തൂർ കുരുത്തിചാലിലാണ് യുവാവ് അകപ്പെട്ടത്. ഒറ്റപ്പാലം കയിലിയാട് സ്വദേശിയായ യുവാവാണ് പുഴയിലകപ്പെട്ടത്. ഒൻപതംഗ വിനോദ സഞ്ചാരികളിൽ ഒരാളായിരുന്നു.
പാലക്കാട് വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ ഉയർത്തി
പാലക്കാട് വെള്ളിയാങ്കല്ല് തടയണയുടെ പത്ത് ഷട്ടറുകൾ ഉയർത്തി. നീരൊഴുക്ക് വർദ്ധിച്ചതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. തടയണയുടെ 27 ഷട്ടറുകളിൽ പത്തെണ്ണമാണ് തുറന്നത്. പരമാവധി മൂന്നര മീറ്റർ സംഭരണ ശേഷിയുള്ള തടയണയിൽ രണ്ടര മീറ്ററാണ് നിലവിലെ ജലനിരപ്പ്.
പത്തനംതിട്ട ജില്ലയിലും നാളെ അവധി
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
കാസർകോട് മരം വീണ് വീട് തകർന്നു
കാസർകോട് വെസ്റ്റ് എളേരിയിൽ കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. മൗക്കോട് ഒറീത്തയിൽ ബാബുവിന്റെ വീട് ആണ് തകർന്നത്
മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി
മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കാസർകോട് അതിതീവ്ര മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
നാളെ കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കണ്ണൂരിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്തുവാൻ പാടുള്ളതല്ല. മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളിൽ അത്തരം കുട്ടികൾ അവധി മൂലം വീട്ടിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അങ്കണവാടി അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിർദേശങ്ങൾ ഐ സി ഡി എസ് സൂപ്പർവൈസർ അങ്കണവാടി അധ്യാപകർക്ക് നൽകേണ്ടതുമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
കനത്ത മഴ; തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ് 26-ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
മലങ്കര ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം
മലങ്കര ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ 100 സെ.മീ ഉയർത്തും. തൊടുപുഴയിലും മൂവാറ്റുപുഴയിലും ജലനിരപ്പ് ഉയരും. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം വീണു. എറണാകുളത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. മരം മറിഞ്ഞു വരുന്നത് കണ്ട വണ്ടി ഉടൻ നിർത്തിയതിനാൽ ശിഖിരം ബോണറ്റിലേക്കാണ് വീണത്. എറണാകുളം സ്വദേശി രൂപേഷും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ആർക്കും പരിക്കില്ല.
തിരുവനന്തപുരത്ത് കാർപോർച്ചിന് മുകളിലൂടെ മരം ഒടിഞ്ഞുവീണു
തിരുവനന്തപുരത്ത് വീട്ടിലെ കാർപോർച്ചിന് മുകളിലൂടെ മരം ഒടിഞ്ഞുവീണു. വെങ്ങാനൂർ ജംഗ്ഷന് സമീപം രാജശേഖരൻ നായരുടെ വീട്ടിലാണ് മരം വീണത്. ശക്തമായ കാറ്റിലായിരുന്നു അപകടം. ആളപായമില്ല.
മലപ്പുറം മുണ്ടേരിയിൽ രണ്ട് കുട്ടികൾ തുരുത്തിൽ കുടുങ്ങി
മലപ്പുറം മുണ്ടേരി വാണിയമ്പുഴ തുരുത്തിൽ രണ്ട് കുട്ടികൾ കുടുങ്ങി. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ മുണ്ടേരിയിലേക്ക് പോയ കുട്ടികളാണ് കുടുങ്ങിയത്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മടക്കയാത്രയിലാണ് തുരുത്തിൽ അകപ്പെട്ടത്. കുട്ടികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വിവിധ ജില്ലകളിലെ നിലവിലെ അലേർട്ടുകൾ ഇങ്ങനെ
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ടു ദിവസത്തേക്ക് അടച്ചു
തമിഴ്നാട് നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ടു ദിവസത്തേക്ക് അടച്ചു. നീലഗിരിയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ലാ കളക്ടർ അറിയിച്ചു. നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്‌ടറും നിർദേശിച്ചിട്ടുണ്ട്. നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.
മാടായിപ്പാറയിൽ ശക്തമായ കാറ്റും മഴയും; പന്തൽ തകർന്ന് അപകടം
കണ്ണൂർ മാടായിപ്പാറയിൽ ശക്തമായ കാറ്റിലും മഴയിലും പന്തൽ തകർന്ന് അപകടം. മാടായി പഞ്ചായത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് കെട്ടിയ പന്തലാണ് പൊട്ടി വീണത്. കുട്ടികൾ അടക്കമുള്ളവർ സമീപത്തുണ്ടായിരുന്നുവെങ്കിലും അപകടത്തിൽ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മാടായി കോളേജിലേക്കുള്ള സർവീസ് റോഡിലാണ് പന്തൽ പൊളിഞ്ഞു വീണത്. ഇതുകാരണം ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക് ലൈനുകളും പൊട്ടി വീണിട്ടുണ്ട്. ഫെസ്റ്റ് കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും പന്തൽ പൊളിച്ചു നീക്കിയിരുന്നില്ല.
തൊടുപുഴയിൽ ശക്തമായ കാറ്റ്; വൻ നാശനഷ്ടം
ഇടുക്കി തൊടുപുഴ പടിഞ്ഞാറെ കൊടിക്കുളത്ത് ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. ഏക്കർ കണക്കിന് റബ്ബർ ഉൾപ്പെടെ കൃഷി നശിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു.
ചൂരൽ മലയിൽ കനത്ത മഴയും കാറ്റും
വയനാട് ചൂരൽ മലയിൽ കനത്ത മഴയും കാറ്റും. പുന്നപ്പുഴയിൽ ശക്തമായ കുത്തൊഴുക്കാണ്.
അട്ടമലയിലേക്കുള്ള റോഡിന്റെ മൺതിട്ട ഇടിഞ്ഞിട്ടുണ്ട്. സുൽത്താൻബത്തേരി പൂമലയിൽ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
കോട്ടയം ജില്ലയിൽ ഖനനത്തിന് നിരോധനം, വിനോദസഞ്ചാരത്തിന് നിയന്ത്രണം
മേയ് 27 വരെ കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു. വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. മെയ് 26 വരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാലാണ് നടപടി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 26 വരെ നിരോധിച്ചു. ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റേതാണ് നടപടി. ജില്ലയിൽ മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.
ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരു മരണം
കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരൻ വില്യാപ്പള്ളി സ്വദേശി പവിത്രൻ ആണ് മരിച്ചത്.
മഴക്കെടുതി നേരിടാൻ തിരുവനന്തപുരം ജില്ല സജ്ജമെന്ന് മേയർ
അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. കട്രോൾ റൂം നമ്പർ: 8590036770, 9188909429
പാലക്കാട് ചിറക്കാട് വീട്ടിലേക്ക് മരം വീണു
മലപ്പുറം പറപ്പൂർ ചോലക്കുണ്ടിൽ മണ്ണിടിച്ചിൽ
മലപ്പുറം പറപ്പൂർ ചോലക്കുണ്ടിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ. ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. നിർമ്മാണത്തിലിരിക്കുന്ന പണി പൂർത്തിയായ വീടാണ് തകർന്നത്. സമീപത്തെ വീട്ടിലെ ഒരു സ്ത്രീക്ക് കാലിനു പരിക്കേറ്റു.
ഒറ്റപ്പാലത്ത് മണ്ണിടിച്ചിൽ
മണ്ണിടിച്ചിലിനെ തുടർന്ന് ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം. കനത്ത മഴയെ തുടർന്നാണ് പാലക്കാട് - കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണ് പൂർണ്ണമായും ഇടിഞ്ഞ് റോഡിന് തകരാർ സംഭവിക്കാതിരിക്കാനുള്ള താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പാലം സബ് കലക്ടർ ഉൾപ്പെടുന്ന റവന്യൂ സംഘം സ്ഥലത്തെത്തിയിരുന്നു. പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെഒറ്റപ്പാലം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പാലക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽ മരം വീണു മദ്രസാ അധ്യാപകന് പരിക്ക്
പാലക്കാട് അത്തിക്കോട് നിന്ന് കൽമണ്ഡപത്തിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽ മരം വീണു മദ്രസാ അധ്യാപകന് പരിക്ക്. കൽമണ്ഡപം നൂറുൽ ഹുദാ മദ്രസയിലെ അധ്യാപകനായ ശരീഫ് അൽ ഹസനിക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ മദ്രസ അധ്യാപകൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അധ്യാപകൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ തകർന്നു.
ഇടുക്കി രാജകുമാരിയിൽ വീടിന് മുകളിൽ മരം വീണു
രാജകുമാരിയിൽ വീടിന് മുകളിൽ മരംവീണ് പാറയ്ക്കൽ മേരി ജോസഫിൻ്റെ വീട് ഭാഗിഗമായി തകർന്നു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തൃശൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ ചുഴലിക്കാറ്റ്
അഴീക്കോട് മുനക്കൽ ബീച്ചിൽ ഉണ്ടായ ചുഴലിക്കാറ്റിൽ അഴീക്കോട് സ്വദേശി മഠത്തിപ്പറമ്പിൽ ചന്ദ്രൻ്റെ ചീനവല തകർന്നു. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. ശക്തമായ കാറ്റിൽ ബീച്ചിലെ വ്യാപാര സ്ഥാപനങ്ങളും തകർന്നു.
ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു
ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിൻ്റെ നാല് ഷട്ടറുകൾ 15 CM വീതവും ഒരു ഷട്ടർ 30 CM ആണ് ഉയർത്തിരിക്കുന്നത്,
പാലക്കാട് കനത്ത മഴയില്‍ വീട് തകര്‍ന്നു
പാലക്കാട് പടലിക്കാട് കനത്ത മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സഹോദരങ്ങളായ അജയന്റെയും ചെന്താമരയുടേയും വീടാണ് തകര്‍ന്നത്. രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട് കുടുംബം പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി
ആലപ്പുഴയിൽ വീട് തകര്‍ന്ന് വീണ് 5 പേര്‍ക്ക് പരിക്ക്
ആലപ്പുഴ തകഴിയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്ക്. കുണുമ്മ കുറുങ്ങാട് ലഷംവീട് കോളനിയില്‍ റംലത്തിൻ്റെ വീടാണ് തകര്‍ന്നത്. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന റംലത്ത്, മകന്‍ അനസ് , അനസിന്റെ മക്കള്‍ മുഹമ്മദ് ബെസീന്‍ , സഹിറ, ഫാത്തിമ എന്നിവര്‍ക്ക് കൈക്കും, തലയ്ക്കും പരിക്കേറ്റു.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഗതാഗത തടസം
കല്ലാര്‍ കരടിപ്പാറയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഗതാഗത തടസം. വാഹനങ്ങള്‍ ആനച്ചാല്‍ വഴി തിരിച്ചു വിടുന്നു.
ഉരുള്‍ പൊട്ടല്‍ ഭീതി; വിലങ്ങാട് മുൻകരുതൽ
ഉരുള്‍ പൊട്ടല്‍ ഭീതിയെ തുടർന്ന് വിലങ്ങാട് ഒന്‍പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ വർഷം ഉരുള്‍പൊട്ടല്‍ നാശം വിതച്ച മേഖലകളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചത്. വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കാണ് ഈ കുടുംബങ്ങളെ മാറ്റിയത്. ഒന്‍പത് കുടുംബങ്ങളിലെ 30 ഓളം പേരാണ് മാറിയത്. മേഖലയില്‍ ശക്തമായ മഴ തുടരുന്നു. ഇന്നല രാത്രി മണ്ണിടിച്ചിലിനെ തുടര്‍ന്ന് പന്നിയേരി ഉന്നതിയില്‍ നിന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു.
പഴശ്ശി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു
കണ്ണൂര്‍ പഴശ്ശി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 16 സ്പില്‍വേ ഷട്ടറുകളില്‍ എട്ട് ഷട്ടറുകളാണ് തുറന്നത്. ഒരു മീറ്റര്‍ വരെ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഇപ്പോള്‍ 23.09 മീറ്ററാണ് ജലനിരപ്പ്. പരമാവധി 27.52 മീറ്ററാണ് പഴശ്ശി ഡാമിന്റെ സുരക്ഷിതമായ സംഭരണശേഷി.
ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട് അട്ടപ്പാടി ചുരത്തില്‍ റോഡില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്‍പതാം വളവിന് സമീപമാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.
ആശുപത്രിക്ക് മുന്നില്‍ മരം കടപുഴകി വീണു
പാലക്കാട് അട്ടപ്പാടി അഗളിയില്‍ ആശുപത്രിക്ക് മുന്നില്‍ മരം കടപുഴകി വീണു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് മരം വീണത്. മരം മുറിച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
പാലക്കാട് ആശുപത്രിക്ക് മുന്നിൽ മരം കടപുഴകി വീണു
പാലക്കാട് അട്ടപ്പാടി അഗളിയിൽ ആശുപത്രിക്ക് മുന്നിൽ മരം കടപുഴകി വീണു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് മരം വീണത്. മരം മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഫോർട്ടുകൊച്ചി സാന്താ ക്രൂസ് ഗ്രൗണ്ടിൽ കൂറ്റൻ മരം കടപുഴകി
ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു
മഴ ശക്തമായതിന് പിന്നാലെ ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു. കട്ടപ്പനയിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്. കൺട്രോൾ റൂമിൽ ബന്ധപ്പെടാനുള്ള നമ്പർ 04868 274662, 272235
മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട കോന്നിയിൽ വീടിന് മുകളിൽ മരം വീണു
പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ തെങ്ങും റബ്ബറും വീടിന് മുകളിലേക്ക് വീണു. ഇളകൊള്ളൂർ വട്ടക്കാവ് ചരിവ് പുരയിടത്തിൽ വിനുവിൻ്റെ വീടിന് മുകളിലേക്കാണ് മരം വീണത്. ഇളകൊള്ളൂർ സ്റ്റേഡിയം പോക്കറ്റ് റോഡിൽ ഗതാഗത തടസ്സം ഉണ്ടായി
കണ്ണൂർ കുപ്പത്ത് മണ്ണിടിച്ചിൽ
കുപ്പത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിയന്ത്രിച്ച് പോലീസ്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു. ഇടിഞ്ഞുവീണ മണ്ണ് റോഡിൽ നിന്നും മാറ്റുന്നു.
മാവൂരിൽ കാറിന് മുകളിൽ മതിൽ ഇടിഞ്ഞ് വീണു
മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം കാറിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് കാർ തകർന്നു. പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള15 മീറ്റർ ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. കൂറ്റൻ കല്ലും കാറിനു മുകളിൽ പതിച്ചു. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.
വയനാട് ജില്ലയിൽ മഴ കനക്കുന്നു; മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു
ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ മഴ കനക്കുന്നു. മഴ ശക്തമായതിനെ തുടർന്ന് മേപ്പാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൺട്രോൾ റൂം തുറന്നു.
പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു
പ്രതികൂല കാലാവസ്ഥ കാരണം നാളെ മുതൽ (25.05.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേയ്ക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് നടപടി.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. ദേശീയ പാതയിൽ ഇടുക്കി മുറിഞ്ഞ പുഴയിൽ മണ്ണ് ഇടിഞ്ഞ് തടസപ്പെട്ട ഗതാഗതം പുനസ്‌ഥാപിച്ചു. മറ്റ് സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉയർന്ന തിരമാല മുന്നറിയിപ്പ്
കേരളതീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ റോഡ് ഇടിയുന്നു
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം, വില്ലാഞ്ചിറയിൽ റോഡ് ഇടിയുന്നു. വില്ലാഞ്ചിറ വളവിനും ഇടുക്കി റോഡ് ജംക്ഷനും ഇടയിലായി രണ്ടിടത്താണ് ഇടിച്ചിൽ. അപകട ഭീഷണിയെ തുടർന്ന് ഗതാഗതം ഒറ്റവരിയാക്കി. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
വിലങ്ങാട് കനത്ത ജാഗ്രത
റെഡ് അലേർട്ട് പ്രഖ്യാപിച്ച വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിലേക്ക് എൻഡിആർഎഫ് സംഘം ഇന്ന് എത്തും
അടുത്ത 3 മണിക്കൂറിൽ മഴ കനക്കും
ഇടുക്കി എറണാകുളം തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
വള്ളം ഒഴിക്കില്‍പ്പെട്ടു
പത്തനംതിട്ട ഇളകൊള്ളൂരില്‍ അച്ഛന്‍കോവില്‍ നദിയില്‍ വള്ളം ഒഴുക്കില്‍പ്പെട്ടു. കാവ് മുറി കടവ് ഭാഗത്താണ് വള്ളം ഒഴിക്കില്‍പ്പെട്ടത്. രണ്ട് കിലോമീറ്റര്‍ ദൂരം ഒഴുകിപ്പോയ അട്ടച്ചാക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ കയറി രക്ഷപ്പെട്ടു. വള്ളം മാറ്റുന്നതിനിടെ അപ്രതീക്ഷിതമായി അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുകയും വള്ളത്തിനൊപ്പം രാധാകൃഷ്ണന്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പ്രകൃതി ദുരന്തം; ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 15 മരണങ്ങള്‍
പ്രകൃതി ദുരന്തം മൂലം ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15 മരണങ്ങള്‍. മിന്നലേറ്റ് നാല് പേര്‍ മരിച്ചു. പാറവീണ് ഒരാള്‍ മരണപ്പെട്ടു. സംസ്ഥാനത്തുടനീളം മൂന്ന് വീടുകള്‍ക്ക് പൂര്‍ണമായും 122 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചു.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാല് കുടുംബങ്ങളിലെ 11 പേരെ മാറ്റി പാര്‍പ്പിച്ചു.
കിന്‍ഫ്രയുടെ മതിലിടിഞ്ഞ് അപകടം
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം കരിമുകള്‍ ഇന്‍ഫോ പാര്‍ക്ക് റോഡില്‍ കിന്‍ഫ്രയുടെ മതിലിടിഞ്ഞ് അപകടം. ഓട്ടോ, ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.
പാലക്കാട് പമ്പ് ഹൗസ് മഴയില്‍ തകര്‍ന്നു
കനത്ത മഴയില്‍ പിരായിരി മോഴിപുലത്തെ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് തകര്‍ന്നുവീണു. പുതുക്കിപ്പണിയുന്നതുവരെ പിരായിരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ജലവിതരണം മുടങ്ങും. പമ്പ് ഹൗസ് പുതുക്കിപ്പണിയാനുള്ള നടപടികള്‍ ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പാലക്കാട് ആല്‍മരം കടപുഴകി വീണു
പാലക്കാട് വിളയൂര്‍ കുപ്പൂത്ത് കനത്തമഴയെ തുടര്‍ന്ന് വന്‍ ആല്‍മരം കടപുഴകി വീണു. 150ലേറെ വര്‍ഷം പഴക്കമുള്ള ആല്‍മരമാണ് വീണത്. പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
കോഴിക്കോട് മണ്ണിടിച്ചില്‍; കുടുംബത്തെ മാറ്റി താമസിപ്പിച്ചു
കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയില്‍ മണ്ണിടിച്ചില്‍. ഉന്നതി സ്വദേശിനി ലീലയുടെ വീടിന് പിന്‍വശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലീലയുടെ കുടുംബത്തെ നാട്ടുകാര്‍ ഇടപെട്ട് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറന്നു
കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. പതിനഞ്ച് സെന്റീമീറ്റര്‍ ഉയരത്തിലാണ് വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത്. മുതിരപ്പുഴ, പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
ഇടുക്കിയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണു
മയിലാടുംപാറയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം വീണു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് മരവും വൈദ്യുതി ലൈനും വീണത്. ഒരാള്‍ക്ക് പരിക്കേറ്റു. മയിലാടുംപാറ ചെരുവിള പുത്തന്‍വീട്ടില്‍ അഭിലാഷി(38)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ മരം കടപുഴകി റോഡിലേക്ക് വീണു
കോന്നി കല്ലേലിയില്‍ മരം കടപുഴകി റോഡിലേക്ക് വീണു. കോന്നി കൊക്കാത്തോട് റോഡില്‍ കല്ലേലി പാലത്തിന് സമീപമാണ് മരം കടപുഴകി വീണത്. ഒരു കെഎസ്ആര്‍ടിസി ബസ്സും ഒരു സ്വകാര്യ ബസ്സും വനത്തില്‍ കുടുങ്ങി.
മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗം മാറ്റി
അതിതീവ്ര മഴമുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ മെയ് 26 ന് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി.
താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് മരം വീണു
താമരശ്ശേരി ചുരം ഒന്‍പതാം വളവിന് താഴെ റോഡിലേക്ക് മരം വീണു. ചുരത്തില്‍ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് പുറപ്പെട്ടു.
പത്തനംതിട്ടയില്‍ പ്ലാവ് വീണ് വീട് തകര്‍ന്നു
അടൂര്‍ ഏറത്ത് വയലയില്‍ പ്ലാവ് വീണ് വീട് തകര്‍ന്നു. വല്ലിവിളവീട്ടില്‍ ജോസിന്റെ വീടാണ് തകര്‍ന്നത്. രണ്ട് വലിയ പ്ലാവുകള്‍ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ജോസിന്റെ മകള്‍ അജീന(14)യ്ക്ക് തലയ്ക്ക് പരിക്കേറ്റു. പെണ്‍കുട്ടിയെ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കെഎസ്ഇബിക്ക് 26 കോടിയുടെ നഷ്ടം
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 26 കോടിയുടെ നഷ്ടം. 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കെഎസ്ഇബിയുടെ 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.
പാലക്കാട് ജലാശയങ്ങളിലേക്കുള്ള പ്രവേശനത്തിന് നിരോധനം
മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു
തലസ്ഥാനത്തെ റോഡുകളിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിച്ചുവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതടക്കം നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്തുമായി ബന്ധപ്പെട്ട് ഒരു കണ്‍ട്രോള്‍ റൂം ഉടന്‍ ആരംഭിക്കും. കേടുപാടുള്ള സ്ലാബുകള്‍ ഉടന്‍ മാറ്റും. മഴക്കാലത്ത് റോഡിലെ കുഴികള്‍ വേഗത്തില്‍ അടക്കുന്നതിന് ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി
തിരുവനന്തപുരത്തെ കാലവര്‍ഷക്കെടുതി ചര്‍ച്ച ചെയ്തുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരത്ത് മഴക്കെടുതി 1,370 പേരെ ബാധിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. 320 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഓട വൃത്തിയാക്കല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 25,000 രൂപ അടിയന്തരമായി ചെലവഴിക്കുന്നതിന് വില്ലേജിന് നല്‍കിയിട്ടുണ്ട്. 1 ലക്ഷം രൂപ ഒരു വാര്‍ഡിന് കൊടുത്തു. തിരുവനന്തപുരം കോര്‍പറേഷനിലും കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് വീട് തകര്‍ന്നു
കനത്ത മഴയില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ വൃദ്ധ ദമ്പതികളുടെ വീട് തകര്‍ന്നു. കിഴക്കഞ്ചേരി കളവപ്പാടം കേശവന്റെ വീടാണ് തകര്‍ന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അതിശക്തമായ മഴ; പൊതുജനങ്ങള്‍ക്ക് നിര്‍ദേശവുമായി റവന്യൂ മന്ത്രി കെ രാജന്‍
ശക്തമായ മഴയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. രാത്രി യാത്രകള്‍ കഴിവതും ഒഴിവാക്കണം. ദുരന്ത സാധ്യതയുള്ള ഇടങ്ങളില്‍ മഴ ഉണ്ടായാല്‍ ഉടന്‍ ക്യാമ്പുകളിലേക്ക് മാറണം. 3000ത്തിലധികം ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ രണ്ട് ക്യാമ്പുകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു
റെഡ് അലേര്‍ട്ട്: മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ വി ആര്‍ വിനോദ് നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും
കുറ്റ്യാടി ചുരത്തില്‍ ഗതാഗത കുരുക്ക്
കനത്ത മൂടല്‍ മഞ്ഞും മഴയും മൂലം കുറ്റ്യാടി ചുരത്തില്‍ ഗതാഗത കുരുക്ക്
വയനാട്ടില്‍ ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം
ജില്ലയില്‍ റെഡ് സോണിനോട് ചേര്‍ന്നതും ദുരന്ത ഭീഷണിയുള്ള പ്രദേശങ്ങളിലുമാണ് വിനോദ സഞ്ചാര നിരോധനം. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എടക്കല്‍ ഗുഹ, എന്‍ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
ഞായറും (25-05-2025) തിങ്കളും (26-05-2025) അതിതീവ്ര മഴ മുന്നറിയിപ്പ്. അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കും. കൊങ്കണ്‍ തീരത്തിന് മുകളില്‍ രത്‌നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാനാണ് സാധ്യത. മെയ് 27 ഓടെ വടക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടും.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ അഞ്ച് ജില്ലകളില്‍ അതിതീവ്രമഴ തുടരും.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
കേരള-കര്‍ണാടക തീരത്ത് ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം.
വയനാട് വൈത്തിരിയിൽ മണ്ണിടിച്ചിൽ
വയനാട് വൈത്തിരി ചാരിറ്റിയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ സംരക്ഷണഭിത്തി തകർന്നു. മണ്ണ് നിറച്ച സ്ഥലത്താണ് ഇടിച്ചിൽ ഉണ്ടായത്. പ്രദേശവാസികൾ ആശങ്കയിൽ.
കനത്തമഴ; പത്തനംതിട്ടയിലെ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം
കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിലെ മലയോര മേഖലയിൽ രാത്രി 7 മുതൽ രാവിലെ 6:00 വരെ യാത്ര നിരോധനം. മെയ് 28 വരെയാണ് രാത്രി യാത്ര നിരോധനം. കുട്ടവഞ്ചി സവാരി ബോട്ടിംഗ് ട്രക്കിങ് എന്നിവയ്ക്കും നിരോധനം. മെയ് 25 മുതൽ 28 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിരോധിച്ചു.
അട്ടപ്പാടിയിൽ വീട് തകർന്നു
പാലക്കാട് അട്ടപ്പാടിയിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. കാരറയിൽ വലിയത്താഴത്ത് സണ്ണിയുടെ വീടാണ് കവുങ്ങ് വീണ് തകർന്നത്. വീട്ടുകാർ പുറത്ത് ആയിരുന്നതുകൊണ്ട് രക്ഷപെട്ടു
സംസ്ഥാനത്ത് കള്ളക്കടൽ മുന്നറിയിപ്പ്
നാളെ രാത്രി 8:30 വരെ സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 26 മുതൽ 3.8 മീറ്റർ ഉയരത്തിൽ തിരമാലകൾ അടിക്കും. ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.
ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട് അട്ടപ്പാടിയിൽ റോഡിൽ മുളംകൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു. കവുണ്ടിക്കൽ മേഖലയിലാണ് സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തി ആരംഭിച്ചു.
അട്ടപ്പാടിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
അട്ടപ്പാടിയിൽ കഴിഞ്ഞ 24 മണിക്കൂറോളമായി തടസ്സപ്പെട്ട വൈദ്യുതി പുനഃസ്ഥാപിച്ചു. ഇതിനിടെ അട്ടപ്പാടിയിൽ കനത്ത മഴ തുടരുകയാണ്.
വയനാട് താമരശ്ശേരി ചുരത്തിൽ കനത്ത മൂടൽമഞ്ഞും മഴയും. വാഹന യാത്രക്കാർക്ക് ജാഗ്രത നിർദേശം.
സൈറൺ മുഴങ്ങും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് സൈറൺ മുഴങ്ങും. ഇന്ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാലാണ് സൈറൺ മുഴങ്ങുന്നത്.
റെഡ് അലേർട്ട് മലപ്പുറം ജില്ലയിൽ ജാഗ്രത
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നിർദ്ദേശം. നാളെയും മറ്റന്നാളുമാണ് (മെയ് 25,26) മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ വി ആർ വിനോദാണ് ഖനന പ്രവർത്തനം നിർത്തി വെയ്ക്കാൻ നിർദ്ദേശം നൽകിയത്.
മണ്ണെടുക്കാൻ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളിൽ മണ്ണ് നീക്കാൻ പാടില്ല. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങൾ, കനാൽ പുറമ്പോക്കുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
നിലമ്പൂർ-നാടുകാണി ചുരം വഴിയുള്ള യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യൻപാറ, കേരളാംകുണ്ട്, കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുൾപ്പെടെ മലയോര മേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കി.
സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
അതിശക്തമായ മഴയിൽ ജാഗ്രത വേണം മന്ത്രി കെ രാജൻ
അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്യുന്നതെന്നും ജാഗ്രത ഉണ്ടാകണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. രാത്രിയാത്ര ഒഴിവാക്കണമെന്നും മഴ ഉണ്ടായാൽ ദുരന്തസാധ്യതയുള്ള ഇടങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മത്സ്യതൊഴിലാളികൾ കടലിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലെയും അവസ്ഥകൾ വിലയിരുത്തിയെന്നും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. 3950 ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വയനാട് ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത
വയനാട് ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ് നൽകി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അംഗൻവാടിക്ക് മുകളിലൂടെ മരം വീണു
തിരുവനന്തപുരം കല്ലമ്പലം ഒറ്റൂരിലാണ് അങ്കണവാടിയ്ക്ക് മുകളിൽ മരം വീണത്. അവിടെയുണ്ടായിരുന്ന കുട്ടികളെ മാറ്റി. സമീപത്ത് നിന്ന പ്ലാവാണ് കെട്ടിടത്തിന് മുകളിലേയ്ക്ക് വീണത്.
എറണാകുളത്ത് ഖനന പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദ്ദേശം
എറണാകുളം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ നിർദ്ദേശം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. ഇതിനിടെ മഴക്കെടുതിയിൽ എറണാകുളം പറവൂരിൽ ശക്തമായ കാറ്റിൽ 3 വീടുകൾ ഭാഗികമായി തകർന്നു. അഞ്ച് കൃഷിയിടങ്ങളിലും നാശനഷ്ടം.
നിലമ്പൂർ പുന്നപ്പുഴ കടക്കാനുള്ള ചങ്ങാടം ഒലിച്ചുപോയി
കനത്ത മഴയെ തുടർന്ന് നിലമ്പൂർ പുന്നപ്പുഴ കടക്കാനുള്ള ചങ്ങാടം ഒലിച്ചുപോയി. ഇതോടെ പുഞ്ചക്കൊല്ലി, അളക്കൽ ആദിവാസി നഗറുകൾ ഒറ്റപ്പെട്ടു. ചങ്ങാടം ഉപയോഗിച്ചാണ് നഗറിലുള്ളവർ പുഴ കടന്നിരുന്നത്.
എറണാകുളം കോതമംഗലം ഭൂതത്താൻകെട്ടിൽ ബാരേജ് ഷട്ടറുകൾ തുറക്കും
ഭൂതത്താൻകെട്ടിൽ ബാരേജ് ഷട്ടറുകൾ ഉടൻ തുറക്കും. വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കിവിടും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നദിയിൽ ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം മരം കടപുഴകി വീണ് അപകടം.
നിർത്തിയിട്ടിരുന്ന 6 ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ ശക്തമായ മഴയിലാണ് സംഭവം
തൃക്കുന്നപ്പുഴ പാനൂരിൽ കടൽക്ഷോഭം
തൃക്കുന്നപ്പുഴ പാനൂരിലെ കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കാട്ടാശേരിയിൽ സിയാദ്, നൗഷാദ് എന്നിവരുടെ വീടുകൾ അപകട ഭീഷണിയിലാണ്. ഏഴ് തെങ്ങുകൾ കടപുഴകി വീണു.
പിണറായിയിൽ സ്കൂട്ടറിൻ്റെ പിറകിൽ തെങ്ങ് കടപുഴകി വീണ് യുവാവിന് നട്ടെല്ലിനു പരിക്ക്
പിണറായിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൻ്റെ പിറകിൽ തെങ്ങ് കടപുഴകി വീണ് യുവാവിന് നട്ടെല്ലിനു പരിക്ക്. എടക്കടവ് തയ്യിൽ ഹൗസിൽ ഷിജിത്ത് (44) ന് ആണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ശക്തമായ കാറ്റിലും മഴയിലും പാറപ്രം റോഡിൽ വെച്ചാണ് തെങ്ങ് ബൈക്കിനു പുറകിൽ കട പുഴകി വീണത്. യുവാവിനെ മംഗാലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് മുകളിലേക്ക് മരം വീണു
കടുവാമൂഴി അമ്പഴത്തിനാൽ ഷിഹാബിന്റെ വീടാണ് മരം വീണു തകർന്നത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം തലനാട് വെള്ളാനി ഗവ. എൽ. പി സ്കൂളിന്റെ മേൽക്കൂരയും തകർന്നിട്ടുണ്ട്. കെട്ടിടത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങൾ അടക്കം എല്ലാം നശിച്ചു. പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു.
പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
വൈദ്യുതിതടസ്സവും അപകടസാധ്യതകളും സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കുന്നതിന് തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 94960 18377 എന്ന നമ്പരിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരത്ത് മലയോര മേഖലയിൽ വ്യാപക കൃഷി നാശം
നെയ്യാറ്റിൻകര, വെള്ളറട, അമ്പൂരി, മേഖലകളിലാണ് കനത്ത നഷ്ടം ഉണ്ടായത്. 8 ഏക്കർലധികം കൃഷി ചെയ്ത വാഴകൾ ഒടിഞ്ഞുവീണു. ബാലരാമപുരം സ്വദേശി ഹരിയുടെ കൃഷിഭൂമിയിലാണ് വ്യാപക നഷ്ടം സംഭവിച്ചത്. 7 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് ഹരി പറഞ്ഞു.
കനത്ത മഴ കാലടി പാലത്തിൽ ടാർ ഇളകി കുഴി
എറണാകുളം കാലടി പാലത്തിൽ ടാർ ഇളകി മാറി കുഴി രൂപപ്പെട്ടു. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
ചാലിശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങി
ചാലിശ്ശേരിയിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ട് 12 മണിക്കൂറായി. പെരിങ്ങോട്, തൃശൂർ കൊങ്കനൂർ സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാലാണ് ചാലിശ്ശേരി സബ് സ്റ്റേഷനിൽ വൈദ്യുതി വിതരണം പുനഃസഥാപിക്കാൻ കഴിയാത്തത്. മരം വീണതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തി പുരോഗമിക്കുകയാണെന്ന് ചാലിശ്ശേരി കെഎസ്ഇബി അറിയിച്ചു.
കനത്ത മഴയിൽ വാഴ നശിച്ചു
വെങ്ങാനൂർചാവടിനടയിലുള്ള വയലിൽ കൃഷി ചെയ്തിരുന്ന 5000ത്തിലധികം വാഴ മഴയിലും കാറ്റിലും നശിച്ചു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കർഷകർ അറിയിച്ചു.
24 മണിക്കൂറായി അട്ടപ്പാടി 'ഇരുട്ടിൽ'
കഴിഞ്ഞ 24 മണിക്കൂറായി അട്ടപ്പാടിയിൽ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും 33 കെ വി ലൈനിലേയ്ക്ക് മരം വീണതിനെ തുടർന്നാണ് വൈദ്യുതി തടസ്സപ്പെട്ടത്. താവളത്ത് വീട്ടിയൂർ ഭാഗത്താണ് വൈദ്യുതി ലൈൻ വീണത്. വൈദ്യുതി പുനസ്ഥാപിക്കാൻ KSEB ശ്രമം തുടരുകയാണ്.
സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുമരകത്ത്. കുമരകത്ത് 12 സെൻറീമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം ചുണ്ടിയിൽ 11 സെൻറീമീറ്റർ മഴ ലഭിച്ചു. കേരളത്തിൽ 40 സ്ഥലങ്ങളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
കടലിൽ ഇറങ്ങി പ്രതിഷേധം
കനത്ത മഴയ്ക്ക് പിന്നാലെ കടൽക്ഷോഭം ശക്തമായ ചെല്ലാനത്ത് പ്രതിഷേധം ശക്തം. പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നു
സംസ്ഥാനത്ത് കാലവർഷം എത്തി. എട്ടു ദിവസം നേരത്തെയാണ് കാലവർഷം എത്തിയത്. ജൂൺ ഒന്നിനാണ് കാലവർഷം എത്തേണ്ടത്
കോഴിക്കോട് ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ക്വാറികൾ ഉൾപ്പെടെയുള്ള ഖനനപ്രവൃത്തികൾക്ക് വിലക്ക്. മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.